Try GOLD - Free

ഓമനിക്കാനൊരു കുഞ്ഞിപ്പശു

Vanitha

|

June 10, 2023

മലയാളിയുടെ മനം കവർന്ന കുള്ളൻ പശുക്കളെ സ്വന്തമാക്കിയവരുടെ അനുഭവങ്ങൾ. ഒപ്പം വിട്ടിൽ അവയെ വളർത്തുമ്പോൾ ചെയ്യേണ്ട പരിചരണ രീതികളും

ഓമനിക്കാനൊരു കുഞ്ഞിപ്പശു

ചായ കുടിച്ചു വരാന്തയിലിരിക്കുന്നതിനിടയിൽ മാനിനെപ്പോലെ ചാടിത്തുള്ളിയൊരു പൈക്കിടാവ് മുറ്റത്തേക്കു വന്നു. കഴുത്തിലെ സ്വർണനിറമുള്ള മണിയേക്കാൾ ആകർഷിച്ചത് അതിന്റെ കണ്ണുകളാണ്. നീണ്ടുരുണ്ട ആ കണ്ണുകൾ മുൻപേതോ ചുവരിൽ കണ്ട് കൃഷ്ണഭഗവാന്റെ ചിത്രത്തിലെന്നപോലെ. ഓടക്കുഴലേന്തി മഞ്ഞപ്പട്ടു ഞൊറിഞ്ഞുടുത്ത കൃഷ്ണൻ ചാരി നിൽക്കുന്ന കുറുകിയ കാലുള്ള തൂവെള്ളപ്പശു.

“ഇതു പുങ്കനൂർ കിടാവാണ്. ആന്ധ്രയിൽ നിന്നു വരുത്തിയത്. മീനൂട്ടി എന്നാണ് പേര് '' ചെനയുള്ള പുങ്കനൂർ പശുവിനെ സ്വദേശമായ ആന്ധ്രയിൽ നിന്നു വരുത്തി കുടുംബത്തിനൊപ്പം ചേർത്തതിന്റെ സന്തോഷം ഏറ്റുമാനൂർക്കാരൻ സജി വെട്ടൂരിന്റെ പുഞ്ചിരിയിലുണ്ട്. ഭാര്യ ബിന്ദുവിനും മകൾ ടെസയ്ക്കുമൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്യാൻ നിൽക്കാതെ ആദ്യം കുതറിയോടിയ മീനൂട്ടി അതിന്റെ അമ്മയ്ക്കരികിലെത്തി പരിഭവം പറഞ്ഞു. മുതുകത്ത ഹമ്പും താടയിലെ ഞൊറിവും വിടർ ന്ന കണ്ണുകളും നിലം തൊടുന്ന വാലും കുറുകിയ കാലുകളും തൂവെള്ള നിറവുമായി അമ്മയും അതിസുന്ദരി തന്നെ.

“തിരുപ്പതി ഭഗവാനു നേദിക്കുന്നതു പുങ്കനൂർ പശുക്കളുടെ പാലാണെന്നാണു കേട്ടിട്ടുള്ളത്. വളരെ ശാന്തരാണ്. അൽപം ഭക്ഷണം മതി, പരിചരണവും അധികം വേണ്ട. കിടാവുള്ളതു കൊണ്ടു രാവിലെ മാത്രമേ കറക്കാറുള്ളൂ. മീനൂട്ടി കുടിച്ചു വളരട്ടെയെന്നു വയ്ക്കും. എന്നാലും വീട്ടാവശ്യത്തിനുള്ള പാൽ കിട്ടുന്നുണ്ട്. ''ബിന്ദു പുങ്കനൂർ പശുക്കളേക്കാൾ സമാധാനപ്രിയയാണെന്നു തോന്നിപ്പോയി.

മോഹവിലയുള്ള പൂങ്കന്നൂർ

“എന്റെ കുട്ടിക്കാലം മുതലേ തറവാട്ടുവീട്ടിൽ പശുക്കളുണ്ട്. അപ്പനു പശുക്കളോടു പ്രിയമായിരുന്നു. വലുതായപ്പോൾ പല ഇനങ്ങളെയും വാങ്ങി പരിപാലിക്കാൻ തുടങ്ങി. ലാഭം പ്രതീക്ഷിച്ചല്ല. സ്നേഹമാണ് ഇവയോട് ടൗണിലെ ഹോൾസെയിൽ പലചരക്കു കച്ചവടത്തിന്റെ സമ്മർദമൊക്കെ ഇവരോടൊത്തു കുറച്ചു സമയം ചെലവിട്ടാൽ മാറും. അഞ്ചു വർഷത്തിലേറെയായി പുങ്കനൂർ പശുവിനെ വളർത്തുന്നു സജി  വെട്ടൂർ,

 “നല്ലയിനം പുങ്കനൂരിനു മോഹവിലയാണ്. ഞാൻ ഒന്നര ലക്ഷം കൊടുത്താണ് ആന്ധ്രയിൽ നിന്ന് എത്തിച്ചത്. കിടാവ് ജനിക്കുമ്പോൾ തലയിൽ ചെറിയ ചുവപ്പുനിറമുണ്ടാകും. പതിയെ അതു മാറി മുഴുവൻ വെള്ളയാകും. വേഗം ഇണങ്ങുകയും ചെയ്യും. അഴിച്ചുവിട്ടാൽ വീടിനുള്ളിൽ വരെ വരും. തവിടും പിണ്ണാക്കും കാടിവെള്ളവുമാണ് കൊടുക്കാറ്. മറ്റുള്ള പശുക്കളെ അപേക്ഷിച്ചു വളരെ കുറച്ചു ഭക്ഷണം മതി.

MORE STORIES FROM Vanitha

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Translate

Share

-
+

Change font size