മൂന്നു വർഷം മുൻപാണു ജിലുമോളെ ആദ്യം കണ്ടത്. ഇരുകൈകളുമില്ലെങ്കിലും ഗ്രാഫിക് ഡിസൈനറായ ജിലുമോൾ മാരിയറ്റ് തോമ എന്ന അദ്ഭുതക്കുട്ടിയെ എറണാകുളത്തെ വൈഡ സിഎ ഹോസ്റ്റലിൽ ഡ്രൈവിങ് ലൈസൻസിനു വേണ്ടിയുള്ള ആ കാത്തിരിപ്പിനിടെ ജിലുമോൾ ഉറച്ച ശബ്ദത്തിൽ വനിതയോടു പറഞ്ഞു, “എനിക്കു കൈകളില്ല. പക്ഷേ, സ്വപ്നങ്ങൾക്കു ചിറകുകളുണ്ട്. ആ ചിറകുകൾ വിടർത്തി ഞാൻ പറക്കും. ഉറപ്പ്...
ആ വാക്കു സത്യമായി. രണ്ടു കൈകളുമില്ലാതെ ഡ്രൈവിങ് ലൈസൻസ് നേടിയ ഏഷ്യയിലെ ആദ്യ പെൺകുട്ടിയായി ജിലുമോൾ പിടിച്ചുനിൽക്കാൻ കൈകളില്ലെങ്കിലും സ്വപ്നങ്ങളിൽ പറക്കാൻ ദൈവം ജിലുവിനു ചിറകുകൾ നൽകി. കിലുക്കത്തിലെ കിട്ടുണ്ണിയെ പോലെ ഞാനെന്റെ സ്വന്തം കാറിൽ വരുമെന്ന് ഉറപ്പിച്ച് കുറച്ചിടങ്ങളുണ്ട് ജിലുമോളുടെ മനസ്സിൽ ആ യാത്രയിൽ വനിത ജിലുമോൾക്കൊപ്പം ചേരുന്നു.
ഹാപ്പി ജേണി
സോഫയിലിരുന്നു ഫോൺ നോക്കുകയാണു ജില മോൾ. വലതുകാൽ വിരലുകൾ കൈവിരലുകൾ പോലെ ടച് സ്ക്രീനിൽ ചലിക്കുന്നു. പിന്നെ കഴുത്തിൽ ചുറ്റിയിട്ട ബ്ലൂടൂത്ത് ഹെഡ്ഫോണിന്റെ ഇയർ ബഡ് കാൽ വിരൽ കൊണ്ടുതന്നെ ചെവിയിലേക്കു വച്ച് ജില ആരോടോ സംസാരിക്കുന്നു. സംസാരത്തിനിടെ മുടിയിഴകൾ മാടിയൊതുക്കുന്നു. കോൾ കട്ടു ചെയ്ത പിന്നാലെ ജിലു പുറപ്പെടാൻ തയാറായി.
