ഓർമകളുടെ പിറവി
Vanitha
|May 24, 2025
സിനിമയ്ക്ക് അപ്പുറം ഷാജി എൻ. കരുൺ എന്ന ഭർത്താവിനെ ബാല്യകാല ചങ്ങാതിയെ അനസൂയ ഓർമിക്കുന്നു
ലോകത്തിലെ ഏറ്റവും ശാന്തമായ പുഴയായിരുന്നു ഷാജി എൻ. കരുൺ. അരികത്ത് എത്തുന്നവർക്കെല്ലാം തെളിഞ്ഞ കാഴ്ചകളുടെ സന്തോഷവും ഓർമകളുടെ നേർത്ത തണുപ്പും വളരെ പതുക്കെയുള്ള ശബ്ദവും പകർന്ന് ഒഴുകിപോയ ഒരാൾ.
ആ ഓർമപ്പുഴയ്ക്ക് അരികിലാണ് ഇന്നു 'പിറവി'യെന്ന വീട്. നിറവും വെളിച്ചവുമൊക്കെ ഏതളവിൽ അകത്തളത്തിൽ വീഴണമെന്നു കണക്കു കൂട്ടി പണിത ക്യാമറാമാന്റെ സംവിധായകന്റെ ഹൃദയാലുവായ വീട്. അകത്തളത്തിൽ, നിഷ്കളങ്കമായി ചിരിക്കുന്ന ഷാജി എൻ. കരുണി ന്റെ ഫോട്ടോ.
ഏതു നോട്ടത്തിലും പിറക്കുന്നത് ഓർമകളാണ് - സ്ഥിരമായി ഇരിക്കുന്ന കസേര, അവസാനമായെത്തിയ ജെ .സി. ഡാനിയൽ പുരസ്കാരം. ഫിലിം ഫെസ്റ്റിവലുകളിലെ ടാഗുകൾ, വിരൽത്തുമ്പു തൊട്ട പുസ്തകങ്ങൾ. മോഹൻലാൽ നായകനാകേണ്ടിയിരുന്ന സിനിമയുടെ കുറിപ്പുകൾ കാലത്തിന്റെ ഇതളുകൾ. പക്ഷേ, അവിടെ നിന്നൊന്നുമല്ല അനസൂയ തുടങ്ങിയത്. വർഷങ്ങൾക്കു മുൻപ്, പിറവിയെന്ന ആദ്യ സിനിമയ്ക്കും മുൻപ്, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ മിടുമിടുക്കനായ വിദ്യാർഥിയാകുന്നതിനും മുൻപുള്ള കാലം തുറന്നിട്ട് അടയ്ക്കാൻ മറന്ന പടിവാതിൽ കാഴ്ചയിലാണ് ഓർമകളുടെ പിറവി തുടങ്ങുന്നത്.
“ഞാൻ ഏഴാം ക്ലാസിൽ. ഏട്ടൻ ബാബു ഒൻപതിലും എന്നേക്കാൾ രണ്ടര വയസ്സു മൂത്തതായിരുന്നെങ്കിലും ഏട്ടനെ പേരാണു വിളിച്ചിരുന്നത്. ഞങ്ങൾ താമസിച്ച കണ്ണ മൂലയിലെ വീടിന്റെ അയൽപക്കത്തു പുതിയൊരു വീടു പണി തുടങ്ങി. ആദ്യമായാണു കല്ലുകൾ ചേർത്തു വച്ചു വീടുണ്ടാക്കുന്നതു കാണുന്നത്. കൗതുകത്തോടെ അതു നോക്കി നിൽക്കും. പിങ്ക് ഷേഡ് ആയിരുന്നു ചുമരിന്. ഒരു ദിവസം സന്ധ്യയോടെ ലോറി വന്നു. അലമാരയും കട്ടിലുമൊക്കെ ഇറക്കി. വീട്ടിൽ ലൈറ്റുകൾ തെളിഞ്ഞു. എന്റെ കൺമുന്നിൽ വളർന്ന ആ വീട്ടിലേക്കു താമസക്കാരെത്തി.
പിറ്റേന്നു സ്കൂളിലിരിക്കുമ്പോഴും ആരാണു താമസക്കാർ എന്നറിയാനുള്ള ആകാംക്ഷയുണ്ടായിരുന്നു. വൈകുന്നേരം ആശുപത്രിയിൽ നിന്ന് അച്ഛൻ വന്നു. (ഇഎം എസും ഏകെജിയുമായൊക്കെ ആത്മബന്ധം പുലർത്തിയിരുന്ന, ആരോഗ്യരംഗം ആദരവോടെ കാണുന്ന പ്രശസ്ത തൊറാസിക് സർജൻ ഡോ. പി. കെ. ആർ. വാര്യരുടെയും ദേവകി വാര്യരുടെയും പുത്രിയാണ് അനസൂയ) പുതിയ അയൽക്കാരെ കുറിച്ച് അച്ഛൻ പറഞ്ഞതു കേട്ടു, “ആ വരാന്തയിലിരിക്കുന്ന അദ്ദേഹം എന്റെ പേഷ്യന്റാണ്.
Dit verhaal komt uit de May 24, 2025-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Vanitha
ഹോം ലോണിൽ കുടുങ്ങിയോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 22, 2025
Listen
Translate
Change font size

