Try GOLD - Free
വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.
Vanitha
|February 15, 2025
അസ്തമയ സൂര്യൻ മേഘങ്ങളെ മനോഹരമാക്കുന്നതുപോലെ വാർധക്യത്തെ മനോഹരമാക്കാൻ ഒരു വയോജന കൂട്ടായ്മ; ടോക്കിങ് പാർലർ

സാറേ.... ഒന്നാലോചിച്ചേ... ഈ കുട്ടൂസനും ഡാകിനിയും കൂടി എന്തിനാണ് മായാവിയു ടെ പിറകേ ഇങ്ങനെ നടക്കുന്നത്? രാജൂനേം രാധം വിട്ട് അവർക്കു നമ്മുടെ നാട്ടിലെ കള്ളന്മാരെയും കൊള്ളക്കാരെയുമൊക്കെ പിടിച്ചാലെന്താ?'
“അതല്ലാ ഈ കുട്ടൂസൻ എന്തിനാണ് മനുഷ്യനെ കൊല്ലാനുള്ള സൂത്രങ്ങൾ ഉണ്ടാക്കുന്നത്. അയാൾക്കു മനുഷ്യനെ സഹായിക്കാനുള്ള സൂത്രങ്ങൾ കണ്ടുപിടിച്ചാലെന്താ?' "കൊച്ചുകുഞ്ഞുങ്ങളോടു വരെ ക്രൂരത കാട്ടുന്നവന്മാരെ അപ്പോൾ തന്നെ ശിക്ഷിക്കാനുള്ള സൂത്രം കണ്ടുപിടിച്ചിരുന്നെങ്കിൽ എത്ര നന്നായേനേ.
സംഭാഷണം അങ്ങനെ നീണ്ടുനീണ്ടു പോകുന്നു. കുട്ടൂസനും ഡാകിനിയും മായാവിയും മാത്രമല്ല ഇന്നത്തെ സമൂഹമാധ്യമങ്ങളും ഭരണാധികാരികളുമൊക്കെ സംഭാഷണങ്ങളിൽ വന്നുപോകുന്നു. ഇടയ്ക്കിടയ്ക്ക് ഉയർന്നു കേൾക്കുന്ന ചിരി, ചിലരുടെ രോഷ പ്രകടനങ്ങൾ, ആഹ്ലാദങ്ങൾ.
ആലപ്പുഴ പഴവീട് ദേവീക്ഷേത്രത്തിനു സമീപം പനവേലിൽ എന്നു പേരുള്ള വീടിന്റെ മുറ്റത്തു നിന്നാണ് ഈ സംഭാഷണങ്ങൾ. അവിടെ കുറച്ചു മുതിർന്ന പൗരന്മാർ കൂടിയിരിക്കുന്നു. കഥയുള്ളതും ഇല്ലാത്തതുമായ വിഷയങ്ങൾ സംസാരിക്കുന്നു രണ്ടുമണിക്കൂർ കഴിയുമ്പോൾ സന്തോഷത്തോടെ പിരിയുന്നു. കേരളത്തിൽ തരംഗമായേക്കാവുന്ന പുതിയൊരു കൂട്ടായ്മയാണ് അവിടെ കണ്ടത്.
കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി.പത്മകുമാറിന്റെ ആശയമാണ് ടോക്കിങ് പാർലർ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആലപ്പുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആരോഗ്യകൂട്ടായ്മയാണ് ഹെൽത്തി ഏജിങ് മൂവ്മെന്റ്, ഈ സംഘടനയാണ് ടോക്കിങ് പാർലർ എന്ന സംസാര കൂട്ടായ്മകൾ സംഘടിപ്പിക്കുന്നത്.
കോവിഡ്കാലം ഏറ്റവും കൂടുതൽ പ്രയാസമുണ്ടാക്കിയതു പ്രായമേറിയവർക്കാണ്. അതുകൊണ്ടാണ് ആലപ്പുഴ കേന്ദ്രമാക്കി "ഹെൽത്തി ഏജിങ് മൂവ്മെന്റ്' എന്ന പേരിൽ ഒരു പ്രസ്ഥാനം ഡോ. ബി. പത്മകുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ചത്. പ്രായമായവരെയും വൈദ്യസഹായം ആവശ്യമുള്ളവരെയും അവരവരുടെ വീടുകളിൽ സന്ദർശിച്ച് അവർക്കു വേണ്ട പരിചരണം നൽകി.
കേരളത്തിൽ അങ്ങോളമിങ്ങോളമുള്ളവരെ സംഘടിപ്പിച്ച് ഓൺലൈൻ ആരോഗ്യക്ലാസുകൾ സംഘടിപ്പിച്ചു. ഇതൊക്കെ ഇപ്പോഴും തുടരുന്നു. ഈ ആരോഗ്യപ്രവർത്തകർ വീടുകൾ തോറും കയറിയിറങ്ങിയതിൽ നിന്നു കിട്ടിയ അറിവ് ഒട്ടുമിക്ക വീടുകളിലും പ്രായമായവർ ഒറ്റപ്പെട്ടു കഴിയുന്നു എന്നതാണ്.
This story is from the February 15, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Listen
Translate
Change font size