സ്വയം തിരുത്താം അതിലെന്താ തെറ്റ്
Vanitha
|August 02, 2025
ഒരു തുറന്നുപറച്ചിൽ മുതൽ പരസ്യമായ മാപ്പുപറച്ചിൽ വരെയായി വാർത്തകളിൽ ആത്മവിശ്വാസത്തോടെ നിറയുകയാണു വിൻസി
തനിക്കുണ്ടായ അനുഭവം അഭിമുഖത്തിൽ പറഞ്ഞതാണു വിൻസി അലോഷ്യസ്. സിനിമയിലെ ലഹരി ഉപയോഗം സംബന്ധിച്ച ആ തുറന്നുപറച്ചിലിനു പിന്നാലെ ചർച്ചകൾ പുകഞ്ഞു. ' പരാതിയും കേസുമായി ആകെ ജഗപൊക.
മാസങ്ങൾക്കിപ്പുറം വിൻസിയും ഷൈൻ ടോം ചാക്കോയും ഒന്നിച്ചെത്തിയ ആദ്യവേദിയിൽ തന്നെ അതു സംഭവിച്ചു. ഇരുവരും ആത്മാർഥമായി പരസ്പരം മാപ്പു ചോദിച്ചു. തെറ്റുപറ്റിയെന്നു തിരിച്ചറിഞ്ഞാൽ അതു മൂടിവയ്ക്കുന്നവരുടെ കാലത്ത് ആ മാപ്പു പറച്ചിലും നന്മയും പത്തരമാറ്റോടെ തിളങ്ങി.
മാപ്പു പറയുമ്പോൾ എന്തായിരുന്നു മനസ്സിൽ എന്നാണു വിൻസിയോട് ആദ്യം ചോദിച്ചത്. ഒട്ടുമാലോചിക്കാതെ ഉത്തരമെത്തി, “ആ വിവാദത്തെ കുറിച്ചു ചോദ്യം വന്നപ്പോൾ മാപ്പു പറയുന്നതിൽ നിന്ന് ഒന്നും എന്നെ പിന്നോട്ടു വലിച്ചില്ല. രണ്ടുപേരും ഉള്ളിൽ എല്ലാ മുറിവുകളും ഉണക്കിയിട്ടുണ്ടെന്നു തോന്നി. അത്ര ആത്മാർഥമായാണു മാപ്പു ചോദിച്ചത്.
ഒന്നും വേണ്ടിയിരുന്നില്ല എന്നു തോന്നിയോ?
ഞാനൊരു എടുത്തുചാട്ടക്കാരിയാണെന്നു വീട്ടിലെല്ലാവർക്കും അറിയാം. അതൊക്കെ അവരെയാണല്ലോ ബാധിക്കുക. പക്ഷേ, പ്രശ്നം വഷളാകുമ്പോൾ പരിഹരിക്കാനും പിന്തുണയ്ക്കാനും കൂടെ നിൽക്കുന്നതും അപ്പനും അമ്മയുമാണ്. മസ്കത്തിലുള്ള സഹോദരനും ഭാര്യയും എന്നും വിളിച്ചു സംസാരിക്കും.
വ്യക്തിപരമായ പ്രശ്നമായി ആ തുറന്നു പറച്ചിലിനെ വളച്ചൊടിച്ചവരുണ്ട്. അപ്പോൾ തോന്നി ഒന്നും വേണ്ടിയിരുന്നില്ല എന്ന്. പക്ഷേ, അതിനിടയിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരുപാടു കാര്യങ്ങൾ നടന്നു. അച്ഛന്റെ അപകടമരണത്തെ തുടർന്ന് ആ വീട്ടിൽ പോയിരുന്നു. അന്നു ഷൈൻ ചേട്ടനും അമ്മയുമൊ ക്കെ ആശുപത്രിയിലാണ്. പിന്നീടു ടിവി അഭിമുഖങ്ങ ളിൽ കണ്ടപ്പോൾ വലിയ മാറ്റം തോന്നി. അതിനെ ബഹുമാനിക്കണമെന്നു തോന്നിയതു കൊണ്ടാണു മാപ്പു പറഞ്ഞത്. ഇപ്പോൾ മനസ്സു ശാന്തമാണ്.
ഈ പക്വത എങ്ങനെ വന്നു?
മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കിട്ടിയ സമയം. ഞാൻ വലിയ സംഭവമാണെന്ന് എനിക്കു തന്നെ തോന്നി. അഹങ്കാരം തലയ്ക്കു കയറുക എന്നു പറയി ല്ലേ. വന്ന അവസരങ്ങളൊക്കെ തൃപ്തിയില്ലാതെ വിട്ടു കളഞ്ഞു. പിന്നെ, വന്നതൊക്കെ അതിലും മോശം. തി രിച്ചടികൾ വന്നു തുടങ്ങിയപ്പോഴാണു മുന്നോട്ടു പോകുന്ന വഴി ശരിയല്ല എന്നു തോന്നിയത്. നേട്ടങ്ങൾക്കു ശേഷവും സന്തോഷവും സമാധാനവും ഇല്ലെന്നു മനസ്സിലായി. നെഗറ്റീവ് ചിന്തകളെ പുറത്തു കളയാതെ സന്തോഷം തിരികെ കിട്ടില്ലെന്നും തിരിച്ചറിഞ്ഞു.
Esta historia es de la edición August 02, 2025 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Vanitha
ഹോം ലോണിൽ കുടുങ്ങിയോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 22, 2025
Listen
Translate
Change font size

