Poging GOUD - Vrij
ഓടും ചാടും പൊന്നമ്മ
Vanitha
|December 07, 2024
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്

വർഷങ്ങൾക്കു മുൻപാണ്, കൃത്യമായി പറഞ്ഞാൽ 1984ൽ. സൈനിക ഹെലികോപ്റ്ററിൽ ശ്വാസമടക്കി കാത്തിരിക്കുന്ന കുറച്ചു കുട്ടികൾ. 3000 അടി ഉയരത്തിലെത്തിയപ്പോൾ കോപ്റ്റർ ലാൻഡ് ചെയ്തതു പോലെ നിശ്ചലമായി. വാതിൽ തുറന്ന് ഓരോരുത്തരായി താഴേക്ക്. കൂട്ടത്തിൽ ഏറ്റവും ചെറുത്' പൊന്നമ്മ എന്ന പതിനേഴുകാരിയാണ്. ഒടുവിലായി പൊന്നമ്മയും എടുത്തുചാടി.
കെ.വി. പൊന്നമ്മ എന്ന അന്നത്തെ പതിനേഴുകാരിയുടെ ജീവിതത്തിലെ മറ്റൊരു "എടുത്തുചാട്ടം' 2017ലാണ്. കോട്ടയം റബർ സിറ്റിയുടെ കൂട്ടയോട്ടത്തിനു നെഹ്റു സ്റ്റേഡിയത്തിൽ വിസിൽ മുഴങ്ങിയതും പൊന്നമ്മ ഒറ്റ ഓട്ടം. പത്തു കിലോമീറ്റർ പിന്നിട്ട് ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്യുമ്പോൾ പ്രായം 53ന്റെ ഫിനിഷിങ് പോയിന്റിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി. സംസ്ഥാന മാസ്റ്റേഴ്സ് മീറ്റും ദേശീയ ചാംപ്യൻഷിപ്പും കടന്ന് ഇന്റർനാഷനൽ മീറ്റിനു സെലക്ഷൻ കിട്ടിയപ്പോൾ മൂന്നു സെന്റും വീടും പണയം വച്ചു പൊന്നമ്മ സ്പെയിനിലേക്കു വിമാനം കയറി.
ഹെലികോപ്റ്ററിൽ നിന്നുള്ള ചാട്ടത്തിനും വിമാനം കയറാൻ വേണ്ടി വീടു പണയം വച്ച ആ 'എടുത്തുചാട്ടത്തിനുമിടയിൽ കനൽ ദൂരങ്ങളേറെ പൊന്നമ്മ ഓടിത്തീർത്തു. 200, 400, 800 മീറ്റർ ഓട്ടമത്സരങ്ങളിൽ ദേശീയ വെറ്ററൻസ് ചാംപ്യനായ പൊന്നമ്മയ്ക്ക് ഒരു ആഗ്രഹം കൂടി ബാക്കിയുണ്ട്.
ഓൺ യുവർ മാർക്സ്...
കോട്ടയം പള്ളത്താണു പൊന്നമ്മ ജനിച്ചതും വളർന്നതും. അച്ഛൻ വാസുവിനു മീൻപിടുത്തമായിരുന്നു ജോലി. വാസുവിന്റെയും ജാനകിയുടെയും എട്ടുമക്കളിൽ ഏറ്റവും ഇളയ ഇരട്ടകളിലൊന്നാണ് പൊന്നമ്മ.
തെക്കേപ്പാറ സ്കൂളിലെ ഒന്നാം ക്ലാസ്സുമുതൽ ഓട്ടത്തിലും ചാട്ടത്തിലും പൊന്നമ്മ ഒന്നാമതാണ്. ഹൈസ്കൂൾ കാലത്തു മൂന്നു വർഷവും സംസ്ഥാന സ്കൂൾ മീറ്റിൽ പ ങ്കെടുത്തു. പി.ടി. ഉഷയോടും എലിസബത്ത് കെ. മത്തായിയോടും ഷൈനി വിൽസനോടുമൊക്കെ അന്നു മത്സരിച്ചി ട്ടുണ്ട്. നാട്ടകം ഗവൺമെന്റ് കോളജിൽ സ്പോർട്സ് ക്വോ ട്ടയിൽ അഡ്മിഷനും കിട്ടി.
“എൻസിസിയിൽ സജീവമായിരുന്നു ചേച്ചി ലൈല. അങ്ങനെ ഞാനും എൻസിസിയിൽ ചേർന്നു. ആദ്യത്തെ ക്യാംപ് ചങ്ങനാശേരിയിലാണ്. എല്ലാ ദിവസവും ക്രോസ് കൺട്രി മത്സരമുണ്ട്. എന്നും ഒന്നാമതെത്തിയതു കണ്ട് ആർക്കോ കുശുമ്പു തോന്നി കാലു കൊണ്ടു തട്ടിവീഴ്ത്തി. ടാറിട്ട റോഡിൽ മുട്ടിടിച്ചു വീണെങ്കിലും എഴുന്നേറ്റ് ഓടി ഒന്നാമതു തന്നെ ഫിനിഷ് ചെയ്തു. ഓട്ടത്തിൽ വിട്ടുകൊടുക്കാതെ വാശി കൂടെക്കൂടിയത് അന്നു മുതലാണ്.
Dit verhaal komt uit de December 07, 2024-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha

Vanitha
ചലിയേ റാണീസ്
\"ചലിയേ റാണി ബേബി..ബേബി', \"ഏത് മൂഡ്... ഓണം മൂഡ് അങ്ങനെ പുതുതലമുറ ഗാനങ്ങളിലൂടെ പാട്ടിന്റെ ന്യൂവബായ ഹിലാരി സിസ്റ്റേഴ്സിന്റെ സംഗീതയാത്രയുടെ കഥ
2 mins
October 11, 2025

Vanitha
ടെന്റ് ക്യാംപിങ്ങിന് റെഡിയാണോ?
ടെന്റ് ക്യാംപിങ്ങിന് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1 min
October 11, 2025

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025
Listen
Translate
Change font size