Try GOLD - Free
മറവിരോഗം എനിക്കുമുണ്ടോ?
Vanitha
|November 23, 2024
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
രാവിലെ മുതൽ അമ്മ സന്തോഷത്തിലാണ്. വീട്ടിൽ മക്കളെല്ലാം ഒത്തുകൂടിയാൽ അമ്മയുടെ പ്രസരിപ്പും കൂടും. അതാണു പതിവ്. അന്നു വൈകുന്നേരമായപ്പോഴാണ് കഥ മാറിയത്. "ഞാനെന്റെ വീട്ടിൽ പോകട്ടെ. മക്കൾ കാത്തിരിക്കും' എന്നായി അമ്മ . "ഇതല്ലേ അമ്മയുടെ വീട്?' മകളുടെ ചോദ്യത്തിനു കുട്ടിയേതാ?' എന്ന മറുചോദ്യമാണുയർന്നത്.
ഏറ്റവും അടുപ്പമുള്ള സ്വന്തം മകളെ തിരിച്ചറിയാൻ കഴിയാത്ത ആ അവസ്ഥ മറവി രോഗമാണെന്നു കുടുംബാംഗങ്ങൾ പെട്ടെന്നു തിരിച്ചറിഞ്ഞു. നമ്മുടെ നാട്ടിൽ മറവി രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്.
കേരളത്തിൽ 60 വയസ്സിലേറെ പ്രായമുള്ളവരിൽ 8.27 ശതമാനം പേർക്കു ഡിമൻഷ്യയുണ്ടാകാമെന്നാണു ലോംഗിച്യുഡിനൽ ഏജിങ് സ്റ്റഡി ഓഫ് ഇന്ത്യ നടത്തിയ പഠനങ്ങൾ പറയുന്നത്. നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ (എ നഎസ്) 2021 ലെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 60 വയസ്സിലേറെ പ്രായമുള്ളവരുടെ എണ്ണം ഏകദേശം 58 ലക്ഷണത്തിലേറെയാണ്. ഇങ്ങനെ വിലയിരുത്തുമ്പോൾ കേരളത്തിൽ നാലു ലക്ഷത്തിലേറെ ഡിമൻഷ്യ രോഗികളുണ്ടന്നാണു കണക്കാക്കപ്പെടുന്നത്. ലോകത്ത് 550 ലക്ഷത്തിലേറെ പേർക്കു ഡിമൻഷ്യ ഉണ്ടെന്നു ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പറയുന്നു.
ഡിമൻഷ്യയെക്കുറിച്ചും മറവി രോഗമുള്ളവരെ പരിചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിദഗ്ധർ നൽകുന്ന നിർദേശങ്ങളറിയാം.
എന്താണ് ഡിമൻഷ്യ ?
ഡിമൻഷ്യ ഒരു പ്രത്യേക രോഗമല്ല. പലതരം രോഗലക്ഷണങ്ങൾ ഉൾപ്പെടുന്ന അവസ്ഥയാണ്. ചില രോഗങ്ങൾ മൂലം തലച്ചോറിലെ പ്രത്യേക ഭാഗങ്ങളിലെ ഞരമ്പുകൾക്കു ശോഷണമുണ്ടാകും. ഓർമശക്തി, ചിന്താശേഷി, ബൗദ്ധികശേ ഷി തുടങ്ങിയവയെയെല്ലാം ഈ അവസ്ഥ ദോഷകരമായി ബാധിക്കും. ഓർമയ്ക്കു മങ്ങലേൽക്കുക മാത്രമല്ല, പെരുമാറ്റത്തിലും മാറ്റങ്ങളുണ്ടാകാം. കാലങ്ങളായി ദിനവും നാം ചെയ്തിരുന്ന കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ഇതോടെ ജീവിതത്തിന്റെ തന്നെ താളം നഷ്ടപ്പെട്ടു തുടങ്ങും.
60 കഴിഞ്ഞവരിലാണു കൂടുതലായും ഡിമൻഷ്യ കണ്ടു വരുന്നത്. അതേസമയം ഡിമൻഷ്യയുടെ ഭാഗമായുണ്ടാകുന്ന അൽസ്ഹൈമേഴ്സ് രോഗം 70 കഴിഞ്ഞവരിലാണു പൊതുവേ കാണപ്പെടുന്നത്. പ്രായമായവരിൽ മാത്രമാണു ഡിമൻഷ്യ എന്നു കരുതേണ്ട. 60 വയസ്സിനു താഴെയുള്ളവരിൽ പ്രിനൈൽ ഡിമൻഷ്യ എന്ന അവസ്ഥ കാണപ്പെടാറുണ്ട്.
This story is from the November 23, 2024 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Listen
Translate
Change font size
