Try GOLD - Free
പ്ലസ് ടു കഴിഞ്ഞു ഇനി എങ്ങോട്ട് ?
Vanitha
|April 15, 2023
പത്താം ക്ലാസ്സിനും പ്ലസ് ടുവിനും ശേഷമുള്ള പഠനത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
ബോർഡ് പരീക്ഷകൾ കഴിയുന്നതോടെ ഏതു കോഴ്സാണ് ഇനി തിരഞ്ഞെടുക്കേണ്ടത് എന്നതിനെക്കുറിച്ചു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും എപ്പോഴും സംശയങ്ങളാണ്. വ്യത്യസ്ത അഭിപ്രായങ്ങൾ കേട്ട് ആകെ തലചു റ്റും. എന്തൊക്കെ കാര്യങ്ങളിലാണ് ഇനി ശ്രദ്ധിക്കേണ്ടത് ? ഇതാ വിദഗ്ധ നിർദേശങ്ങൾ.
കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം ?
വിദ്യാർഥിയുടെ കഴിവ്, കഴിവുകേട്, ഉപരിപഠന സാധ്യത, തൊഴിൽ സാധ്യത എന്നിവയ്ക്കു വേണം ഏറ്റവും മുൻഗണന കൊടുക്കാൻ. കോഴ്സിന്റെ പ്രസക്തിയും വിലയിരുത്തണം. 10-ാം ക്ലാസ്സിനു ശേഷം പ്ലസ് ടു കോംബിനേഷനുകൾ തിരഞ്ഞെടുക്കുമ്പോൾ തന്നെ ഉപരിപഠനത്തെ കുറിച്ചുള്ള പ്ലാനിങ് വേണം. ഉദാഹരണത്തിനു ചാർട്ടേർഡ് അക്കൗണ്ടന്റ് ആകാൻ താൽപര്യമുള്ള വിദ്യാർഥിക്കു കൊമേഴ്സ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസികളെടുക്കാം. എൻജിനീയറിങ് താൽപര്യമുള്ളവർക്കു ബയോളജി ഒഴിവാക്കാം. നീറ്റ് പരീക്ഷയാണു ലക്ഷ്യമെങ്കിൽ ബയോളജി ഗ്രൂപ്പെടുക്കാം.
പത്താം ക്ലാസ്സിനു ശേഷം പ്ലസ് ടു ബോർഡ് മാറേണ്ടതുണ്ടോ ?
പത്താം ക്ലാസ്സു വരെ പഠിച്ച ബോർഡിൽ തന്നെ പഠിക്കുന്നതാണു നല്ലത്. ആവശ്യമായ കോംബിനേഷനുകൾ ലഭിക്കുന്നില്ലെങ്കിൽ ബോർഡുകൾ മാറാം. സ്റ്റേറ്റ് ബോർഡും സെൻട്രൽ ബോർഡും എൻസിഇആർടി സിലബസിന്റെ അടിസ്ഥാനത്തിലാണ്. ഇതുമായി ബന്ധപ്പെട്ടു വ്യാകുലപ്പെടേണ്ടതില്ല.
പ്രവേശന പരീക്ഷയ്ക്കു തയാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് ?
സിലബസിന് അനുസരിച്ചു തയാറെടുക്കണം. പരമാവധി മാതൃകാ, മുൻകാല ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കണം. ടൈം മാനേജ്മെന്റ് അത്യന്താപേക്ഷിതമാണ്. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ കീമിൽ റജിസ്റ്റർ ചെയ്യണം. ആർക്കിടെക്ചർ കോഴ്സിനു താൽപര്യമുള്ളവർ നാറ്റ ജെ മെയിൻ രണ്ടാം പേപ്പർ എഴുതണം. കേരളത്തിൽ പ്രവേശനത്തിന് കീമിൽ റജിസ്റ്റർ ചെയ്യണം.
നാറ്റ പരീക്ഷ വർഷത്തിൽ മൂന്നു തവണയും, ജെ മെയിൻ വർഷത്തിൽ രണ്ടു തവണയും നടത്തും. കേന്ദ്ര സർവ കലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിനു പ്രത്യേകം പൊതുപരീക്ഷയെഴുതണം.
കേരളത്തിലെ എൻജിനീയറിങ് കോളജുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണർ നടത്തുന്ന കീം എൻജിനീയറിങ് പരീക്ഷയെഴുതണം. ബിഫാമിനു താൽപര്യമുള്ളവർ എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ ആദ്യ പേപ്പർ എഴുതണം.
This story is from the April 15, 2023 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Translate
Change font size

