Try GOLD - Free
മാനവികതയുടെ തീർഥാടനം
Vanitha
|December 24, 2022
ശിവഗിരി തീർഥാടനത്തിന്റെ നവതി ആഘോഷ വേളയിൽ ശ്രീനാരായണഗുരുവിന്റെ സങ്കൽപ സ്വർഗമായ ശിവഗിരിയിലേക്കു തീർഥാടനം
"ശിവഗിരിക്കുന്നിലെ ഈ ആശ്രമത്തിലിരുന്ന് ശ്രീനാരായണ ഗുരുദേവൻ ഇടയ്ക്കിടെ പറയുമായിരുന്നു, ഇതാണ് നമ്മുടെ സ്വർഗം"
പർണശാലയിൽ ഹോമകുണ്ഡങ്ങൾ എരിഞ്ഞു തുടങ്ങി. ശിവഗിരിയിലെ പ്രധാന പ്രാർഥനാലയം. എല്ലാ ദിവസവും രാവിലെ നാലര മണിക്ക് ഇവിടെ നടക്കുന്ന ശാന്തിഹോമത്തോടെയാണു ശിവഗിരിയിൽ ഒരു ദിവസം തുടങ്ങുന്നത്.
എട്ടുപട്ടത്തിൽ നിർമിച്ചതാണു പർണശാല. ആദ്യകാലത്ത് ഓല മേഞ്ഞ കെട്ടിടമായിരുന്നു. ഇതിനുള്ളിലെ ഒറ്റമുറിയിലാണു ഗുരുദേവൻ ഏറെക്കാലം കഴിഞ്ഞിരുന്നത്. ഇതിനോടു ചേർന്ന പുരയിലാണു ഗുരുദേവനു ഭക്ഷണം പാകം ചെയ്തിരുന്നത്. ആ പുര ഇവിടെ ഇപ്പോഴുമുണ്ട്.
ശാന്തിയും സമാധാനവും രോഗമുക്തിയും പ്രശ്നപരിഹാരങ്ങളും തേടി നൂറുകണക്കിന് ആൾക്കാർ ഇവിടെ വരാറുണ്ടായിരുന്നു. അവരെയൊന്നും ഗുരു നിരാശരാക്കിയില്ല. ഇപ്പോഴും ആത്മവിശുദ്ധി തേടി ആയിരങ്ങൾ ഇവിടേക്ക് ഒഴുകുന്നു. അവരുടെ ചുണ്ടുകളിൽ നിന്നു ഗുരുനാമകീർത്തനം ഉണരുന്നു.
"ദൈവമേ കാത്തുകൊൾകങ്ങു കൈവിടാതിങ്ങു ഞങ്ങളെ പർണശാലയ്ക്കു മുന്നിലെ വലിയ മാവിലിരുന്നു കിളികൾ ചിലച്ചു. ശിവഗിരി സന്ദർശിച്ച വേളയിൽ ഈ മാവ് ചൂണ്ടിയാണ് മഹാത്മാഗാന്ധി ഗുരുദേവനോടു പറഞ്ഞത്, "നോക്കൂ, ഈ മാവിലുള്ളതെല്ലാം ഇലകൾ ആണെങ്കിലും അവ ഓരോന്നും ഒന്നിനൊന്നു വ്യത്യസ്തമാണ്. അതുപോലെയാണ്, മനുഷ്യരൊന്നാണങ്കിലും വിവിധ ജാതി മത ഭേദങ്ങൾ അവർക്കിടയിലുള്ളത്. 'ചെറുപുഞ്ചിരിയോടെ ഗുരുദേവൻ മഹാത്മജിക്കു മറുപടി നൽകി, "ഇലകളുടെ രൂപം പലതാണെങ്കിലും അവ പിഴിഞ്ഞു നീരെടുത്താൽ അതെല്ലാം ഒരു പോലെയാണ്. മനുഷ്യൻ രൂപം കൊണ്ടു പലതാണെങ്കിലും അവന്റെ അന്തഃസത്ത ഒന്നു തന്നെയാണ്...
മഹാസമാധി മണ്ഡപത്തിലെ മേടയിൽ നിന്നു മണിമുഴങ്ങി. നേരം പുലരാൻ ഇനിയുമുണ്ടു നാഴികകൾ. എങ്കിലും ശിവഗിരി ഇതുവരെ ഉറങ്ങിയിട്ടില്ല. മഹാതീർഥാടനത്തിനുള്ള ഒരുക്കത്തിലാണു ശിവഗിരി. ഇക്കൊല്ലം തൊണ്ണൂറാമത് തീർഥാടനമാണ്.
തീർഥാടനത്തിന്റെ തൊണ്ണൂറു വർഷങ്ങൾ
കോട്ടയം നാഗമ്പടം ക്ഷേത്രത്തിൽ വച്ചാണു ശിവഗിരി തീർഥാടനത്തിനു ഗുരുദേവൻ അനുമതി നൽകുന്നത്. 1928ൽ. ക്ഷേത്രാങ്കണത്തിലുള്ള തേൻമാവിൻ ചുവട്ടിൽ വിശ്രമിക്കുകയായിരുന്നു ഗുരുദേവൻ. സരസകവി മൂല്ലൂർ എസ്. പത്മനാഭപ്പണിക്കരുടെ നിർദേശപ്രകാരം വല്ലഭശ്ശേരി ഗോവിന്ദനാശാന്റെയും ടി.കെ. കിട്ടൻ റൈട്ടറുടെയും നേതൃത്വത്തിൽ എത്തിയ ഭക്തജനങ്ങൾ ഗുരുവിനടുത്തെത്തി തീർഥാടനത്തിന് അനുമതി ചോദിച്ചു.
This story is from the December 24, 2022 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Translate
Change font size

