ഓടും ചാടും പൊന്നമ്മ
Vanitha
|December 07, 2024
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
വർഷങ്ങൾക്കു മുൻപാണ്, കൃത്യമായി പറഞ്ഞാൽ 1984ൽ. സൈനിക ഹെലികോപ്റ്ററിൽ ശ്വാസമടക്കി കാത്തിരിക്കുന്ന കുറച്ചു കുട്ടികൾ. 3000 അടി ഉയരത്തിലെത്തിയപ്പോൾ കോപ്റ്റർ ലാൻഡ് ചെയ്തതു പോലെ നിശ്ചലമായി. വാതിൽ തുറന്ന് ഓരോരുത്തരായി താഴേക്ക്. കൂട്ടത്തിൽ ഏറ്റവും ചെറുത്' പൊന്നമ്മ എന്ന പതിനേഴുകാരിയാണ്. ഒടുവിലായി പൊന്നമ്മയും എടുത്തുചാടി.
കെ.വി. പൊന്നമ്മ എന്ന അന്നത്തെ പതിനേഴുകാരിയുടെ ജീവിതത്തിലെ മറ്റൊരു "എടുത്തുചാട്ടം' 2017ലാണ്. കോട്ടയം റബർ സിറ്റിയുടെ കൂട്ടയോട്ടത്തിനു നെഹ്റു സ്റ്റേഡിയത്തിൽ വിസിൽ മുഴങ്ങിയതും പൊന്നമ്മ ഒറ്റ ഓട്ടം. പത്തു കിലോമീറ്റർ പിന്നിട്ട് ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്യുമ്പോൾ പ്രായം 53ന്റെ ഫിനിഷിങ് പോയിന്റിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി. സംസ്ഥാന മാസ്റ്റേഴ്സ് മീറ്റും ദേശീയ ചാംപ്യൻഷിപ്പും കടന്ന് ഇന്റർനാഷനൽ മീറ്റിനു സെലക്ഷൻ കിട്ടിയപ്പോൾ മൂന്നു സെന്റും വീടും പണയം വച്ചു പൊന്നമ്മ സ്പെയിനിലേക്കു വിമാനം കയറി.
ഹെലികോപ്റ്ററിൽ നിന്നുള്ള ചാട്ടത്തിനും വിമാനം കയറാൻ വേണ്ടി വീടു പണയം വച്ച ആ 'എടുത്തുചാട്ടത്തിനുമിടയിൽ കനൽ ദൂരങ്ങളേറെ പൊന്നമ്മ ഓടിത്തീർത്തു. 200, 400, 800 മീറ്റർ ഓട്ടമത്സരങ്ങളിൽ ദേശീയ വെറ്ററൻസ് ചാംപ്യനായ പൊന്നമ്മയ്ക്ക് ഒരു ആഗ്രഹം കൂടി ബാക്കിയുണ്ട്.
ഓൺ യുവർ മാർക്സ്...
കോട്ടയം പള്ളത്താണു പൊന്നമ്മ ജനിച്ചതും വളർന്നതും. അച്ഛൻ വാസുവിനു മീൻപിടുത്തമായിരുന്നു ജോലി. വാസുവിന്റെയും ജാനകിയുടെയും എട്ടുമക്കളിൽ ഏറ്റവും ഇളയ ഇരട്ടകളിലൊന്നാണ് പൊന്നമ്മ.
തെക്കേപ്പാറ സ്കൂളിലെ ഒന്നാം ക്ലാസ്സുമുതൽ ഓട്ടത്തിലും ചാട്ടത്തിലും പൊന്നമ്മ ഒന്നാമതാണ്. ഹൈസ്കൂൾ കാലത്തു മൂന്നു വർഷവും സംസ്ഥാന സ്കൂൾ മീറ്റിൽ പ ങ്കെടുത്തു. പി.ടി. ഉഷയോടും എലിസബത്ത് കെ. മത്തായിയോടും ഷൈനി വിൽസനോടുമൊക്കെ അന്നു മത്സരിച്ചി ട്ടുണ്ട്. നാട്ടകം ഗവൺമെന്റ് കോളജിൽ സ്പോർട്സ് ക്വോ ട്ടയിൽ അഡ്മിഷനും കിട്ടി.
“എൻസിസിയിൽ സജീവമായിരുന്നു ചേച്ചി ലൈല. അങ്ങനെ ഞാനും എൻസിസിയിൽ ചേർന്നു. ആദ്യത്തെ ക്യാംപ് ചങ്ങനാശേരിയിലാണ്. എല്ലാ ദിവസവും ക്രോസ് കൺട്രി മത്സരമുണ്ട്. എന്നും ഒന്നാമതെത്തിയതു കണ്ട് ആർക്കോ കുശുമ്പു തോന്നി കാലു കൊണ്ടു തട്ടിവീഴ്ത്തി. ടാറിട്ട റോഡിൽ മുട്ടിടിച്ചു വീണെങ്കിലും എഴുന്നേറ്റ് ഓടി ഒന്നാമതു തന്നെ ഫിനിഷ് ചെയ്തു. ഓട്ടത്തിൽ വിട്ടുകൊടുക്കാതെ വാശി കൂടെക്കൂടിയത് അന്നു മുതലാണ്.
Diese Geschichte stammt aus der December 07, 2024-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Vanitha
ഹോം ലോണിൽ കുടുങ്ങിയോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 22, 2025
Listen
Translate
Change font size