കഴുത്തിലെ രണ്ടു നീളൻ ടാഗുകളിലൊന്നിൽ ഫോണാണ്. രണ്ടാമത്തേതിൽ കാറിന്റെ ഓട്ടമാറ്റിക് കീ കൺട്രോളും. കാർ അൺലോക്ക് ചെയ്തു ഡോർ തുറന്നു ഡ്രൈവിങ് സീറ്റിലേക്ക്. പാന്റിന്റെ ഇടതു കാൽ വണ്ണയിൽ ഒരു സിപ് പോക്കറ്റുണ്ട്. അതിലാണു കാറിന്റെ കീ. കൃത്യമായി കീ സ്വിച്ചിലിട്ടു കാർ സ്റ്റാർട് ചെയ്യുമ്പോൾ ചിരിച്ചു കൊണ്ടു ജിലുമോൾ ചോദിച്ചു, "സ്പീഡ് പേടിയുണ്ടോ...' പിന്നെ, മിറർ അഡ്ജസ്റ്റ് ചെയ്ത്, സീറ്റ് ബെൽറ്റിട്ട്, ഫോൺ ഹോൾഡറിൽ വച്ച് ഡ്രൈവിങ് ആപ്ലിക്കേഷൻ ഓൺ ചെയ്തു. കൗതുകത്തോടെ നോക്കുന്നതു കണ്ടു ജിലു പറഞ്ഞു. “ഇൻഡിക്കേറ്ററും വൈപ്പറും വിൻഡോയുമൊക്കെ ശബ്ദത്തിലൂടെ നിയന്ത്രിക്കുന്ന (വോയ്സ് കമാൻഡുകൾ) സംവിധാനമാണിത്. ബ്ലൂടൂത്ത് വഴി കാറുമായി കണക്ട് ചെയ്യും. പിന്നെ, ഓരോരോ കമാൻഡുകളായി പറഞ്ഞുകാണിച്ചു, വൈപർ ഓൺ ലെഫ്റ്റ് വിൻഡോ ഡൗൺ, റൈറ്റ് ഇൻഡിക്കേറ്റർ ഓൺ
പതിയെ ഡ്രൈവിങ് മോഡിലേക്ക്. സ്റ്റിയറിങ്ങിലെ നോബിൽ വലതുകാൽ കൊണ്ടു കൊരുത്തു പിടിച്ച്, ഇടതുകാൽ കൊണ്ടു ആക്സിലറേറ്ററും ബൈക്കും നിയന്ത്രിച്ചു കാർ മെല്ലെ ഗേറ്റു കടന്നു.
هذه القصة مأخوذة من طبعة January 06, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة January 06, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
വൈദ്യുത ലൈൻ പൊട്ടി വീണാൽ...
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി.
മിടുമിടുക്കൻ
കൊച്ചിയിൽ കലൂർ - കടവന്ത്ര റോഡിലെ വീട്ടിലിരുന്നു നന്ദകുമാർ മേനോൻ, ഐഐടിയുടെ ഓൺലൈൻ കോഴ്സ് പഠിക്കുകയാണ്
ചൂടോടെ വിളമ്പാം ആരോഗ്യം
പല തരം പോഷകങ്ങൾ ചേർന്ന 'സമീകൃതാഹാരം ആണ് ഹെൽതി റോട്ടി
കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ
അച്ഛന്റെ കരൾ പകുത്ത് ഏറ്റുവാങ്ങുമ്പോൾ കുഞ്ഞി കാശിക്കു പ്രായം വെറും ഒൻപതു മാസം. ഒരു കുടുംബത്തിന്റെ അസാധാരണ പോരാട്ടകഥ
ജിമെയിലും എസിയും ബുദ്ധിപൂർവം
ജിമെയിൽ സ്റ്റോറേജ് കൂട്ടാനുള്ള ടെക് ടിപ്പും എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ലാഭിക്കാനുള്ള യൂട്ടിലിറ്റി ടിപ്പും അറിയാം
എളുപ്പം നേടാം ഇനി ജർമൻ ജോലി
അക്കരയ്ക്കു പോകും മുൻപ്
മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ
മുടികൊഴിച്ചിലിനു സ്വയം ചികിത്സിച്ചു സമയം കളയല്ലേ. കൃത്യസമയത്തു ശരിയായ ചികിത്സ നേടാനുള്ള മാർഗനിർദേശങ്ങൾ ഇതാ...
അഖിൽ C/O ധർമജൻ
റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു
ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...
'മഞ്ഞുമ്മൽ ബോയ്സി'ൽ ചന്തു സലിംകുമാറിനെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതാണ് വാചകം
ആ നല്ല സമയം
ഫ്രീഡം ഫൈറ്റ്, തലവൻ... മികച്ച വേഷങ്ങളിലൂടെ പ്രിയതാരമാകുന്നു രഞ്ജിത് ശേഖർ