Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year
The Perfect Holiday Gift Gift Now

കൂടുതൽ വരപ്പിച്ച മേനോനും രായും

Manorama Weekly

|

August 19,2023

വഴിവിളക്കുകൾ

- ബി.ഡി. ദത്തൻ

കൂടുതൽ വരപ്പിച്ച മേനോനും രായും

പത്തോ പന്ത്രണ്ടോ വയസ്സിലാണ് അമ്മൂമ്മ എന്നെ തിരുവനന്തപുരം മൃഗശാല കാണാൻ കൊണ്ടുപോകുന്നത്. മൃഗശാല കണ്ടിറങ്ങുമ്പോൾ അമ്മൂമ്മ എന്നോടു പറഞ്ഞു: "ഇവിടെ ചിത്രശാലയിൽ മഹാരാജാവ് വരച്ച കുറെ ചിത്രങ്ങളുണ്ട്. ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ്. നമുക്ക് ചിത്രാലയത്തിൽ കയറി അതൊന്നു കണ്ടിട്ടു പോകാം.' രാജാ രവിവർമ വരച്ച ചിത്രങ്ങളാണ്. എനിക്കത് വലിയ അദ്ഭുതം തോന്നി. വീണ്ടും ഞാൻ അമ്മൂമ്മയ്ക്കൊപ്പം പലതവണ ചിത്രാലയത്തിൽ പോയി. എസ്എസ്എൽസി കഴിഞ്ഞപ്പോഴാണ് ചിത്രകല പഠിക്കണം എന്ന ആഗ്രഹം മനസ്സിൽ ശക്തമായത്.

എന്റെ നിർബന്ധത്തിനു വഴങ്ങി എന്നെ തിരുവനന്തപുരത്തെ സ്കൂൾ ഓഫ് ആർട്സിൽ ചേർത്തു. നാലു വർഷത്തെ കോഴ്സാണ്. അവിടെ മറ്റു കുട്ടികൾ വരയ്ക്കുന്നതു കണ്ടപ്പോൾ എനിക്കു വല്ലാത്ത മന പ്രയാസവും ദുഃഖവും തോന്നി. എനിക്കിതൊന്നും വരയ്ക്കാൻ അറിയില്ലല്ലോയെന്ന്. മൂന്നു മാസം കഴിഞ്ഞപ്പോൾ അവിടത്തെ പ്രധാനാധ്യാപകൻ സി.കെ.രാ ഒരു പരീക്ഷ നടത്തി. ഒരാൾ സൈക്കിളിൽ വരുമ്പോൾ ഒരു പൂച്ച കുറുകെ ചാടി'- ഇതാണ് വിഷയം. എനിക്കു പൂച്ചയെയോ സൈക്കിളോ മനുഷ്യനെയോ വരയ്ക്കാൻ അറിയില്ല. എന്തൊക്കെയോ ചെയ്ത് ഞാൻ പേപ്പർ കൊടുത്തു. അര മണിക്കൂർ കഴിഞ്ഞപ്പോ ൾ അലറിക്കൊണ്ട് സി.കെ.രാ ചോദിച്ചു:

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size

Holiday offer front
Holiday offer back