Versuchen GOLD - Frei
അടിസ്ഥാനം 9 തത്വങ്ങൾ
KARSHAKASREE
|December 01,2024
ഒൻപത് തത്വങ്ങളെ അടിസ്ഥാനമാക്കി യാണ് ആന്ധ്രപ്രദേശിലെ പ്രകൃതിക്ക്യഷി
-
1. ജീവനുള്ള പുത: വർഷം മുഴുവൻ കൃഷിയിടത്തിനു സസ്യാവരണം. വിളവെടുപ്പിനു ശേഷം വേനൽക്കാലത്തു പോലും സൂര്യപ്രകാശം നേരിട്ടു മണ്ണിലടിക്കാതെ സംരക്ഷി ക്കും. പച്ചനിറമുള്ള ഇലകൾ ഒരുപക്ഷേ കണ്ടില്ലെങ്കിലും ജീവനുള്ള വേരുകളോടു കൂടിയ സസ്യാവരണം മണ്ണിനെ സംരക്ഷിക്കും. ഏപ്രിലിൽ റാബി വിളവെടുപ്പ് കഴിയുമ്പോൾ മുതൽ 3 മാസമാണ് ആന്ധ്രയിലെ വേനൽക്കാലം. ഓഗസ്റ്റിൽ മഴയെത്തുന്നതുവരെ കൃഷിയിടത്തെ മൂടാനായി റിസ് കർഷകർ പിഎംഡിഎസ് അഥവാ പ്രീ മൺസൂൺ ഡ്രൈ സോയിങ് എന്ന തന്ത്രമാണ് സ്വീകരിക്കുക. ഇതനുസരിച്ച് മുപ്പതോളം വ്യത്യസ്ത സസ്യങ്ങളുടെ വിത്തുകിറ്റ് കൃഷിക്കാർക്ക് വിതയ്ക്കാനായി നൽകും. ഒരു ഏക്കറിലേക്ക് പിഎം ഡിഎസിന്റെ ഒരു കിലോ കിറ്റ് മതി. നേരിട്ടു വിതയ്ക്കുകയോ സീഡ് പെല്ലറ്റുകളുണ്ടാക്കി വിതറുകയോ ചെയ്യാം. സീഡ് പെല്ലറ്റുകളുണ്ടാക്കാൻ റിസ് കർഷകരും പ്രവർത്തകരും പരിശീലനം നേടിയിട്ടുണ്ട്. ധാന്യങ്ങളുടെയും പയർവർഗങ്ങളുടെയും ഇലവർഗ പച്ചക്കറികളുടെയും പച്ചിലവളച്ചെടികളുടെയും വിത്തുകളടങ്ങിയ മിശ്രിതമാണു കിറ്റിലുള്ളത്. ലഭ്യമായ ചെറിയ ഈർപ്പം പ്രയോജനപ്പെടുത്തി വളർന്നു മണ്ണിനെ മൂടുന്ന ഇവ വിളവെടുക്കാനുള്ളതല്ല. എന്നാൽ, ഈ ചെടികളുടെ മണ്ണിനു മീതേയുള്ള ഇലകളും മറ്റും വളർത്തുമൃഗങ്ങൾക്ക് തീറ്റയായി പ്രയോജനപ്പെടുത്തും. വേരുണങ്ങാത്ത വിധത്തിലാവും ഇതു ചെയ്യുകയെന്നു മാത്രം ഓഗസ്റ്റിൽ മഴയെത്തുന്നതോടെ ആന്ധ്രയിൽ നെൽകൃഷിയുടെ തുടക്കമാകും. ആന്ധ്രയുടെ നെല്ലറയാണ് കൃഷ്ണനദിയുടെ തീരം. ഈ ഡെൽറ്റാ മേഖലയുടെ 80 ശതമാനത്തോളം നെൽകൃഷിയാണ്. ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള ഖരീഫ് സീസണിൽ പ്രകൃതിക്കർഷകർ മണ്ണിന് ആവരണമായി അസോളയും ഉപയോഗിക്കും. നെൽപാടത്ത് കള വളരാതിരിക്കാനും നെല്ലിനാവശ്യമായ നൈട്രജൻ ലഭ്യത ഉറപ്പാക്കാനും ഇതു വഴി സാധിക്കുന്നു. ഒരേക്കർ പാടത്ത് 2 കിലോ അസോള വിതറിയാൽ അതു വളർന്ന് പാടം ആകെ മൂടും.
ഖരീഫ് കൃഷി കഴിയുന്നതോടെ റബി വിളയായി പയർ വിളകൾ കൃഷി ചെയ്യുന്നു. ചെറുപയറും ഉഴുന്നുമൊക്കെയാണ് പ്രധാനം. എന്നാൽ, കോഴിത്തീറ്റയ്ക്ക് നല്ല വിലയുള്ള സമയമാണെങ്കിൽ കർഷകർ ഇക്കാലത്ത് ചോളവും കൃഷി ചെയ്യും. ചുരുക്കത്തിൽ വർഷം മുഴുവൻ മണ്ണിൽ ഏതെങ്കിലും വിളയുടെ സജീവമായ വേരുകളുണ്ടാകുമെന്ന് ഉറപ്പാക്കാൻ ആന്ധ്രയിലെ പ്രകൃതിക്കർഷകർ പ്രത്യേകം ശ്രദ്ധിക്കുന്നു.
Diese Geschichte stammt aus der December 01,2024-Ausgabe von KARSHAKASREE.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON KARSHAKASREE
KARSHAKASREE
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?
ഫാക്ട് ചെക്ക്
1 mins
May 01, 2026
KARSHAKASREE
തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ
ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ
2 mins
May 01, 2026
KARSHAKASREE
ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്
മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം
1 mins
May 01, 2026
KARSHAKASREE
കാഞ്ഞിരം
അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം
1 min
May 01, 2026
KARSHAKASREE
"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും
വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം
2 mins
May 01, 2026
KARSHAKASREE
ഇഞ്ചി
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി
1 mins
May 01, 2026
KARSHAKASREE
അമ്മായിയമ്മയുടെ നാക്ക് Mother in law's tongue
ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി
1 min
May 01, 2026
KARSHAKASREE
കൂട്ടു കൂടാൻ കൂർഗി
കെന്നൽ സംരംഭത്തിന്റെ സാധ്യതകൾ പരിചയപ്പെടുത്തി ബോണി പോൾ
2 mins
May 01, 2026
KARSHAKASREE
പുരപ്പുറത്തെ അഗ്രിബിസിനസ്
സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ
2 mins
April 01, 2026
KARSHAKASREE
കരയിലിറങ്ങി കൃഷിക്കാരനായി
കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി
1 mins
April 01, 2026
Listen
Translate
Change font size
