Try GOLD - Free

പച്ചക്കറിക്കായത്തട്ടിൽ

Fast Track

|

December 01,2024

മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...

- സന്തോഷ് ഏച്ചിക്കാനം

പച്ചക്കറിക്കായത്തട്ടിൽ

ആയിരത്തിത്തൊള്ളായിരത്തി എഴുപ തുകളുടെ അവസാനം. സ്ഥലം തമിഴ്നാട്ടിലെ തേനി. നട്ടുച്ച നേരം.

അവർ മുപ്പതു പേരുണ്ടായിരുന്നു. കാവൽദേവതയായ കറുപ്പുസ്വാമിക്ക് വെട്ടിയ മുട്ടനാടിന്റെ ചോര നേദിച്ച് അനുഗ്രഹാശിസ്സുകൾ വാങ്ങി കായസഞ്ചിയിലിട്ട അരസിക്കും പരിപ്പിനും വെങ്കായത്തിനും മീതെ മാറിയുടുക്കാൻ ഒരൊറ്റമുണ്ടും ചുരുട്ടിവച്ച് കയ്യിലെ കൊടുവാളുകൾ വായുവിലുയർത്തി അലറിക്കൊണ്ട് അവർ കുന്നിറങ്ങുമ്പോൾ നാട്ടുകാർ സന്തോഷം അടക്കാനാകാതെ തകിലിന്റെ താളത്തിൽ ഡപ്പാംകൂത്തടിച്ചു.

പോയതിൽ എത്ര പേർ തിരിച്ചെത്തുമെന്നറിയാത്ത യാത്ര.

ഒരുപക്ഷേ, മടങ്ങിവരികയാണെങ്കിൽ അവർ ഇടുക്കിയിൽനിന്ന് വെട്ടിയെടുത്ത് തലച്ചുമടായി കൊണ്ടുവരാൻ പോകുന്ന സ്വർണത്തിന്റെ ഭാരമോർത്തപ്പോൾ നാട്ടുകാർ ദുഃഖമെല്ലാം മറന്നു. തകിൽ ഒന്നുകൂടി മുറുകി. ആട്ടക്കാരുടെ കാലടികളിൽ നിന്നു പൊടിമണ്ണിളകി ആകാശത്തേക്കുയർന്നു.

നൂറ്റിയൻപതു കിലോമീറ്റർ ദൂരെ മൂന്നാറും താണ്ടി വട്ടവടയ്ക്കപ്പുറം കമ്പ ക്കല്ലിലെ കൊടുംകാട്ടിൽ പത്തടി പൊക്ക ത്തിൽ തലയിൽ പൊന്നിൻ കിരീടവുമായി തലയെടുപ്പോടെ പൂവിട്ടുനിൽക്കുന്ന നീലച്ചടയനല്ലാതെ മറ്റൊന്നും ആ മുപ്പതുപേരുടെ മനസ്സിലില്ലായിരുന്നു.

ആ തലകൾ വെട്ടിയെടുക്കണം. ചേര രാജ്യം പിടിച്ചടക്കുന്നതിനെക്കാൾ അപകടം പിടിച്ച പണിയാണ്.

കമ്പക്കല്ലിലെ കൊടുംകാട്ടിൽ "ഇടുക്കി ഗോൾഡ്' എന്ന പേരിൽ യൂറോപ്പിൽ പോ ലും ഡിമാൻഡുള്ള കഞ്ചാവുചെടികളെ നട്ടും നനച്ചും പൊലീസിന്റെയും വനം വകുപ്പിന്റെയും കണ്ണിൽ പെടാതെ അവയെ ഒളിപ്പിച്ചുവച്ചും വിളവെടുപ്പിനായി നോറ്റിരിക്കുന്ന കൃഷിക്കാരുണ്ട്.

മൃഗങ്ങളാണവർ!

കാട്ടിലെ സാഹസികമായ ജീവിതം അട്ടയെപ്പോലെ അവരുടെ ഹൃദയത്തിൽ കടിച്ചുതൂങ്ങി മനുഷ്യത്വമെല്ലാം ഏതാണ്ട് ഊറ്റിയെടുത്തു കഴിഞ്ഞിട്ടുണ്ട്.

കമ്പക്കല്ലിലെ കഞ്ചാവിന്റെ തലപോയിട്ട് ഇലയിൽ ഒന്നു തൊടാൻ പോലും ഒരുത്തനെയും അവരനുവദിക്കില്ല.

അതറിഞ്ഞു കൊണ്ടുതന്നെയാണ് തേനിയിലെ തിരുട്ടുസംഘം വരും വഴി കാട്ടുകല്ലിൽ കൊടുവാൾ ഉരച്ചു കൊണ്ടിരിക്കുന്നത്.

