कोशिश गोल्ड - मुक्त
പ്രാർഥന പോലെ ആ യാത്ര
Vanitha
|March 16, 2024
പ്രാർഥനാനുഭവങ്ങൾ മല കയറുന്നതുപോലെയാണ്. അത് ആത്മാവിൽ അറിയാൻ വാഗമണിലെ കിഴക്കൻ കുരിശുമലയിലേക്കു വരിക
പന്ത്രണ്ടാം വെള്ളിയായിരുന്നു അന്ന് വാഗമൺ കുരിശുമലയുടെ അടിവാരത്ത് അതിരാവിലെ മുതൽ ഭക്തജനങ്ങൾ എത്തിക്കൊണ്ടിരു ന്നു. ഈസ്റ്റർ നോമ്പു തുടങ്ങിയ ശേഷം കുരിശുമലകയറ്റത്തിന് എല്ലാ ദിവസവും തിരക്കാണ്, വെള്ളിയാഴ്ചകൾ ഇവിടെ വളരെ പ്രധാനപ്പെട്ടതാണ്. അന്ന്, മറ്റുള്ളവർക്കു വേണ്ടി കുരിശേറിയവന്റെ കാലടികൾ പിന്തുടർന്ന് അനേകായിരങ്ങൾ കുരിശുമല കയറാൻ വാഗമണിലെത്തുന്നു.
ഈരാറ്റുപേട്ട - വാഗമൺ റൂട്ടിൽ വഴിക്കടവ് ഇറങ്ങിയാ ൽ കല്ലില്ലാക്കവലയിലേക്ക് ഒരു കിലോമീറ്റർ. അവിടെ നി ന്നാണ് മലകയറ്റം തുടങ്ങുന്നത്. ഈരാറ്റുപേട്ടയിൽ നിന്ന് അടിവാരത്തിലിറങ്ങിയാലും കല്ലില്ലാക്കവലയിലെത്താം. പണ്ടു മല കയറുന്നവർ അടിവാരത്തു നിന്നു കയ്യിലൊരു കല്ലു കരുതും. ഒരു നേർച്ച പോലെ. അങ്ങനെ അടിവാരത്തുള്ള കല്ലുകളൊക്കെ മല കയറി. മലയുടെ അടിവാരത്തിന് ആ പേരു വന്നു; കല്ലില്ലാക്കവല. ഇപ്പോൾ ഇവിടെ ആവശ്യത്തിനു കല്ലുണ്ടെങ്കിലും ആ പേരിനു മാറ്റമൊന്നും സംഭവിച്ചില്ല. കല്ലില്ലാക്കവല എന്നു തന്നെ ആ സ്ഥലം ഇപ്പോഴും അറിയപ്പെടുന്നു.
കുരിശുമലയുടെ അടിവാരമാണ് ഈ സ്ഥലം. മനോഹരവും വിസ്തൃതവുമായ കവലയാണു കല്ലില്ലാക്കവല. സെന്റ് തോമസിന്റെ പേരിലുള്ള ഒരു പ്രാർഥനാലയം, കുരിശു മലകയറ്റത്തിന്റെ ശതാബ്ദി സ്മാരകമായി നിർമിച്ച സെന്റ് തോമസ് മൗണ്ട്, നൂറ് പടവുകൾ കയറി വേണം മൗണ്ടിലെത്താൻ. പ്രാർഥനാലയത്തിനു തൊട്ടടുത്ത് ഒരു തോട്ടമുണ്ട്. അതിനു നടുവിൽ പ്രാർഥിക്കുന്ന യേശുവിന്റെ രൂപം.
“ഏകദേശം രണ്ടുകിലോമീറ്ററോളം ഉയരത്തിലാണു കുരിശുമല. കല്ലില്ലാകവലയിലെ സെന്റ് തോമസ് ദേവാല യത്തിൽ പ്രാർഥന കഴിഞ്ഞാൽ പിന്നെ പതിനാലു ദിവ്യ സ്ഥലങ്ങൾ. ക്രിസ്തുവിന്റെ കുറ്റവിചാരണ മുതൽ കല്ലറയിൽ സംസ്കരിക്കുന്നതു വരെയുള്ള പതിനാലു സംഭവങ്ങൾ പതിന്നാലു രൂപക്കൂടുകളിൽ ആലേഖനം ചെയ്തിരിക്കുന്നു. ഫാദർ സെബാസ്റ്റ്യൻ എട്ടുപറയിൽ പള്ളി വികാരിയായിരുന്ന കാലത്താണ് ഇന്നു കാണുന്ന രൂപങ്ങൾ സ്ഥാപിച്ചത്. മലകയറാൻ നിന്ന ഫാ. ജോസഫ് വിളക്കുന്നേൽ പറഞ്ഞു. തീക്കോയ് സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് ഫാ. ജോസഫ്. മാവടി സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിലെ വികാരി കൂടിയാണ് അദ്ദേഹം.
यह कहानी Vanitha के March 16, 2024 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Listen
Translate
Change font size
