Try GOLD - Free
ഓർമകളുടെ പിറവി
Vanitha
|May 24, 2025
സിനിമയ്ക്ക് അപ്പുറം ഷാജി എൻ. കരുൺ എന്ന ഭർത്താവിനെ ബാല്യകാല ചങ്ങാതിയെ അനസൂയ ഓർമിക്കുന്നു
ലോകത്തിലെ ഏറ്റവും ശാന്തമായ പുഴയായിരുന്നു ഷാജി എൻ. കരുൺ. അരികത്ത് എത്തുന്നവർക്കെല്ലാം തെളിഞ്ഞ കാഴ്ചകളുടെ സന്തോഷവും ഓർമകളുടെ നേർത്ത തണുപ്പും വളരെ പതുക്കെയുള്ള ശബ്ദവും പകർന്ന് ഒഴുകിപോയ ഒരാൾ.
ആ ഓർമപ്പുഴയ്ക്ക് അരികിലാണ് ഇന്നു 'പിറവി'യെന്ന വീട്. നിറവും വെളിച്ചവുമൊക്കെ ഏതളവിൽ അകത്തളത്തിൽ വീഴണമെന്നു കണക്കു കൂട്ടി പണിത ക്യാമറാമാന്റെ സംവിധായകന്റെ ഹൃദയാലുവായ വീട്. അകത്തളത്തിൽ, നിഷ്കളങ്കമായി ചിരിക്കുന്ന ഷാജി എൻ. കരുണി ന്റെ ഫോട്ടോ.
ഏതു നോട്ടത്തിലും പിറക്കുന്നത് ഓർമകളാണ് - സ്ഥിരമായി ഇരിക്കുന്ന കസേര, അവസാനമായെത്തിയ ജെ .സി. ഡാനിയൽ പുരസ്കാരം. ഫിലിം ഫെസ്റ്റിവലുകളിലെ ടാഗുകൾ, വിരൽത്തുമ്പു തൊട്ട പുസ്തകങ്ങൾ. മോഹൻലാൽ നായകനാകേണ്ടിയിരുന്ന സിനിമയുടെ കുറിപ്പുകൾ കാലത്തിന്റെ ഇതളുകൾ. പക്ഷേ, അവിടെ നിന്നൊന്നുമല്ല അനസൂയ തുടങ്ങിയത്. വർഷങ്ങൾക്കു മുൻപ്, പിറവിയെന്ന ആദ്യ സിനിമയ്ക്കും മുൻപ്, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ മിടുമിടുക്കനായ വിദ്യാർഥിയാകുന്നതിനും മുൻപുള്ള കാലം തുറന്നിട്ട് അടയ്ക്കാൻ മറന്ന പടിവാതിൽ കാഴ്ചയിലാണ് ഓർമകളുടെ പിറവി തുടങ്ങുന്നത്.
“ഞാൻ ഏഴാം ക്ലാസിൽ. ഏട്ടൻ ബാബു ഒൻപതിലും എന്നേക്കാൾ രണ്ടര വയസ്സു മൂത്തതായിരുന്നെങ്കിലും ഏട്ടനെ പേരാണു വിളിച്ചിരുന്നത്. ഞങ്ങൾ താമസിച്ച കണ്ണ മൂലയിലെ വീടിന്റെ അയൽപക്കത്തു പുതിയൊരു വീടു പണി തുടങ്ങി. ആദ്യമായാണു കല്ലുകൾ ചേർത്തു വച്ചു വീടുണ്ടാക്കുന്നതു കാണുന്നത്. കൗതുകത്തോടെ അതു നോക്കി നിൽക്കും. പിങ്ക് ഷേഡ് ആയിരുന്നു ചുമരിന്. ഒരു ദിവസം സന്ധ്യയോടെ ലോറി വന്നു. അലമാരയും കട്ടിലുമൊക്കെ ഇറക്കി. വീട്ടിൽ ലൈറ്റുകൾ തെളിഞ്ഞു. എന്റെ കൺമുന്നിൽ വളർന്ന ആ വീട്ടിലേക്കു താമസക്കാരെത്തി.
പിറ്റേന്നു സ്കൂളിലിരിക്കുമ്പോഴും ആരാണു താമസക്കാർ എന്നറിയാനുള്ള ആകാംക്ഷയുണ്ടായിരുന്നു. വൈകുന്നേരം ആശുപത്രിയിൽ നിന്ന് അച്ഛൻ വന്നു. (ഇഎം എസും ഏകെജിയുമായൊക്കെ ആത്മബന്ധം പുലർത്തിയിരുന്ന, ആരോഗ്യരംഗം ആദരവോടെ കാണുന്ന പ്രശസ്ത തൊറാസിക് സർജൻ ഡോ. പി. കെ. ആർ. വാര്യരുടെയും ദേവകി വാര്യരുടെയും പുത്രിയാണ് അനസൂയ) പുതിയ അയൽക്കാരെ കുറിച്ച് അച്ഛൻ പറഞ്ഞതു കേട്ടു, “ആ വരാന്തയിലിരിക്കുന്ന അദ്ദേഹം എന്റെ പേഷ്യന്റാണ്.
This story is from the May 24, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Listen
Translate
Change font size

