മൂന്നു വർഷം മുൻപാണു ജിലുമോളെ ആദ്യം കണ്ടത്. ഇരുകൈകളുമില്ലെങ്കിലും ഗ്രാഫിക് ഡിസൈനറായ ജിലുമോൾ മാരിയറ്റ് തോമ എന്ന അദ്ഭുതക്കുട്ടിയെ എറണാകുളത്തെ വൈഡ സിഎ ഹോസ്റ്റലിൽ ഡ്രൈവിങ് ലൈസൻസിനു വേണ്ടിയുള്ള ആ കാത്തിരിപ്പിനിടെ ജിലുമോൾ ഉറച്ച ശബ്ദത്തിൽ വനിതയോടു പറഞ്ഞു, “എനിക്കു കൈകളില്ല. പക്ഷേ, സ്വപ്നങ്ങൾക്കു ചിറകുകളുണ്ട്. ആ ചിറകുകൾ വിടർത്തി ഞാൻ പറക്കും. ഉറപ്പ്...
ആ വാക്കു സത്യമായി. രണ്ടു കൈകളുമില്ലാതെ ഡ്രൈവിങ് ലൈസൻസ് നേടിയ ഏഷ്യയിലെ ആദ്യ പെൺകുട്ടിയായി ജിലുമോൾ പിടിച്ചുനിൽക്കാൻ കൈകളില്ലെങ്കിലും സ്വപ്നങ്ങളിൽ പറക്കാൻ ദൈവം ജിലുവിനു ചിറകുകൾ നൽകി. കിലുക്കത്തിലെ കിട്ടുണ്ണിയെ പോലെ ഞാനെന്റെ സ്വന്തം കാറിൽ വരുമെന്ന് ഉറപ്പിച്ച് കുറച്ചിടങ്ങളുണ്ട് ജിലുമോളുടെ മനസ്സിൽ ആ യാത്രയിൽ വനിത ജിലുമോൾക്കൊപ്പം ചേരുന്നു.
ഹാപ്പി ജേണി
സോഫയിലിരുന്നു ഫോൺ നോക്കുകയാണു ജില മോൾ. വലതുകാൽ വിരലുകൾ കൈവിരലുകൾ പോലെ ടച് സ്ക്രീനിൽ ചലിക്കുന്നു. പിന്നെ കഴുത്തിൽ ചുറ്റിയിട്ട ബ്ലൂടൂത്ത് ഹെഡ്ഫോണിന്റെ ഇയർ ബഡ് കാൽ വിരൽ കൊണ്ടുതന്നെ ചെവിയിലേക്കു വച്ച് ജില ആരോടോ സംസാരിക്കുന്നു. സംസാരത്തിനിടെ മുടിയിഴകൾ മാടിയൊതുക്കുന്നു. കോൾ കട്ടു ചെയ്ത പിന്നാലെ ജിലു പുറപ്പെടാൻ തയാറായി.
കഴുത്തിലെ രണ്ടു നീളൻ ടാഗുകളിലൊന്നിൽ ഫോണാണ്. രണ്ടാമത്തേതിൽ കാറിന്റെ ഓട്ടമാറ്റിക് കീ കൺട്രോളും. കാർ അൺലോക്ക് ചെയ്തു ഡോർ തുറന്നു ഡ്രൈവിങ് സീറ്റിലേക്ക്. പാന്റിന്റെ ഇടതു കാൽ വണ്ണയിൽ ഒരു സിപ് പോക്കറ്റുണ്ട്. അതിലാണു കാറിന്റെ കീ. കൃത്യമായി കീ സ്വിച്ചിലിട്ടു കാർ സ്റ്റാർട് ചെയ്യുമ്പോൾ ചിരിച്ചു കൊണ്ടു ജിലുമോൾ ചോദിച്ചു, "സ്പീഡ് പേടിയുണ്ടോ...' പിന്നെ, മിറർ അഡ്ജസ്റ്റ് ചെയ്ത്, സീറ്റ് ബെൽറ്റിട്ട്, ഫോൺ ഹോൾഡറിൽ വച്ച് ഡ്രൈവിങ് ആപ്ലിക്കേഷൻ ഓൺ ചെയ്തു. കൗതുകത്തോടെ നോക്കുന്നതു കണ്ടു ജിലു പറഞ്ഞു. “ഇൻഡിക്കേറ്ററും വൈപ്പറും വിൻഡോയുമൊക്കെ ശബ്ദത്തിലൂടെ നിയന്ത്രിക്കുന്ന (വോയ്സ് കമാൻഡുകൾ) സംവിധാനമാണിത്. ബ്ലൂടൂത്ത് വഴി കാറുമായി കണക്ട് ചെയ്യും. പിന്നെ, ഓരോരോ കമാൻഡുകളായി പറഞ്ഞുകാണിച്ചു, വൈപർ ഓൺ ലെഫ്റ്റ് വിൻഡോ ഡൗൺ, റൈറ്റ് ഇൻഡിക്കേറ്റർ ഓൺ
പതിയെ ഡ്രൈവിങ് മോഡിലേക്ക്. സ്റ്റിയറിങ്ങിലെ നോബിൽ വലതുകാൽ കൊണ്ടു കൊരുത്തു പിടിച്ച്, ഇടതുകാൽ കൊണ്ടു ആക്സിലറേറ്ററും ബൈക്കും നിയന്ത്രിച്ചു കാർ മെല്ലെ ഗേറ്റു കടന്നു.
Esta historia es de la edición January 06, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición January 06, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്