Try GOLD - Free
സ്വപ്നത്തിനു ചിറകുള്ള പെൺകുട്ടി
Vanitha
|January 06, 2024
ഇരുകൈകളും ഇല്ലാതെ ഡ്രൈവിങ് ലൈസൻസ് നേടിയ ഏഷ്യയിലെ ആദ്യ പെൺകുട്ടി ജിലുമോൾക്കൊപ്പം ഒരു യാത്ര

മൂന്നു വർഷം മുൻപാണു ജിലുമോളെ ആദ്യം കണ്ടത്. ഇരുകൈകളുമില്ലെങ്കിലും ഗ്രാഫിക് ഡിസൈനറായ ജിലുമോൾ മാരിയറ്റ് തോമ എന്ന അദ്ഭുതക്കുട്ടിയെ എറണാകുളത്തെ വൈഡ സിഎ ഹോസ്റ്റലിൽ ഡ്രൈവിങ് ലൈസൻസിനു വേണ്ടിയുള്ള ആ കാത്തിരിപ്പിനിടെ ജിലുമോൾ ഉറച്ച ശബ്ദത്തിൽ വനിതയോടു പറഞ്ഞു, “എനിക്കു കൈകളില്ല. പക്ഷേ, സ്വപ്നങ്ങൾക്കു ചിറകുകളുണ്ട്. ആ ചിറകുകൾ വിടർത്തി ഞാൻ പറക്കും. ഉറപ്പ്...
ആ വാക്കു സത്യമായി. രണ്ടു കൈകളുമില്ലാതെ ഡ്രൈവിങ് ലൈസൻസ് നേടിയ ഏഷ്യയിലെ ആദ്യ പെൺകുട്ടിയായി ജിലുമോൾ പിടിച്ചുനിൽക്കാൻ കൈകളില്ലെങ്കിലും സ്വപ്നങ്ങളിൽ പറക്കാൻ ദൈവം ജിലുവിനു ചിറകുകൾ നൽകി. കിലുക്കത്തിലെ കിട്ടുണ്ണിയെ പോലെ ഞാനെന്റെ സ്വന്തം കാറിൽ വരുമെന്ന് ഉറപ്പിച്ച് കുറച്ചിടങ്ങളുണ്ട് ജിലുമോളുടെ മനസ്സിൽ ആ യാത്രയിൽ വനിത ജിലുമോൾക്കൊപ്പം ചേരുന്നു.
ഹാപ്പി ജേണി
സോഫയിലിരുന്നു ഫോൺ നോക്കുകയാണു ജില മോൾ. വലതുകാൽ വിരലുകൾ കൈവിരലുകൾ പോലെ ടച് സ്ക്രീനിൽ ചലിക്കുന്നു. പിന്നെ കഴുത്തിൽ ചുറ്റിയിട്ട ബ്ലൂടൂത്ത് ഹെഡ്ഫോണിന്റെ ഇയർ ബഡ് കാൽ വിരൽ കൊണ്ടുതന്നെ ചെവിയിലേക്കു വച്ച് ജില ആരോടോ സംസാരിക്കുന്നു. സംസാരത്തിനിടെ മുടിയിഴകൾ മാടിയൊതുക്കുന്നു. കോൾ കട്ടു ചെയ്ത പിന്നാലെ ജിലു പുറപ്പെടാൻ തയാറായി.
കഴുത്തിലെ രണ്ടു നീളൻ ടാഗുകളിലൊന്നിൽ ഫോണാണ്. രണ്ടാമത്തേതിൽ കാറിന്റെ ഓട്ടമാറ്റിക് കീ കൺട്രോളും. കാർ അൺലോക്ക് ചെയ്തു ഡോർ തുറന്നു ഡ്രൈവിങ് സീറ്റിലേക്ക്. പാന്റിന്റെ ഇടതു കാൽ വണ്ണയിൽ ഒരു സിപ് പോക്കറ്റുണ്ട്. അതിലാണു കാറിന്റെ കീ. കൃത്യമായി കീ സ്വിച്ചിലിട്ടു കാർ സ്റ്റാർട് ചെയ്യുമ്പോൾ ചിരിച്ചു കൊണ്ടു ജിലുമോൾ ചോദിച്ചു, "സ്പീഡ് പേടിയുണ്ടോ...' പിന്നെ, മിറർ അഡ്ജസ്റ്റ് ചെയ്ത്, സീറ്റ് ബെൽറ്റിട്ട്, ഫോൺ ഹോൾഡറിൽ വച്ച് ഡ്രൈവിങ് ആപ്ലിക്കേഷൻ ഓൺ ചെയ്തു. കൗതുകത്തോടെ നോക്കുന്നതു കണ്ടു ജിലു പറഞ്ഞു. “ഇൻഡിക്കേറ്ററും വൈപ്പറും വിൻഡോയുമൊക്കെ ശബ്ദത്തിലൂടെ നിയന്ത്രിക്കുന്ന (വോയ്സ് കമാൻഡുകൾ) സംവിധാനമാണിത്. ബ്ലൂടൂത്ത് വഴി കാറുമായി കണക്ട് ചെയ്യും. പിന്നെ, ഓരോരോ കമാൻഡുകളായി പറഞ്ഞുകാണിച്ചു, വൈപർ ഓൺ ലെഫ്റ്റ് വിൻഡോ ഡൗൺ, റൈറ്റ് ഇൻഡിക്കേറ്റർ ഓൺ
പതിയെ ഡ്രൈവിങ് മോഡിലേക്ക്. സ്റ്റിയറിങ്ങിലെ നോബിൽ വലതുകാൽ കൊണ്ടു കൊരുത്തു പിടിച്ച്, ഇടതുകാൽ കൊണ്ടു ആക്സിലറേറ്ററും ബൈക്കും നിയന്ത്രിച്ചു കാർ മെല്ലെ ഗേറ്റു കടന്നു.
കൊച്ചിയിലെ യാത്രകൾ
This story is from the January 06, 2024 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Listen
Translate
Change font size