Try GOLD - Free
ധർമജനു ബോൾഗാട്ടി Speaking
Vanitha
|December 07, 2024
മലയാളികളുടെ പ്രിയതാരം ധർമജന്റെ ഭാര്യ അനുജ എത്തി. തൊട്ടുപിന്നാലെ ഡബിൾ ബെൽ മുഴക്കി ധർമജനും വന്നു. അഭിമുഖം ആരംഭിക്കുകയാണ്
വരാപ്പുഴയിലെത്തി വഴി ചോദിച്ചിട്ടുള്ളവർ പലരും കേട്ടിട്ടുണ്ടാകാം ഇങ്ങനെയൊരു മറുപടി. മ്മടെ ധർമജന്റെ വീടിനവിടെ നിന്ന് ഒരു നൂറ് മീറ്റർ മാറി. വീട് ധർമജന്റെ ആണങ്കിലും മേൽവിലാസം നാട്ടുകാർക്കു കൂടി സ്വന്തം.
വീട്ടിലെത്തി കോളിങ് ബെല്ലടിച്ചു. വീട്ടുകാരെത്തും മുൻപേ അക്കി വന്നു മുഖം കാണിച്ചു. ഓമനത്തമുള്ള കുഞ്ഞൻ നായ്ക്കുട്ടി. “വിരുന്നുകാരെ ആദ്യം വരവേൽക്കാനുള്ള അവകാശം അക്കിയുടേതാണ്'' പിന്നാലെ വന്ന ധർമജന്റെ ഭാര്യ അനുജ പറഞ്ഞു. അപ്പോൾ മുറ്റത്തൊരു ഒരു സൈക്കിൾ മണി മുഴങ്ങി. രണ്ടു കവർ പാലുമായി ചിരിയോടെ പ്രിയതാരം കടന്നു വന്നു.
സ്വീകരണമുറിയിലെ ഷെൽഫിൽ നിറയെ ഉണ്ട് ധർമജനു കിട്ടിയ അവാർഡുകളും ചിത്രങ്ങളും. അവയെല്ലാം മനോഹരമായി അടുക്കി വച്ചിരിക്കുന്നു. രണ്ടോ മൂന്നോ നിമിഷം അവ ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാകും ധർമജൻ ബോൾഗാട്ടി എന്ന കലാകാരന്റെ വളർച്ചയുടെ ജീവചരിത്രം.
"വി.സി. കുമാരന്റെയും മാധവിയുടേയും മകൻ ധർമജൻ' ഇതാണ് എനിക്കെന്നും പ്രിയപ്പെട്ട മേൽവിലാസം. മുളവുകാടാണ് സ്വദേശം. അച്ഛനു കൂലിപ്പണിയായിരുന്നു. കോൺഗ്രസ് പാർട്ടിയുടെ സജീവ പ്രവർത്തകൻ മൈക്ക് അനൗൺസ്മെന്റ് എന്നും എനിക്കു കൗതുകമായിരുന്നു. കുട്ടിക്കാലത്തു വീടിനടുത്ത പറമ്പിൽ ഒരു യോഗം നടക്കുന്നു. ഞാൻ മൈക്കിനെ നോക്കി. മൈക്ക് എന്നെയും കണ്ടു കാണും. അനുവാദം ഒന്നും ചോദിച്ചില്ല. നേരെ എടുത്തങ്ങ് അനൗൺസ് ചെയ്തു.
"പ്രിയപ്പെട്ട നാട്ടുകാരെ, നമ്മുടെ പ്രിയ നേതാവ്, നാടിൻ പൊന്നോമന... അതാണ് കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തനത്തിലേക്കുള്ള എന്റെ അരങ്ങേറ്റം. പിന്നെ, തിരഞ്ഞെടുപ്പു കാലത്തു പകൽ മുഴുവൻ അനൗൺസ്മെന്റ് രാത്രി പോസ്റ്റർ ഒട്ടിക്കൽ, ചുവരെഴുത്ത്. അങ്ങനെ രസകരമായ പരിപാടികൾ. സേവാദളിന്റെ ജില്ല, സംസ്ഥാന അംഗമായിരുന്നു ഞാൻ. വിദ്യാർഥി രാഷ്ട്രീയത്തിലും സജീവം.
കണ്ണുനിറച്ച നഷ്ടംകളിപ്പാട്ടങ്ങളോ കളർപെൻസിലുകളോ ഒന്നുമില്ലാത്ത കുട്ടിക്കാലമായിരുന്നു ഞങ്ങളുടേത്. എങ്കിലും ഒന്നുമാത്രം സമൃദ്ധമായിരുന്നു, വായന. അച്ഛൻ ധാരാളം പുസ്തകം വാങ്ങിത്തരും. പത്തു നല്ല പുസ്തകം വായിച്ചാൽ പത്തു വരിയെങ്കിലും എഴുതാൻ സാധിക്കുമെന്ന് അച്ഛൻ ഇടയ്ക്കിടെ പറയും.
This story is from the December 07, 2024 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Listen
Translate
Change font size

