Try GOLD - Free
പരിധിയല്ല പരിമിതികൾ
Vanitha
|December 23, 2023
ശാരീരിക പരിമിതിയെ മറികടന്ന് സിനിമയിൽ സംവിധായകരായി തുടക്കം കുറിച്ച രാഗേഷും ശ്രീലാലും
ഒരാൾ പന്തളത്തു നിന്നു ട്രെയിനിലാണ് കൊച്ചിയിലെത്തിയത്. അടുത്തയാൾ എറണാകുളം ജില്ലയിലെ നോർത്ത് പറവൂരു നിന്നും സ്വയം കാർ ഡ്രൈവ് ചെയ്തും. രണ്ടു മനുഷ്യരിലൊരാൾ ട്രെയിനിലും ഒരാൾ കാറിലും വന്നു എന്നതിൽ എന്താണിത്ര പറയാനുള്ളത് എന്നു തോന്നാം. അവിടെയാണു കഥയിലെ കൗതുകം.
രാഗേഷ് കൃഷ്ണൻ കുരമ്പാല എന്ന പന്തളത്തുകാരൻ കുട്ടിക്കാലത്തെ സെറിബ്രൽ പാൾസി ബാധിച്ച വ്യക്തിയാണ്. ശ്രീലാലിൽ നാരായണൻ എന്ന കൊച്ചിക്കാരനെ പിടികൂടിയത് പോളിയോ.
ശാരീരിക പരിമിതികൾ വലിച്ചു താഴ്ത്തുമായിരു ന്ന ജീവിതത്തെ നിശ്ചയദാർഢ്യം കൊണ്ടു മറികടന്ന രണ്ടുപേർ. ഇരുവരും ഇന്നു സിനിമ സംവിധായകരാണ്. രാഗേഷിന്റെ കളം @ 24 ശ്രീലാലിന്റെ സ്പ്രിങ് എന്നീ ക്രൈം ത്രില്ലർ സിനിമകൾ റിലീസിനൊരുങ്ങുകയാണ്.
രോഗാവസ്ഥയെ എങ്ങനെ മറികടന്നു ?
രാഗേഷ്: അഞ്ചു വയസ്സായിട്ടും നടക്കുന്നില്ല എന്നു കണ്ടപ്പോൾ അച്ഛൻ രാധാകൃഷ്ണക്കുറുപ്പ് അദ്ദേഹം ജോലി ചെയ്തിരുന്ന ബെംഗളൂരു സിറ്റിയിലെ ആശുപത്രിയിൽ കാണിച്ചു. സെറിബ്രൽ പാൾസിയാണ് എന്നും ചികിത്സ ഇല്ല എന്നും മനസ്സിലായി. ചമ്പക്കുളം ആയുർവേദ കോളജിലെ ചികിത്സയ്ക്കു ശേഷം നടന്നു തുടങ്ങി. അന്ന് കുഞ്ഞിക്കൂനൻ കഥാപാത്രത്തെപ്പോലെയാണ് നടന്നിരുന്നത്. ഇപ്പോൾ സാധാരണ പോലെ നടക്കാനാകും.
ആ മാറ്റംവരുത്താൻ സഹായിച്ചത് അമ്മ രമയാണ്. പഞ്ചായത്ത് മെമ്പറും പോസ്റ്റ് ഓഫിസ് ആർഡി ഏജ ന്റ് ആയിരുന്ന അമ്മ ആദ്യകാലങ്ങളിൽ എന്നെ സ്‌കൂളിൽ വിടാനും മറ്റും ഏറെ ബുദ്ധിമുട്ടി. വളരും തോറും അച്ഛനും അമ്മയും എന്നെ സാധാരണ കുട്ടികളെ പോലെ പരിഗണിച്ചു. സൈക്കിളിൽ സ്കൂളിൽ പോയിത്തുടങ്ങി. വാഹനം ഓടിക്കാൻ പഠിച്ചു.
എന്റെ ഇരട്ട പെങ്ങൾ രാഗി വിവാഹിതയാണ്. നഴ്സായ അവളുടെ ഭർത്താവ് രഞ്ജിത്ത് സൗദിയിലാണ്. അവർക്ക് രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മകനുണ്ട്.
ശ്രീലാൽ : എന്റെ പ്രായത്തിലുള്ള ആർക്കും തന്നെ പോളിയോ ഉണ്ടായിരിക്കില്ല. നിർഭാഗ്യവശാൽ പല കാരണങ്ങൾ കൊണ്ടു പോളിയോ വാക്സിനേഷൻ എനിക്ക് ലഭിച്ചില്ല. പിടിച്ചു നിൽക്കേണ്ട പ്രായത്തിൽ സാധിക്കുന്നില്ല എന്നു കണ്ടാണ് ചികിത്സ ചെയ്തു തുടങ്ങിയത്. അതൊന്നും ഫലം ചെയ്തില്ല. ഒരു വശത്തെ ചലനശേഷി ഏറെക്കുറേ നഷ്ടപ്പെട്ടു. കാലുകളുടെ വളർച്ചയും കൃത്യമായില്ല. എങ്കിലും അതെന്റെ ജീവിതത്തെ ഒട്ടും തന്നെ ബാധിച്ചില്ല. ഈ പരിമിതിയോടെ തന്നെ സാധാരണ കുട്ടികളെപ്പോലെ എന്തും ചെയ്യാനുള്ള പ്രാപ്തി കൈവന്നു.
This story is from the December 23, 2023 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Translate
Change font size
