يحاول ذهب - حر
പ്ലസ് ടു കഴിഞ്ഞു ഇനി എങ്ങോട്ട് ?
April 15, 2023
|Vanitha
പത്താം ക്ലാസ്സിനും പ്ലസ് ടുവിനും ശേഷമുള്ള പഠനത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?

ബോർഡ് പരീക്ഷകൾ കഴിയുന്നതോടെ ഏതു കോഴ്സാണ് ഇനി തിരഞ്ഞെടുക്കേണ്ടത് എന്നതിനെക്കുറിച്ചു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും എപ്പോഴും സംശയങ്ങളാണ്. വ്യത്യസ്ത അഭിപ്രായങ്ങൾ കേട്ട് ആകെ തലചു റ്റും. എന്തൊക്കെ കാര്യങ്ങളിലാണ് ഇനി ശ്രദ്ധിക്കേണ്ടത് ? ഇതാ വിദഗ്ധ നിർദേശങ്ങൾ.
കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം ?
വിദ്യാർഥിയുടെ കഴിവ്, കഴിവുകേട്, ഉപരിപഠന സാധ്യത, തൊഴിൽ സാധ്യത എന്നിവയ്ക്കു വേണം ഏറ്റവും മുൻഗണന കൊടുക്കാൻ. കോഴ്സിന്റെ പ്രസക്തിയും വിലയിരുത്തണം. 10-ാം ക്ലാസ്സിനു ശേഷം പ്ലസ് ടു കോംബിനേഷനുകൾ തിരഞ്ഞെടുക്കുമ്പോൾ തന്നെ ഉപരിപഠനത്തെ കുറിച്ചുള്ള പ്ലാനിങ് വേണം. ഉദാഹരണത്തിനു ചാർട്ടേർഡ് അക്കൗണ്ടന്റ് ആകാൻ താൽപര്യമുള്ള വിദ്യാർഥിക്കു കൊമേഴ്സ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസികളെടുക്കാം. എൻജിനീയറിങ് താൽപര്യമുള്ളവർക്കു ബയോളജി ഒഴിവാക്കാം. നീറ്റ് പരീക്ഷയാണു ലക്ഷ്യമെങ്കിൽ ബയോളജി ഗ്രൂപ്പെടുക്കാം.
പത്താം ക്ലാസ്സിനു ശേഷം പ്ലസ് ടു ബോർഡ് മാറേണ്ടതുണ്ടോ ?
പത്താം ക്ലാസ്സു വരെ പഠിച്ച ബോർഡിൽ തന്നെ പഠിക്കുന്നതാണു നല്ലത്. ആവശ്യമായ കോംബിനേഷനുകൾ ലഭിക്കുന്നില്ലെങ്കിൽ ബോർഡുകൾ മാറാം. സ്റ്റേറ്റ് ബോർഡും സെൻട്രൽ ബോർഡും എൻസിഇആർടി സിലബസിന്റെ അടിസ്ഥാനത്തിലാണ്. ഇതുമായി ബന്ധപ്പെട്ടു വ്യാകുലപ്പെടേണ്ടതില്ല.
പ്രവേശന പരീക്ഷയ്ക്കു തയാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് ?
സിലബസിന് അനുസരിച്ചു തയാറെടുക്കണം. പരമാവധി മാതൃകാ, മുൻകാല ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കണം. ടൈം മാനേജ്മെന്റ് അത്യന്താപേക്ഷിതമാണ്. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ കീമിൽ റജിസ്റ്റർ ചെയ്യണം. ആർക്കിടെക്ചർ കോഴ്സിനു താൽപര്യമുള്ളവർ നാറ്റ ജെ മെയിൻ രണ്ടാം പേപ്പർ എഴുതണം. കേരളത്തിൽ പ്രവേശനത്തിന് കീമിൽ റജിസ്റ്റർ ചെയ്യണം.
നാറ്റ പരീക്ഷ വർഷത്തിൽ മൂന്നു തവണയും, ജെ മെയിൻ വർഷത്തിൽ രണ്ടു തവണയും നടത്തും. കേന്ദ്ര സർവ കലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിനു പ്രത്യേകം പൊതുപരീക്ഷയെഴുതണം.
കേരളത്തിലെ എൻജിനീയറിങ് കോളജുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണർ നടത്തുന്ന കീം എൻജിനീയറിങ് പരീക്ഷയെഴുതണം. ബിഫാമിനു താൽപര്യമുള്ളവർ എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ ആദ്യ പേപ്പർ എഴുതണം.
هذه القصة من طبعة April 15, 2023 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Translate
Change font size