നിറങ്ങളുടെ ഉപാസന
March 01, 2025
|Vanitha
അൻപതു വർഷം മുൻപ് വനിതയുടെ പ്രകാശനം നിർവഹിച്ചത് തിരുവിതാംകൂർ രാജകുടുംബത്തിലെ നാലാമത്തെ രാജകുമാരി, ഹെർ ഹൈനസ് രുക്മിണി വർമ തമ്പുരാട്ടിയാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവുള്ള ഓർമകളിലൂടെ സഞ്ചരിക്കുന്നു. ലോകപ്രശസ്ത ചിത്രകാരിയായ തമ്പുരാട്ടി
പണ്ടെന്നോ കേട്ട ചിത്രകഥയിലെ നായികയാണു മുന്നിലിരിക്കുന്നതെന്നു തോന്നി. രുക്മിണി വർമ തമ്പുരാട്ടി. തിരുവിതാംകൂറിലെ അഞ്ചു ദശലക്ഷം ജനങ്ങളെ ഭരിച്ചിരുന്ന കൊട്ടാരത്തിലെ നാലാമത്തെ രാജകുമാരി. "ഹെർ ഹൈനസ് ഭരണി തിരുനാൾ രുക്മിണി ഭായി തപുരാൻ' അതായിരുന്നു ഔദ്യോഗിക പദവി. ചരിത്രത്താളുകളിലുണ്ട് രുക്മിണി വർമയുടെ മുത്തശ്ശിയുടെ പേര്. തിരുവിതാംകൂർ റീജന്റ് മഹാറാണിയായിരുന്ന പൂരാടം തിരുനാൾ സേതുലക്ഷ്മി ഭായി. മുതുമുത്തച്ഛന്റെ പേരും മലയാളികൾക്കു സുപരിചിതമാണ്. ചിത്രരചന എന്ന വാക്കിന്റെ മറുപേരായ രാജാ രവിവർമ.
രുക്മിണി വർമ തമ്പുരാട്ടി ജനിച്ചു വീണതും ഓടിനടന്നതും രാജകുമാരിയായി തന്നെയാണ്. കൊട്ടാരത്തിലെ മഴവിൽ നിറങ്ങളിൽ മുങ്ങിയ ബാല്യം. പക്ഷേ, ഏഴു വയസ്സുള്ളപ്പോൾ മറ്റൊരധ്യാവും തുടങ്ങുന്നു. ഇന്ത്യ സ്വതന്ത്രമാകുന്നതിനു തലേദിവസം രുക്മിണി വർമയുടെ കുടുംബം കൊട്ടാരത്തിൽ നിന്നു പടികളിറങ്ങി. പിന്നീടു പഠിച്ചതു കൊടൈക്കനാലിലെയും ബെംഗളൂരുവിലേയും സ്കൂളുകളിൽ.
കടൽ കടന്നു പോയി ചിത്രരചന പഠിക്കണം എന്നായിരുന്നു മോഹം. പക്ഷേ, അക്കാലത്തു പെൺകുട്ടികൾ വിദേശത്തു പോയി പഠിക്കുന്നത് അപൂർവമായിരുന്നു. ആ മോഹം നടന്നില്ലെങ്കിലും ഇന്ത്യ അറിയുന്ന ചിത്രകാരിയായി മാറുക തന്നെ ചെയ്തു. രാജ്യത്തിനകത്തും പുറത്തുമായി നിരവധി ചിത്രപ്രദർശനങ്ങൾ.
ബെംഗളൂരുവിലെ പ്രൗഢമായ ഫ്ലാറ്റ്. നഗരത്തിന്റെ തിരക്കിലും അകത്തളത്തിൽ നിറഞ്ഞതു വൈറ്റ് ക്യാൻ വാസിലേതു പോലെ നിശബ്ദത. വിശാലമായ ഹാളിലെ പാതി പൂർത്തിയാക്കി വച്ചിരിക്കുന്ന ചിത്രത്തിലേക്കു വെയിൽ ചരിഞ്ഞു വീഴുന്നുണ്ട്. അതിനടുത്തായി ഒരു രാജാ രവിവർമ ചിത്രം പോലെ രുക്മിണി വർമ ഇരുന്നു.
85 വയസ്സിലും മങ്ങലേൽക്കാത്ത സൗന്ദര്യത്തിളക്കം. ഓർമ വഴികളിലൊന്നും മറവിയുടെ മങ്ങലില്ല. അപ്രതീക്ഷിത രംഗങ്ങളുള്ള കൗമാരവും യൗവനവും. പിന്നീടു സന്യാസ തുല്യമായ ജീവിതം. ഒരു വാക്കിനു പോലും കാലിടറുന്നുമില്ല. “വനിതയുടെ പ്രകാശനത്തിനു കോട്ടയത്തു വന്നതെല്ലാം നിറം മങ്ങാതെ മനസ്സിലുണ്ട്.'' തെളിച്ചമുള്ള മലയാളത്തിൽ രുക്മിണി വർമ പറഞ്ഞു.
هذه القصة من طبعة March 01, 2025 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Vanitha
ഹോം ലോണിൽ കുടുങ്ങിയോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 22, 2025
Listen
Translate
Change font size

