Try GOLD - Free
അടിസ്ഥാനം 9 തത്വങ്ങൾ
KARSHAKASREE
|December 01,2024
ഒൻപത് തത്വങ്ങളെ അടിസ്ഥാനമാക്കി യാണ് ആന്ധ്രപ്രദേശിലെ പ്രകൃതിക്ക്യഷി
-

1. ജീവനുള്ള പുത: വർഷം മുഴുവൻ കൃഷിയിടത്തിനു സസ്യാവരണം. വിളവെടുപ്പിനു ശേഷം വേനൽക്കാലത്തു പോലും സൂര്യപ്രകാശം നേരിട്ടു മണ്ണിലടിക്കാതെ സംരക്ഷി ക്കും. പച്ചനിറമുള്ള ഇലകൾ ഒരുപക്ഷേ കണ്ടില്ലെങ്കിലും ജീവനുള്ള വേരുകളോടു കൂടിയ സസ്യാവരണം മണ്ണിനെ സംരക്ഷിക്കും. ഏപ്രിലിൽ റാബി വിളവെടുപ്പ് കഴിയുമ്പോൾ മുതൽ 3 മാസമാണ് ആന്ധ്രയിലെ വേനൽക്കാലം. ഓഗസ്റ്റിൽ മഴയെത്തുന്നതുവരെ കൃഷിയിടത്തെ മൂടാനായി റിസ് കർഷകർ പിഎംഡിഎസ് അഥവാ പ്രീ മൺസൂൺ ഡ്രൈ സോയിങ് എന്ന തന്ത്രമാണ് സ്വീകരിക്കുക. ഇതനുസരിച്ച് മുപ്പതോളം വ്യത്യസ്ത സസ്യങ്ങളുടെ വിത്തുകിറ്റ് കൃഷിക്കാർക്ക് വിതയ്ക്കാനായി നൽകും. ഒരു ഏക്കറിലേക്ക് പിഎം ഡിഎസിന്റെ ഒരു കിലോ കിറ്റ് മതി. നേരിട്ടു വിതയ്ക്കുകയോ സീഡ് പെല്ലറ്റുകളുണ്ടാക്കി വിതറുകയോ ചെയ്യാം. സീഡ് പെല്ലറ്റുകളുണ്ടാക്കാൻ റിസ് കർഷകരും പ്രവർത്തകരും പരിശീലനം നേടിയിട്ടുണ്ട്. ധാന്യങ്ങളുടെയും പയർവർഗങ്ങളുടെയും ഇലവർഗ പച്ചക്കറികളുടെയും പച്ചിലവളച്ചെടികളുടെയും വിത്തുകളടങ്ങിയ മിശ്രിതമാണു കിറ്റിലുള്ളത്. ലഭ്യമായ ചെറിയ ഈർപ്പം പ്രയോജനപ്പെടുത്തി വളർന്നു മണ്ണിനെ മൂടുന്ന ഇവ വിളവെടുക്കാനുള്ളതല്ല. എന്നാൽ, ഈ ചെടികളുടെ മണ്ണിനു മീതേയുള്ള ഇലകളും മറ്റും വളർത്തുമൃഗങ്ങൾക്ക് തീറ്റയായി പ്രയോജനപ്പെടുത്തും. വേരുണങ്ങാത്ത വിധത്തിലാവും ഇതു ചെയ്യുകയെന്നു മാത്രം ഓഗസ്റ്റിൽ മഴയെത്തുന്നതോടെ ആന്ധ്രയിൽ നെൽകൃഷിയുടെ തുടക്കമാകും. ആന്ധ്രയുടെ നെല്ലറയാണ് കൃഷ്ണനദിയുടെ തീരം. ഈ ഡെൽറ്റാ മേഖലയുടെ 80 ശതമാനത്തോളം നെൽകൃഷിയാണ്. ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള ഖരീഫ് സീസണിൽ പ്രകൃതിക്കർഷകർ മണ്ണിന് ആവരണമായി അസോളയും ഉപയോഗിക്കും. നെൽപാടത്ത് കള വളരാതിരിക്കാനും നെല്ലിനാവശ്യമായ നൈട്രജൻ ലഭ്യത ഉറപ്പാക്കാനും ഇതു വഴി സാധിക്കുന്നു. ഒരേക്കർ പാടത്ത് 2 കിലോ അസോള വിതറിയാൽ അതു വളർന്ന് പാടം ആകെ മൂടും.
ഖരീഫ് കൃഷി കഴിയുന്നതോടെ റബി വിളയായി പയർ വിളകൾ കൃഷി ചെയ്യുന്നു. ചെറുപയറും ഉഴുന്നുമൊക്കെയാണ് പ്രധാനം. എന്നാൽ, കോഴിത്തീറ്റയ്ക്ക് നല്ല വിലയുള്ള സമയമാണെങ്കിൽ കർഷകർ ഇക്കാലത്ത് ചോളവും കൃഷി ചെയ്യും. ചുരുക്കത്തിൽ വർഷം മുഴുവൻ മണ്ണിൽ ഏതെങ്കിലും വിളയുടെ സജീവമായ വേരുകളുണ്ടാകുമെന്ന് ഉറപ്പാക്കാൻ ആന്ധ്രയിലെ പ്രകൃതിക്കർഷകർ പ്രത്യേകം ശ്രദ്ധിക്കുന്നു.
This story is from the December 01,2024 edition of KARSHAKASREE.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM KARSHAKASREE

