Versuchen GOLD - Frei
ധർമജനു ബോൾഗാട്ടി Speaking
Vanitha
|December 07, 2024
മലയാളികളുടെ പ്രിയതാരം ധർമജന്റെ ഭാര്യ അനുജ എത്തി. തൊട്ടുപിന്നാലെ ഡബിൾ ബെൽ മുഴക്കി ധർമജനും വന്നു. അഭിമുഖം ആരംഭിക്കുകയാണ്

വരാപ്പുഴയിലെത്തി വഴി ചോദിച്ചിട്ടുള്ളവർ പലരും കേട്ടിട്ടുണ്ടാകാം ഇങ്ങനെയൊരു മറുപടി. മ്മടെ ധർമജന്റെ വീടിനവിടെ നിന്ന് ഒരു നൂറ് മീറ്റർ മാറി. വീട് ധർമജന്റെ ആണങ്കിലും മേൽവിലാസം നാട്ടുകാർക്കു കൂടി സ്വന്തം.
വീട്ടിലെത്തി കോളിങ് ബെല്ലടിച്ചു. വീട്ടുകാരെത്തും മുൻപേ അക്കി വന്നു മുഖം കാണിച്ചു. ഓമനത്തമുള്ള കുഞ്ഞൻ നായ്ക്കുട്ടി. “വിരുന്നുകാരെ ആദ്യം വരവേൽക്കാനുള്ള അവകാശം അക്കിയുടേതാണ്'' പിന്നാലെ വന്ന ധർമജന്റെ ഭാര്യ അനുജ പറഞ്ഞു. അപ്പോൾ മുറ്റത്തൊരു ഒരു സൈക്കിൾ മണി മുഴങ്ങി. രണ്ടു കവർ പാലുമായി ചിരിയോടെ പ്രിയതാരം കടന്നു വന്നു.
സ്വീകരണമുറിയിലെ ഷെൽഫിൽ നിറയെ ഉണ്ട് ധർമജനു കിട്ടിയ അവാർഡുകളും ചിത്രങ്ങളും. അവയെല്ലാം മനോഹരമായി അടുക്കി വച്ചിരിക്കുന്നു. രണ്ടോ മൂന്നോ നിമിഷം അവ ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാകും ധർമജൻ ബോൾഗാട്ടി എന്ന കലാകാരന്റെ വളർച്ചയുടെ ജീവചരിത്രം.
"വി.സി. കുമാരന്റെയും മാധവിയുടേയും മകൻ ധർമജൻ' ഇതാണ് എനിക്കെന്നും പ്രിയപ്പെട്ട മേൽവിലാസം. മുളവുകാടാണ് സ്വദേശം. അച്ഛനു കൂലിപ്പണിയായിരുന്നു. കോൺഗ്രസ് പാർട്ടിയുടെ സജീവ പ്രവർത്തകൻ മൈക്ക് അനൗൺസ്മെന്റ് എന്നും എനിക്കു കൗതുകമായിരുന്നു. കുട്ടിക്കാലത്തു വീടിനടുത്ത പറമ്പിൽ ഒരു യോഗം നടക്കുന്നു. ഞാൻ മൈക്കിനെ നോക്കി. മൈക്ക് എന്നെയും കണ്ടു കാണും. അനുവാദം ഒന്നും ചോദിച്ചില്ല. നേരെ എടുത്തങ്ങ് അനൗൺസ് ചെയ്തു.
"പ്രിയപ്പെട്ട നാട്ടുകാരെ, നമ്മുടെ പ്രിയ നേതാവ്, നാടിൻ പൊന്നോമന... അതാണ് കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തനത്തിലേക്കുള്ള എന്റെ അരങ്ങേറ്റം. പിന്നെ, തിരഞ്ഞെടുപ്പു കാലത്തു പകൽ മുഴുവൻ അനൗൺസ്മെന്റ് രാത്രി പോസ്റ്റർ ഒട്ടിക്കൽ, ചുവരെഴുത്ത്. അങ്ങനെ രസകരമായ പരിപാടികൾ. സേവാദളിന്റെ ജില്ല, സംസ്ഥാന അംഗമായിരുന്നു ഞാൻ. വിദ്യാർഥി രാഷ്ട്രീയത്തിലും സജീവം.

കളിപ്പാട്ടങ്ങളോ കളർപെൻസിലുകളോ ഒന്നുമില്ലാത്ത കുട്ടിക്കാലമായിരുന്നു ഞങ്ങളുടേത്. എങ്കിലും ഒന്നുമാത്രം സമൃദ്ധമായിരുന്നു, വായന. അച്ഛൻ ധാരാളം പുസ്തകം വാങ്ങിത്തരും. പത്തു നല്ല പുസ്തകം വായിച്ചാൽ പത്തു വരിയെങ്കിലും എഴുതാൻ സാധിക്കുമെന്ന് അച്ഛൻ ഇടയ്ക്കിടെ പറയും.
Diese Geschichte stammt aus der December 07, 2024-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Listen
Translate
Change font size