Try GOLD - Free
ഓടും ചാടും പൊന്നമ്മ
Vanitha
|December 07, 2024
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
വർഷങ്ങൾക്കു മുൻപാണ്, കൃത്യമായി പറഞ്ഞാൽ 1984ൽ. സൈനിക ഹെലികോപ്റ്ററിൽ ശ്വാസമടക്കി കാത്തിരിക്കുന്ന കുറച്ചു കുട്ടികൾ. 3000 അടി ഉയരത്തിലെത്തിയപ്പോൾ കോപ്റ്റർ ലാൻഡ് ചെയ്തതു പോലെ നിശ്ചലമായി. വാതിൽ തുറന്ന് ഓരോരുത്തരായി താഴേക്ക്. കൂട്ടത്തിൽ ഏറ്റവും ചെറുത്' പൊന്നമ്മ എന്ന പതിനേഴുകാരിയാണ്. ഒടുവിലായി പൊന്നമ്മയും എടുത്തുചാടി.
കെ.വി. പൊന്നമ്മ എന്ന അന്നത്തെ പതിനേഴുകാരിയുടെ ജീവിതത്തിലെ മറ്റൊരു "എടുത്തുചാട്ടം' 2017ലാണ്. കോട്ടയം റബർ സിറ്റിയുടെ കൂട്ടയോട്ടത്തിനു നെഹ്റു സ്റ്റേഡിയത്തിൽ വിസിൽ മുഴങ്ങിയതും പൊന്നമ്മ ഒറ്റ ഓട്ടം. പത്തു കിലോമീറ്റർ പിന്നിട്ട് ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്യുമ്പോൾ പ്രായം 53ന്റെ ഫിനിഷിങ് പോയിന്റിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി. സംസ്ഥാന മാസ്റ്റേഴ്സ് മീറ്റും ദേശീയ ചാംപ്യൻഷിപ്പും കടന്ന് ഇന്റർനാഷനൽ മീറ്റിനു സെലക്ഷൻ കിട്ടിയപ്പോൾ മൂന്നു സെന്റും വീടും പണയം വച്ചു പൊന്നമ്മ സ്പെയിനിലേക്കു വിമാനം കയറി.
ഹെലികോപ്റ്ററിൽ നിന്നുള്ള ചാട്ടത്തിനും വിമാനം കയറാൻ വേണ്ടി വീടു പണയം വച്ച ആ 'എടുത്തുചാട്ടത്തിനുമിടയിൽ കനൽ ദൂരങ്ങളേറെ പൊന്നമ്മ ഓടിത്തീർത്തു. 200, 400, 800 മീറ്റർ ഓട്ടമത്സരങ്ങളിൽ ദേശീയ വെറ്ററൻസ് ചാംപ്യനായ പൊന്നമ്മയ്ക്ക് ഒരു ആഗ്രഹം കൂടി ബാക്കിയുണ്ട്.
ഓൺ യുവർ മാർക്സ്...
കോട്ടയം പള്ളത്താണു പൊന്നമ്മ ജനിച്ചതും വളർന്നതും. അച്ഛൻ വാസുവിനു മീൻപിടുത്തമായിരുന്നു ജോലി. വാസുവിന്റെയും ജാനകിയുടെയും എട്ടുമക്കളിൽ ഏറ്റവും ഇളയ ഇരട്ടകളിലൊന്നാണ് പൊന്നമ്മ.
തെക്കേപ്പാറ സ്കൂളിലെ ഒന്നാം ക്ലാസ്സുമുതൽ ഓട്ടത്തിലും ചാട്ടത്തിലും പൊന്നമ്മ ഒന്നാമതാണ്. ഹൈസ്കൂൾ കാലത്തു മൂന്നു വർഷവും സംസ്ഥാന സ്കൂൾ മീറ്റിൽ പ ങ്കെടുത്തു. പി.ടി. ഉഷയോടും എലിസബത്ത് കെ. മത്തായിയോടും ഷൈനി വിൽസനോടുമൊക്കെ അന്നു മത്സരിച്ചി ട്ടുണ്ട്. നാട്ടകം ഗവൺമെന്റ് കോളജിൽ സ്പോർട്സ് ക്വോ ട്ടയിൽ അഡ്മിഷനും കിട്ടി.