KARSHAKASREE
മിടുക്കൻ മിലൻ
രണ്ടു പഞ്ചായത്തുകളിലായി 150 ഏക്കർ കൃഷി ചെയ്യുന്ന ബംഗാളി യുവാവ് - മിലൻ ഷെയ്ക്ക് നെടുമ്പാശേരി, എറണാകുളം.
2 mins
September 01,2025

KARSHAKASREE
ഉത്സവവിപണിയിൽ ഉത്സാഹം
കുരുമുളകിനു വൻ ഡിമാൻഡ് ഏലത്തിനും നേട്ടം
2 mins
September 01,2025

KARSHAKASREE
മൂന്നാമത്തെ കൺപോള
ചില നായ ഇനങ്ങളിൽ മൂന്നാം കൺപോള പുറത്തേക്കു തള്ളിവരുന്ന ചെറി ഐ (cherry eye) എന്ന രോഗാവസ്ഥയുണ്ടാകാം
1 min
September 01,2025

KARSHAKASREE
ആനയെ തുരത്തുന്ന ഡ്രോൺ
വന്യമൃഗങ്ങളുടെ ആക്രമണം ചെറുക്കുന്നതിന് സഹായകം
1 mins
September 01,2025

KARSHAKASREE
വെണ്ണപ്പഴത്തിൽ മുന്നേ തൊട്ടു അമ്പലവയലുകാർ
അമ്പലവയൽ ഇനി അവക്കാഡോ സിറ്റി
1 mins
September 01,2025

KARSHAKASREE
ബ്രൊമീലിയാഡ്സ് തണലിലെ വർണപ്പകിട്ട്
ഇനങ്ങളും പരിപാലനരീതികളും
2 mins
September 01,2025

KARSHAKASREE
അതിവേഗം ലാഭത്തിലേക്ക്
ഡ്രാഗൺ കൃഷിയിൽ ഇടവിളകളുടെ സാധ്യതയുമായി സാജു
2 mins
September 01,2025

KARSHAKASREE
തുളസി
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി \"മുറ്റത്തൊരു മരുന്നുചെടി
1 mins
September 01,2025

KARSHAKASREE
മുന്നിലുണ്ട് മലവേപ്പ്
വൃക്ഷവിളകളോടു പ്രിയമേറുന്നു
1 mins
September 01,2025

KARSHAKASREE
കാര്യസ്ഥനായി സാങ്കേതികവിദ്യ
നിർമിതബുദ്ധിയും ഉപഗ്രഹനിരീക്ഷണവും പ്രയോജനപ്പെടുത്തി കാലാവസ്ഥമാറ്റത്തെ അതിജീവിക്കാനുള്ള ശ്രമം
4 mins
September 01,2025
Listen
Translate
Change font size