Prøve GULL - Gratis
പരിധിയല്ല പരിമിതികൾ
Vanitha
|December 23, 2023
ശാരീരിക പരിമിതിയെ മറികടന്ന് സിനിമയിൽ സംവിധായകരായി തുടക്കം കുറിച്ച രാഗേഷും ശ്രീലാലും

ഒരാൾ പന്തളത്തു നിന്നു ട്രെയിനിലാണ് കൊച്ചിയിലെത്തിയത്. അടുത്തയാൾ എറണാകുളം ജില്ലയിലെ നോർത്ത് പറവൂരു നിന്നും സ്വയം കാർ ഡ്രൈവ് ചെയ്തും. രണ്ടു മനുഷ്യരിലൊരാൾ ട്രെയിനിലും ഒരാൾ കാറിലും വന്നു എന്നതിൽ എന്താണിത്ര പറയാനുള്ളത് എന്നു തോന്നാം. അവിടെയാണു കഥയിലെ കൗതുകം.
രാഗേഷ് കൃഷ്ണൻ കുരമ്പാല എന്ന പന്തളത്തുകാരൻ കുട്ടിക്കാലത്തെ സെറിബ്രൽ പാൾസി ബാധിച്ച വ്യക്തിയാണ്. ശ്രീലാലിൽ നാരായണൻ എന്ന കൊച്ചിക്കാരനെ പിടികൂടിയത് പോളിയോ.
ശാരീരിക പരിമിതികൾ വലിച്ചു താഴ്ത്തുമായിരു ന്ന ജീവിതത്തെ നിശ്ചയദാർഢ്യം കൊണ്ടു മറികടന്ന രണ്ടുപേർ. ഇരുവരും ഇന്നു സിനിമ സംവിധായകരാണ്. രാഗേഷിന്റെ കളം @ 24 ശ്രീലാലിന്റെ സ്പ്രിങ് എന്നീ ക്രൈം ത്രില്ലർ സിനിമകൾ റിലീസിനൊരുങ്ങുകയാണ്.
രോഗാവസ്ഥയെ എങ്ങനെ മറികടന്നു ?
രാഗേഷ്: അഞ്ചു വയസ്സായിട്ടും നടക്കുന്നില്ല എന്നു കണ്ടപ്പോൾ അച്ഛൻ രാധാകൃഷ്ണക്കുറുപ്പ് അദ്ദേഹം ജോലി ചെയ്തിരുന്ന ബെംഗളൂരു സിറ്റിയിലെ ആശുപത്രിയിൽ കാണിച്ചു. സെറിബ്രൽ പാൾസിയാണ് എന്നും ചികിത്സ ഇല്ല എന്നും മനസ്സിലായി. ചമ്പക്കുളം ആയുർവേദ കോളജിലെ ചികിത്സയ്ക്കു ശേഷം നടന്നു തുടങ്ങി. അന്ന് കുഞ്ഞിക്കൂനൻ കഥാപാത്രത്തെപ്പോലെയാണ് നടന്നിരുന്നത്. ഇപ്പോൾ സാധാരണ പോലെ നടക്കാനാകും.
ആ മാറ്റംവരുത്താൻ സഹായിച്ചത് അമ്മ രമയാണ്. പഞ്ചായത്ത് മെമ്പറും പോസ്റ്റ് ഓഫിസ് ആർഡി ഏജ ന്റ് ആയിരുന്ന അമ്മ ആദ്യകാലങ്ങളിൽ എന്നെ സ്‌കൂളിൽ വിടാനും മറ്റും ഏറെ ബുദ്ധിമുട്ടി. വളരും തോറും അച്ഛനും അമ്മയും എന്നെ സാധാരണ കുട്ടികളെ പോലെ പരിഗണിച്ചു. സൈക്കിളിൽ സ്കൂളിൽ പോയിത്തുടങ്ങി. വാഹനം ഓടിക്കാൻ പഠിച്ചു.
എന്റെ ഇരട്ട പെങ്ങൾ രാഗി വിവാഹിതയാണ്. നഴ്സായ അവളുടെ ഭർത്താവ് രഞ്ജിത്ത് സൗദിയിലാണ്. അവർക്ക് രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മകനുണ്ട്.
ശ്രീലാൽ : എന്റെ പ്രായത്തിലുള്ള ആർക്കും തന്നെ പോളിയോ ഉണ്ടായിരിക്കില്ല. നിർഭാഗ്യവശാൽ പല കാരണങ്ങൾ കൊണ്ടു പോളിയോ വാക്സിനേഷൻ എനിക്ക് ലഭിച്ചില്ല. പിടിച്ചു നിൽക്കേണ്ട പ്രായത്തിൽ സാധിക്കുന്നില്ല എന്നു കണ്ടാണ് ചികിത്സ ചെയ്തു തുടങ്ങിയത്. അതൊന്നും ഫലം ചെയ്തില്ല. ഒരു വശത്തെ ചലനശേഷി ഏറെക്കുറേ നഷ്ടപ്പെട്ടു. കാലുകളുടെ വളർച്ചയും കൃത്യമായില്ല. എങ്കിലും അതെന്റെ ജീവിതത്തെ ഒട്ടും തന്നെ ബാധിച്ചില്ല. ഈ പരിമിതിയോടെ തന്നെ സാധാരണ കുട്ടികളെപ്പോലെ എന്തും ചെയ്യാനുള്ള പ്രാപ്തി കൈവന്നു.
Denne historien er fra December 23, 2023-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Translate
Change font size