Try GOLD - Free
ഇടറാത്ത കയ്യൊപ്പ്
Vanitha
|June 07, 2025
എറണാകുളം അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റ പാർവതി ഗോപകുമാർ ഐഎഎസിനു വലംകൈ നഷ്ടപ്പെട്ടത് 12-ാം വയസ്സിലുണ്ടായ ബൈക്കപകടത്തിലാണ്

വർഷം 2010. ആലപ്പുഴ നവോദയ സ്കൂളിലെ ഏഴാം ക്ലാസ്സാണു രംഗം. ക്രിസ്മസ് അവധിക്കു സ്കൂൾ പൂട്ടുന്ന ദിവസം അവസാന പീരിയഡ് ക്ലാസ്സിലെത്തിയ ഹിന്ദി അധ്യാപകൻ കൃഷ്ണകുമാർ കുട്ടികളോടു പറഞ്ഞു, “സ്കൂൾ തുറന്നു വരുമ്പോൾ പഠിക്കാനുള്ളതു സുധാ ചന്ദ്രന്റെ പാഠമാണ്. അപകടത്തിൽ കാൽ നഷ്ടപ്പെട്ടിട്ടും കൃത്രിമക്കാലിൽ നൃത്തം ചെയ്ത് അദ്ഭുതമായ സുധാ ചന്ദ്രന്റെ ജീവിതം. 'കൃത്രിമക്കാലിൽ സുധാ ചന്ദ്രൻ നൃത്തം ചെയ്യുന്ന വിഡിയോ ക്ലാസ്സിൽ കാണിക്കുമെന്നു കേട്ടു സന്തോഷിച്ചാണു പാർവതി ഗോപകുമാർ എന്ന ഏഴാം ക്ലാസ്സുകാരി വീട്ടിലേക്കു പോയത്.
മൂന്നു മാസങ്ങൾക്കിപ്പുറം ഏഴാം ക്ലാസ്സിലെ അവസാന പരീക്ഷയെഴുതാനാണു പാർവതി പിന്നെ, സ്കൂളിലേക്കു വന്നത്. മുട്ടിനു താഴെമുറിച്ചുമാറ്റിയ വലംകയ്യിലെ മുറിവുണങ്ങും മുൻപേ, ഇടംകയ്യിൽ പേന പിടിച്ചു വഴങ്ങാത്ത അക്ഷരങ്ങൾ കൊണ്ട് എങ്ങനെയോ പാർവതി പരീക്ഷ എഴുതി.
15 വർഷങ്ങൾക്കിപ്പുറമാണ് അടുത്ത രംഗം. 2025 മേയ് 19. എറണാകുളം കലക്ടറേറ്റിന്റെ പടികയറിയെത്തിയ പാർവതിയെ കലക്ടർ എൻ. എസ്. കെ. ഉമേഷ് ഐഎഎസും ഉദ്യോഗസ്ഥരും പൂച്ചെണ്ടു നൽകി സ്വീകരിച്ചു. ചുമതലയേറ്റെടുത്തു കസേരയിലിരുന്ന് ഇടംകൈ കൊണ്ടു വടിവൊത്ത അക്ഷരത്തിൽ റജിസ്റ്ററിൽ ഒപ്പിട്ടു, പാർവതി ഗോപകുമാർ ഐഎഎസ്, അസിസ്റ്റന്റ് കലക്ടർ, എറണാകുളം. നിശ്ചയദാർഢ്യത്തിന്റെ കൈപിടിച്ച് ആത്മവിശ്വാസത്തോടെ നടന്നു പിന്നിട്ട വഴികളെ കുറിച്ചു പാർവതി ഗോപകുമാർ പറയുന്നു.
മോഹിച്ച വക്കീൽ കുപ്പായം
ആലപ്പുഴയിലെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്താണു പാർവതി ജനിച്ചു വളർന്ന വീട്. അച്ഛൻ ഗോപകുമാറും അമ്മ ശ്രീകലയും മക്കൾ പാർവതിയെയും രേവതിയെയും പഠിക്കാൻ മാത്രമല്ല പ്രോത്സാഹിപ്പിച്ചത്. കലാമത്സരങ്ങളിലും ക്വിസിലുമൊക്കെ രണ്ടുപേരും സജീവമായി പങ്കെടുത്തു. വക്കീലാകണമെന്നായിരുന്നു സ്കൂൾ കാലത്തു പാർവതിയുടെ മോഹം.
“അച്ഛന്റെ അച്ഛൻ ശങ്കരനാരായണ പിള്ള അഡ്വക്കേറ്റായിരുന്നു. അതുകൊണ്ടാകാം എനിക്ക് ആ പ്രഫഷനോടു താൽപര്യം തോന്നിയത്. ആലപ്പുഴ നവോദയ സ്കൂളിലാണ് ആറാം ക്ലാസ്സു മുതൽ പഠിച്ചത്. ഏഴാം ക്ലാസ്സിലെ സ്കൂൾ ഹൗസ് ഡേയ്ക്കു കഥാപ്രസംഗമൊക്കെ അവതരിപ്പിച്ചു. ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് അവധിക്കു വീട്ടിലേക്കു പോയി.
This story is from the June 07, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Listen
Translate
Change font size