Try GOLD - Free
മക്കളുടെ കൈ പിടിച്ച്...
Vanitha
|May 10, 2025
മക്കളുടെ കല്യാണത്തെ കുറിച്ച് അമ്മമാർ സ്വപ്നം കാണും. പക്ഷേ, ഈ അമ്മമാരുടെ വിവാഹം നടത്തിയതു മക്കളാണ്
അച്ഛന്റെയും അമ്മയുടെയും കല്യാണ ആൽബം മറിച്ചുനോക്കി എല്ലാ മക്കളും കരയും,ങ്ഹീ...ഇതിൽ ഞാനില്ലല്ലോ. എന്നാൽ അച്ഛന്റെയും അമ്മയുടെയും കല്യാണ ആൽബത്തിൽ ഉൾപ്പെടാനുള്ള ഭാഗ്യം കിട്ടിയ മക്കളെകുറിച്ചാണ് ഇവിടെ പറയുന്നത്.
വിവാഹമോചനവും രണ്ടാം വിവാഹവുമൊക്കെ ഇന്നു സർവ സാധാരണമാണ്. പക്ഷേ, അതൊക്കെ ‘വലിയ പ്രശ്നമായിരുന്ന ഒരു കാലമുണ്ട്.
വിവാഹം കഠിനമാണെങ്കിലും എല്ലാം സഹിച്ചു മിണ്ടാതെ തള്ളിനീക്കുന്ന കാലം. പരാജയപ്പെട്ട വിവാഹത്തിന്റെ കയ്പുനീർ കുടിച്ചു ജീവിതകാലം മുഴുവൻ ഒറ്റയ്ക്കു കഴിയുന്നവരുടെ കാലം.
ആ കാലത്തിൽ നിന്ന് ഇറങ്ങിവന്നു സന്തോഷത്തിന്റെ കൈപിടിച്ച രണ്ട് അമ്മമാരുടെ കഥയാണ് ഇവിടെ പറയുന്നത്. ഈ അമ്മമാരുടെ സന്തോഷത്തിന് ഇരട്ടിമധുരം പകരുന്ന ഒരു കാര്യമെന്താണെന്നോ ? മക്കൾ തന്നെയാണ് ഈ അമ്മമാരോടു ചോദിച്ചത് എന്തിനാണി സങ്കട ജീവിതം സഹിക്കുന്നത്? അമ്മയ്ക്കും വേണ്ടേ സന്തോഷമുള്ള ഒരു ലോകം ? മക്കൾ അമ്മ കല്യാണം ആലോചിച്ചു തുടങ്ങിയപ്പോൾ മുതിർന്ന തലമുറ മൂക്കിൽ വിരൽ വച്ചു. പക്ഷേ, ആ ചിന്ത ഞങ്ങൾക്ക് ഇല്ലേയില്ല എന്ന് ഈ മക്കൾ ഒരേ സ്വരത്തിൽ പറയുന്നു. അതാണു ചിന്താഗതിയിലെ തലമുറ മാറ്റം.
ഈ പ്രായത്തിൽ വീണ്ടും കല്യാണം കഴിക്കുന്നോ എന്ന നെഗറ്റിവ് കമന്റുകളെ മൈൻഡ് ചെയ്യാതെ അമ്മയെ വധുവായി വിവാഹ പന്തലിലേക്കു കൈപിടിച്ച മക്കൾ പറയുന്നു, ഹാപ്പി മദേഴ്സ് ഡേ അമ്മേ... ബീ ഹാപ്പി...
അമ്മ പറഞ്ഞു. യെസ്...ബൈക്ക് വിറ്റു മക്കൾ
ബുദ്ധി ഉറച്ചുതുടങ്ങിയ പ്രായത്തിൽ മക്കൾ ശാന്തിയോടു ചോദിച്ചു, എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത്. തനിച്ചു ജീവിച്ചാൽ ഇതിലും സന്തോഷമുണ്ടാകില്ലേ. മകളുടെ വിവാഹം കഴിഞ്ഞ ദിവസം രാത്രി ശാന്തി ആ തീരുമാനമെടുത്തു, ഇനി ജീവിതം ഒറ്റയ്ക്കു മതി.
നാലു വർഷത്തിനിപ്പുറം ശാന്തിയുടെ മക്കൾ ഗായത്രിയും ഋഷികേശും മരുമകൻ മനുവും കൊച്ചുമകൾ ശ്രേഷ്യും കൂടി മൂകാംബികയിലേക്കു വണ്ടി കയറി, അമ്മയുടെ വിവാഹം കൂടാൻ അമ്മയുടെ ജീവിതത്തിന്റെ രണ്ടാമദ്ധ്യായത്തിനു സന്തോഷം എന്ന പേര് എഴുതിച്ചേർത്ത ഗായത്രിയുടെയും ഋഷികേശിന്റെയും സന്തോഷം കേൾക്കാം.
ആത്മസംഘർഷങ്ങളുടെ കാലം
കോട്ടയം തിരുവല്ലക്കാരിയായ ശാന്തിയുടെ ആദ്യവിവാഹം 19-ാ ം വയസിലായിരുന്നു. നഴ്സിങ് പഠനം പൂർത്തിയാക്കി ആയുർവേദ പരിശീലനം നടത്തുകയായിരുന്ന ശാന്തിക്ക് ആദ്യവർഷം തന്നെ മകളും നാലു വർഷത്തിനു ശേഷം മകനും ജനിച്ചു.
This story is from the May 10, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Listen
Translate
Change font size

