Try GOLD - Free
നിറങ്ങളുടെ ഉപാസന
Vanitha
|March 01, 2025
അൻപതു വർഷം മുൻപ് വനിതയുടെ പ്രകാശനം നിർവഹിച്ചത് തിരുവിതാംകൂർ രാജകുടുംബത്തിലെ നാലാമത്തെ രാജകുമാരി, ഹെർ ഹൈനസ് രുക്മിണി വർമ തമ്പുരാട്ടിയാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവുള്ള ഓർമകളിലൂടെ സഞ്ചരിക്കുന്നു. ലോകപ്രശസ്ത ചിത്രകാരിയായ തമ്പുരാട്ടി
പണ്ടെന്നോ കേട്ട ചിത്രകഥയിലെ നായികയാണു മുന്നിലിരിക്കുന്നതെന്നു തോന്നി. രുക്മിണി വർമ തമ്പുരാട്ടി. തിരുവിതാംകൂറിലെ അഞ്ചു ദശലക്ഷം ജനങ്ങളെ ഭരിച്ചിരുന്ന കൊട്ടാരത്തിലെ നാലാമത്തെ രാജകുമാരി. "ഹെർ ഹൈനസ് ഭരണി തിരുനാൾ രുക്മിണി ഭായി തപുരാൻ' അതായിരുന്നു ഔദ്യോഗിക പദവി. ചരിത്രത്താളുകളിലുണ്ട് രുക്മിണി വർമയുടെ മുത്തശ്ശിയുടെ പേര്. തിരുവിതാംകൂർ റീജന്റ് മഹാറാണിയായിരുന്ന പൂരാടം തിരുനാൾ സേതുലക്ഷ്മി ഭായി. മുതുമുത്തച്ഛന്റെ പേരും മലയാളികൾക്കു സുപരിചിതമാണ്. ചിത്രരചന എന്ന വാക്കിന്റെ മറുപേരായ രാജാ രവിവർമ.
രുക്മിണി വർമ തമ്പുരാട്ടി ജനിച്ചു വീണതും ഓടിനടന്നതും രാജകുമാരിയായി തന്നെയാണ്. കൊട്ടാരത്തിലെ മഴവിൽ നിറങ്ങളിൽ മുങ്ങിയ ബാല്യം. പക്ഷേ, ഏഴു വയസ്സുള്ളപ്പോൾ മറ്റൊരധ്യാവും തുടങ്ങുന്നു. ഇന്ത്യ സ്വതന്ത്രമാകുന്നതിനു തലേദിവസം രുക്മിണി വർമയുടെ കുടുംബം കൊട്ടാരത്തിൽ നിന്നു പടികളിറങ്ങി. പിന്നീടു പഠിച്ചതു കൊടൈക്കനാലിലെയും ബെംഗളൂരുവിലേയും സ്കൂളുകളിൽ.
കടൽ കടന്നു പോയി ചിത്രരചന പഠിക്കണം എന്നായിരുന്നു മോഹം. പക്ഷേ, അക്കാലത്തു പെൺകുട്ടികൾ വിദേശത്തു പോയി പഠിക്കുന്നത് അപൂർവമായിരുന്നു. ആ മോഹം നടന്നില്ലെങ്കിലും ഇന്ത്യ അറിയുന്ന ചിത്രകാരിയായി മാറുക തന്നെ ചെയ്തു. രാജ്യത്തിനകത്തും പുറത്തുമായി നിരവധി ചിത്രപ്രദർശനങ്ങൾ.
ബെംഗളൂരുവിലെ പ്രൗഢമായ ഫ്ലാറ്റ്. നഗരത്തിന്റെ തിരക്കിലും അകത്തളത്തിൽ നിറഞ്ഞതു വൈറ്റ് ക്യാൻ വാസിലേതു പോലെ നിശബ്ദത. വിശാലമായ ഹാളിലെ പാതി പൂർത്തിയാക്കി വച്ചിരിക്കുന്ന ചിത്രത്തിലേക്കു വെയിൽ ചരിഞ്ഞു വീഴുന്നുണ്ട്. അതിനടുത്തായി ഒരു രാജാ രവിവർമ ചിത്രം പോലെ രുക്മിണി വർമ ഇരുന്നു.
85 വയസ്സിലും മങ്ങലേൽക്കാത്ത സൗന്ദര്യത്തിളക്കം. ഓർമ വഴികളിലൊന്നും മറവിയുടെ മങ്ങലില്ല. അപ്രതീക്ഷിത രംഗങ്ങളുള്ള കൗമാരവും യൗവനവും. പിന്നീടു സന്യാസ തുല്യമായ ജീവിതം. ഒരു വാക്കിനു പോലും കാലിടറുന്നുമില്ല. “വനിതയുടെ പ്രകാശനത്തിനു കോട്ടയത്തു വന്നതെല്ലാം നിറം മങ്ങാതെ മനസ്സിലുണ്ട്.'' തെളിച്ചമുള്ള മലയാളത്തിൽ രുക്മിണി വർമ പറഞ്ഞു.
This story is from the March 01, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Listen
Translate
Change font size

