Try GOLD - Free
ഓർമകളുടെ പിറവി
Vanitha
|May 24, 2025
സിനിമയ്ക്ക് അപ്പുറം ഷാജി എൻ. കരുൺ എന്ന ഭർത്താവിനെ ബാല്യകാല ചങ്ങാതിയെ അനസൂയ ഓർമിക്കുന്നു
ലോകത്തിലെ ഏറ്റവും ശാന്തമായ പുഴയായിരുന്നു ഷാജി എൻ. കരുൺ. അരികത്ത് എത്തുന്നവർക്കെല്ലാം തെളിഞ്ഞ കാഴ്ചകളുടെ സന്തോഷവും ഓർമകളുടെ നേർത്ത തണുപ്പും വളരെ പതുക്കെയുള്ള ശബ്ദവും പകർന്ന് ഒഴുകിപോയ ഒരാൾ.
ആ ഓർമപ്പുഴയ്ക്ക് അരികിലാണ് ഇന്നു 'പിറവി'യെന്ന വീട്. നിറവും വെളിച്ചവുമൊക്കെ ഏതളവിൽ അകത്തളത്തിൽ വീഴണമെന്നു കണക്കു കൂട്ടി പണിത ക്യാമറാമാന്റെ സംവിധായകന്റെ ഹൃദയാലുവായ വീട്. അകത്തളത്തിൽ, നിഷ്കളങ്കമായി ചിരിക്കുന്ന ഷാജി എൻ. കരുണി ന്റെ ഫോട്ടോ.
ഏതു നോട്ടത്തിലും പിറക്കുന്നത് ഓർമകളാണ് - സ്ഥിരമായി ഇരിക്കുന്ന കസേര, അവസാനമായെത്തിയ ജെ .സി. ഡാനിയൽ പുരസ്കാരം. ഫിലിം ഫെസ്റ്റിവലുകളിലെ ടാഗുകൾ, വിരൽത്തുമ്പു തൊട്ട പുസ്തകങ്ങൾ. മോഹൻലാൽ നായകനാകേണ്ടിയിരുന്ന സിനിമയുടെ കുറിപ്പുകൾ കാലത്തിന്റെ ഇതളുകൾ. പക്ഷേ, അവിടെ നിന്നൊന്നുമല്ല അനസൂയ തുടങ്ങിയത്. വർഷങ്ങൾക്കു മുൻപ്, പിറവിയെന്ന ആദ്യ സിനിമയ്ക്കും മുൻപ്, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ മിടുമിടുക്കനായ വിദ്യാർഥിയാകുന്നതിനും മുൻപുള്ള കാലം തുറന്നിട്ട് അടയ്ക്കാൻ മറന്ന പടിവാതിൽ കാഴ്ചയിലാണ് ഓർമകളുടെ പിറവി തുടങ്ങുന്നത്.
“ഞാൻ ഏഴാം ക്ലാസിൽ. ഏട്ടൻ ബാബു ഒൻപതിലും എന്നേക്കാൾ രണ്ടര വയസ്സു മൂത്തതായിരുന്നെങ്കിലും ഏട്ടനെ പേരാണു വിളിച്ചിരുന്നത്. ഞങ്ങൾ താമസിച്ച കണ്ണ മൂലയിലെ വീടിന്റെ അയൽപക്കത്തു പുതിയൊരു വീടു പണി തുടങ്ങി. ആദ്യമായാണു കല്ലുകൾ ചേർത്തു വച്ചു വീടുണ്ടാക്കുന്നതു കാണുന്നത്. കൗതുകത്തോടെ അതു നോക്കി നിൽക്കും. പിങ്ക് ഷേഡ് ആയിരുന്നു ചുമരിന്. ഒരു ദിവസം സന്ധ്യയോടെ ലോറി വന്നു. അലമാരയും കട്ടിലുമൊക്കെ ഇറക്കി. വീട്ടിൽ ലൈറ്റുകൾ തെളിഞ്ഞു. എന്റെ കൺമുന്നിൽ വളർന്ന ആ വീട്ടിലേക്കു താമസക്കാരെത്തി.
പിറ്റേന്നു സ്കൂളിലിരിക്കുമ്പോഴും ആരാണു താമസക്കാർ എന്നറിയാനുള്ള ആകാംക്ഷയുണ്ടായിരുന്നു. വൈകുന്നേരം ആശുപത്രിയിൽ നിന്ന് അച്ഛൻ വന്നു. (ഇഎം എസും ഏകെജിയുമായൊക്കെ ആത്മബന്ധം പുലർത്തിയിരുന്ന, ആരോഗ്യരംഗം ആദരവോടെ കാണുന്ന പ്രശസ്ത തൊറാസിക് സർജൻ ഡോ. പി. കെ. ആർ. വാര്യരുടെയും ദേവകി വാര്യരുടെയും പുത്രിയാണ് അനസൂയ) പുതിയ അയൽക്കാരെ കുറിച്ച് അച്ഛൻ പറഞ്ഞതു കേട്ടു, “ആ വരാന്തയിലിരിക്കുന്ന അദ്ദേഹം എന്റെ പേഷ്യന്റാണ്.
This story is from the May 24, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Listen
Translate
Change font size
