Versuchen GOLD - Frei
മറവിരോഗം എനിക്കുമുണ്ടോ?
Vanitha
|November 23, 2024
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം

രാവിലെ മുതൽ അമ്മ സന്തോഷത്തിലാണ്. വീട്ടിൽ മക്കളെല്ലാം ഒത്തുകൂടിയാൽ അമ്മയുടെ പ്രസരിപ്പും കൂടും. അതാണു പതിവ്. അന്നു വൈകുന്നേരമായപ്പോഴാണ് കഥ മാറിയത്. "ഞാനെന്റെ വീട്ടിൽ പോകട്ടെ. മക്കൾ കാത്തിരിക്കും' എന്നായി അമ്മ . "ഇതല്ലേ അമ്മയുടെ വീട്?' മകളുടെ ചോദ്യത്തിനു കുട്ടിയേതാ?' എന്ന മറുചോദ്യമാണുയർന്നത്.
ഏറ്റവും അടുപ്പമുള്ള സ്വന്തം മകളെ തിരിച്ചറിയാൻ കഴിയാത്ത ആ അവസ്ഥ മറവി രോഗമാണെന്നു കുടുംബാംഗങ്ങൾ പെട്ടെന്നു തിരിച്ചറിഞ്ഞു. നമ്മുടെ നാട്ടിൽ മറവി രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്.
കേരളത്തിൽ 60 വയസ്സിലേറെ പ്രായമുള്ളവരിൽ 8.27 ശതമാനം പേർക്കു ഡിമൻഷ്യയുണ്ടാകാമെന്നാണു ലോംഗിച്യുഡിനൽ ഏജിങ് സ്റ്റഡി ഓഫ് ഇന്ത്യ നടത്തിയ പഠനങ്ങൾ പറയുന്നത്. നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ (എ നഎസ്) 2021 ലെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 60 വയസ്സിലേറെ പ്രായമുള്ളവരുടെ എണ്ണം ഏകദേശം 58 ലക്ഷണത്തിലേറെയാണ്. ഇങ്ങനെ വിലയിരുത്തുമ്പോൾ കേരളത്തിൽ നാലു ലക്ഷത്തിലേറെ ഡിമൻഷ്യ രോഗികളുണ്ടന്നാണു കണക്കാക്കപ്പെടുന്നത്. ലോകത്ത് 550 ലക്ഷത്തിലേറെ പേർക്കു ഡിമൻഷ്യ ഉണ്ടെന്നു ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പറയുന്നു.
ഡിമൻഷ്യയെക്കുറിച്ചും മറവി രോഗമുള്ളവരെ പരിചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിദഗ്ധർ നൽകുന്ന നിർദേശങ്ങളറിയാം.
എന്താണ് ഡിമൻഷ്യ ?
ഡിമൻഷ്യ ഒരു പ്രത്യേക രോഗമല്ല. പലതരം രോഗലക്ഷണങ്ങൾ ഉൾപ്പെടുന്ന അവസ്ഥയാണ്. ചില രോഗങ്ങൾ മൂലം തലച്ചോറിലെ പ്രത്യേക ഭാഗങ്ങളിലെ ഞരമ്പുകൾക്കു ശോഷണമുണ്ടാകും. ഓർമശക്തി, ചിന്താശേഷി, ബൗദ്ധികശേ ഷി തുടങ്ങിയവയെയെല്ലാം ഈ അവസ്ഥ ദോഷകരമായി ബാധിക്കും. ഓർമയ്ക്കു മങ്ങലേൽക്കുക മാത്രമല്ല, പെരുമാറ്റത്തിലും മാറ്റങ്ങളുണ്ടാകാം. കാലങ്ങളായി ദിനവും നാം ചെയ്തിരുന്ന കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ഇതോടെ ജീവിതത്തിന്റെ തന്നെ താളം നഷ്ടപ്പെട്ടു തുടങ്ങും.
60 കഴിഞ്ഞവരിലാണു കൂടുതലായും ഡിമൻഷ്യ കണ്ടു വരുന്നത്. അതേസമയം ഡിമൻഷ്യയുടെ ഭാഗമായുണ്ടാകുന്ന അൽസ്ഹൈമേഴ്സ് രോഗം 70 കഴിഞ്ഞവരിലാണു പൊതുവേ കാണപ്പെടുന്നത്. പ്രായമായവരിൽ മാത്രമാണു ഡിമൻഷ്യ എന്നു കരുതേണ്ട. 60 വയസ്സിനു താഴെയുള്ളവരിൽ പ്രിനൈൽ ഡിമൻഷ്യ എന്ന അവസ്ഥ കാണപ്പെടാറുണ്ട്.
Diese Geschichte stammt aus der November 23, 2024 -Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Listen
Translate
Change font size