Try GOLD - Free
പ്രാർഥന പോലെ ആ യാത്ര
Vanitha
|March 16, 2024
പ്രാർഥനാനുഭവങ്ങൾ മല കയറുന്നതുപോലെയാണ്. അത് ആത്മാവിൽ അറിയാൻ വാഗമണിലെ കിഴക്കൻ കുരിശുമലയിലേക്കു വരിക
പന്ത്രണ്ടാം വെള്ളിയായിരുന്നു അന്ന് വാഗമൺ കുരിശുമലയുടെ അടിവാരത്ത് അതിരാവിലെ മുതൽ ഭക്തജനങ്ങൾ എത്തിക്കൊണ്ടിരു ന്നു. ഈസ്റ്റർ നോമ്പു തുടങ്ങിയ ശേഷം കുരിശുമലകയറ്റത്തിന് എല്ലാ ദിവസവും തിരക്കാണ്, വെള്ളിയാഴ്ചകൾ ഇവിടെ വളരെ പ്രധാനപ്പെട്ടതാണ്. അന്ന്, മറ്റുള്ളവർക്കു വേണ്ടി കുരിശേറിയവന്റെ കാലടികൾ പിന്തുടർന്ന് അനേകായിരങ്ങൾ കുരിശുമല കയറാൻ വാഗമണിലെത്തുന്നു.
ഈരാറ്റുപേട്ട - വാഗമൺ റൂട്ടിൽ വഴിക്കടവ് ഇറങ്ങിയാ ൽ കല്ലില്ലാക്കവലയിലേക്ക് ഒരു കിലോമീറ്റർ. അവിടെ നി ന്നാണ് മലകയറ്റം തുടങ്ങുന്നത്. ഈരാറ്റുപേട്ടയിൽ നിന്ന് അടിവാരത്തിലിറങ്ങിയാലും കല്ലില്ലാക്കവലയിലെത്താം. പണ്ടു മല കയറുന്നവർ അടിവാരത്തു നിന്നു കയ്യിലൊരു കല്ലു കരുതും. ഒരു നേർച്ച പോലെ. അങ്ങനെ അടിവാരത്തുള്ള കല്ലുകളൊക്കെ മല കയറി. മലയുടെ അടിവാരത്തിന് ആ പേരു വന്നു; കല്ലില്ലാക്കവല. ഇപ്പോൾ ഇവിടെ ആവശ്യത്തിനു കല്ലുണ്ടെങ്കിലും ആ പേരിനു മാറ്റമൊന്നും സംഭവിച്ചില്ല. കല്ലില്ലാക്കവല എന്നു തന്നെ ആ സ്ഥലം ഇപ്പോഴും അറിയപ്പെടുന്നു.
കുരിശുമലയുടെ അടിവാരമാണ് ഈ സ്ഥലം. മനോഹരവും വിസ്തൃതവുമായ കവലയാണു കല്ലില്ലാക്കവല. സെന്റ് തോമസിന്റെ പേരിലുള്ള ഒരു പ്രാർഥനാലയം, കുരിശു മലകയറ്റത്തിന്റെ ശതാബ്ദി സ്മാരകമായി നിർമിച്ച സെന്റ് തോമസ് മൗണ്ട്, നൂറ് പടവുകൾ കയറി വേണം മൗണ്ടിലെത്താൻ. പ്രാർഥനാലയത്തിനു തൊട്ടടുത്ത് ഒരു തോട്ടമുണ്ട്. അതിനു നടുവിൽ പ്രാർഥിക്കുന്ന യേശുവിന്റെ രൂപം.
“ഏകദേശം രണ്ടുകിലോമീറ്ററോളം ഉയരത്തിലാണു കുരിശുമല. കല്ലില്ലാകവലയിലെ സെന്റ് തോമസ് ദേവാല യത്തിൽ പ്രാർഥന കഴിഞ്ഞാൽ പിന്നെ പതിനാലു ദിവ്യ സ്ഥലങ്ങൾ. ക്രിസ്തുവിന്റെ കുറ്റവിചാരണ മുതൽ കല്ലറയിൽ സംസ്കരിക്കുന്നതു വരെയുള്ള പതിനാലു സംഭവങ്ങൾ പതിന്നാലു രൂപക്കൂടുകളിൽ ആലേഖനം ചെയ്തിരിക്കുന്നു. ഫാദർ സെബാസ്റ്റ്യൻ എട്ടുപറയിൽ പള്ളി വികാരിയായിരുന്ന കാലത്താണ് ഇന്നു കാണുന്ന രൂപങ്ങൾ സ്ഥാപിച്ചത്. മലകയറാൻ നിന്ന ഫാ. ജോസഫ് വിളക്കുന്നേൽ പറഞ്ഞു. തീക്കോയ് സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് ഫാ. ജോസഫ്. മാവടി സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിലെ വികാരി കൂടിയാണ് അദ്ദേഹം.
This story is from the March 16, 2024 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Listen
Translate
Change font size