“എൻസിസിയിൽ സജീവമായിരുന്നു ചേച്ചി ലൈല. അങ്ങനെ ഞാനും എൻസിസിയിൽ ചേർന്നു. ആദ്യത്തെ ക്യാംപ് ചങ്ങനാശേരിയിലാണ്. എല്ലാ ദിവസവും ക്രോസ് കൺട്രി മത്സരമുണ്ട്. എന്നും ഒന്നാമതെത്തിയതു കണ്ട് ആർക്കോ കുശുമ്പു തോന്നി കാലു കൊണ്ടു തട്ടിവീഴ്ത്തി. ടാറിട്ട റോഡിൽ മുട്ടിടിച്ചു വീണെങ്കിലും എഴുന്നേറ്റ് ഓടി ഒന്നാമതു തന്നെ ഫിനിഷ് ചെയ്തു. ഓട്ടത്തിൽ വിട്ടുകൊടുക്കാതെ വാശി കൂടെക്കൂടിയത് അന്നു മുതലാണ്.
This story is from the December 07, 2024 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
സമയത്തെ മെരുക്കാൻ 10 വഴികൾ
24 മണിക്കൂർ എല്ലാവർക്കും ഒരുപോലെയാണ്. പക്ഷേ, സമയം എങ്ങനെ ചിട്ടയായി വിനിയോഗിക്കുന്നു എന്നതാണ് ജീവിതവിജയത്തിനു പിന്നിലെ രഹസ്യം
2 mins
April 25, 2026
Vanitha
നല്ല ഡേ കെയർ എങ്ങനെ കണ്ടുപിടിക്കാം?
കുട്ടികളെ ചേർക്കാൻ ഉദ്ദേശിക്കുന്ന ഡേ കെയർ മികച്ചതാണോ എന്നു മനസ്സിലാക്കാനുള്ള ചെക് ലിസ്റ്റ് ഇതാ...
2 mins
April 25, 2026
Vanitha
എനർജി റീലോഡിങ്.
മനസ്സിനു പ്രായം 18 എങ്കിലും ശരീരം നാൽപതുകളിലെന്നു തിരിച്ചറിഞ്ഞ ദിനങ്ങളിലൂടെ കടന്നുപോകുന്ന അനുഭവം പറയുന്നു രജിനി ഹരിദാസ്
2 mins
April 25, 2026
Vanitha
ചൂടിലൽപം കൂൾ മേക്കപ് ട്രിക്
വേനലിൽ സ്വെറ്റ് പ്രൂഫ് മേക്കപ്പ് അണിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...
1 min
April 25, 2026
Vanitha
ജീവിതം "പോസ് ആയിട്ടില്ല
അമ്മയുടെ അനുഭവം കണ്ടതുകൊണ്ടാണ് ലെന മെനോപോസിനെക്കുറിച്ച് പഠിക്കാൻ തീരുമാനിച്ചതും പുസ്തകം എഴുതിയതും
2 mins
April 25, 2026
Vanitha
ഭംഗി കണ്ടു വാങ്ങും മുൻപ്
നഴ്സറികളിലും ഓൺലൈൻ സ്റ്റോറുകളിലും കണ്ടിഷ്ടപ്പെട്ടു വാങ്ങുന്ന ചെടികൾ നിരാശപ്പെടുത്തിയോ? ഇതാവും കാരണം
1 mins
April 25, 2026
Vanitha
നാടകം വഴി സിനിമയിൽ
ഡീസ് ഈറെയിലെ വില്ലത്തിയായ അമ്മ റോളിലൂടെ ജയ കുറുപ്പ് അഭിനയത്തിന്റെ പുതിയ തലത്തിലേക്കു ചുവടു വച്ചുകഴിഞ്ഞു
2 mins
April 25, 2026
Vanitha
ആണുങ്ങൾക്കും അതു വരുമോ!
മധ്യവയസ്സ് പിന്നിടുമ്പോൾ ചില പുരുഷന്മാരുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും വരുന്ന മാറ്റത്തിന്റെ കാരണം എന്തെന്നറിയാമോ?
2 mins
April 25, 2026
Vanitha
ഇതെന്റെ യുറേക്കാ നിമിഷം
'പ്രതിഛായ' എന്ന സിനിമയിലെ നായികയായി തിളങ്ങിയ നീതു കൃഷ്ണന്റെ വിശേഷങ്ങൾ
1 min
April 25, 2026
Vanitha
ഓർമപ്പാലം കടന്ന് തീവണ്ടി
കേരളത്തിൽ ആദ്യ ട്രെയിൻ ചൂളം വിളിച്ചിട്ട് 165 വർഷം. ദക്ഷിണ റെയിൽവേ രൂപീകരിച്ചിട്ട് 75 വർഷം. തീവണ്ടി കൂവിപ്പാഞ്ഞ ചരിത്രം വാർത്തകളിൽ നിറയുമ്പോൾ മൂന്നു സംവിധായകർ ഓർമത്തിവണ്ടി കയറുന്നു
4 mins
April 25, 2026
Listen
Translate
Change font size