അവരുടെ ആയുധത്തിന് മൂർച്ച കൂടുമ്പോൾ കമ്പക്കല്ലിലെ തോട്ടത്തിലിരുന്ന് കഞ്ചാവുകൃഷിക്കാർ നാടൻ തോക്കിൽ വെടി മരുന്നിട്ടു നിറച്ചു. കാട്ടുകല്ലുകൾ വലിച്ചിട്ട് ബാരിക്കേഡുകൾ ഉണ്ടാക്കി.

തേനിയിൽ നിന്നും സ്ഥിരമായി കക്കാൻ വരുന്ന പൊറുക്കിനായകൾക്ക് ഇത്തവണ ഒരു ചെടിപോലും വിട്ടു കൊടുക്കില്ലെന്നവർ തീരുമാനിച്ച മട്ടാണ്.

MORE STORIES FROM Fast Track

Fast Track

Fast Track

ഓളപ്പരപ്പിലൂടെ...

ഒരുദിനം ഉല്ലസിക്കാൻ കൊല്ലം അഷ്ടമുടിക്കായലിലൂടെ ഒരു ബോട്ട് യാത്ര

time to read

1 mins

October 01, 2025

Fast Track

Fast Track

വാഹനവിപണിക്ക് ഉണർവേകി പുതിയ ജിഎസ്ടി

പുതിയ ജിഎസ്ടി പരിഷ്കാരം വാഹന വിൽപനയിൽ മാത്രമല്ല പുരോഗതി കൊണ്ടുവരുന്നത്. ഓട്ടമൊബീൽമേഖല ഒട്ടാകെ ഇതിന്റെ ഗുണം ലഭ്യമാകും

time to read

4 mins

October 01, 2025

Fast Track

Fast Track

323 കിമീ റേഞ്ചുമായി അൾട്രാവയലറ്റ് എക്സ് 47

ആദ്യം ബുക്ക് ചെയ്യുന്ന 1000 പേർക്ക് 2.49 ലക്ഷം രൂപയ്ക്ക് എക്സ് 47 ലഭിക്കും

time to read

1 mins

October 01, 2025

Fast Track

Fast Track

Voyage to the Future

ഭാവിയിലേക്ക് ഒരു ചുവടുകൂടി മുന്നേറി ഏഥർ

time to read

2 mins

October 01, 2025

Fast Track

അപ്പാച്ചെ @ 20

ടിവിഎസ് അപ്പാച്ചെ നിരത്തിലെത്തിയിട്ട് 20 വർഷം. ആഘോഷങ്ങളുടെ ഭാഗമായി സ്പെഷൽ എഡിഷനുകൾ

time to read

1 min

October 01, 2025

Fast Track

Fast Track

ഉറക്കം വന്നാൽ ഉറങ്ങണം!

ബാലഭാസ്കറും കൊല്ലം സുധിയും ജഗതി ശ്രീകുമാറും പോലെ മരണപ്പെട്ടവരും പരുക്കു പറ്റിയവരും അടങ്ങിയ നീണ്ട നിര തന്നെയുണ്ട് രാത്രികാല യാത്രകളിലെ ദുരന്ത കഥാപാത്രങ്ങളായി

time to read

2 mins

October 01, 2025

Fast Track

Fast Track

Sporty Commuter

സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനും മികച്ച റൈഡ് ക്വാളിറ്റിയുമായി 125 സിസി സെഗ്മെന്റിലെ പുതിയ താരം

time to read

2 mins

October 01, 2025

Fast Track

Fast Track

മാറ്റത്തിന്റെ പാതയിലൂടെ വിക്റ്റോറിസ്

5 സ്റ്റാർ സുരക്ഷ, ലെവൽ 2 അഡാസ്, നൂതന ഫീച്ചേഴ്സ്, ഉഗ്രൻ മൈലേജ്. മിഡ്സ് എസ് യു വി വിപണി പിടിച്ചടക്കാൻ മാരുതിയുടെ പുതിയ മോഡൽ വിക്റ്റോറിസ്

time to read

4 mins

October 01, 2025

Fast Track

Fast Track

യുണീക് മെഷീൻ

ട്വിൻ സിലിണ്ടർ എൻജിൻ കരുത്തുമായി വേഴ്സിസ് എക്സ് 300ന്റെ രണ്ടാം വരവ്

time to read

2 mins

September 01,2025

Fast Track

Fast Track

അച്ഛന്റെ ബുള്ളറ്റ് പ്രൂഫ്, അച്ചന്റെ മറുപടി

COFFEE BREAK

time to read

1 mins

September 01,2025

Listen

Translate

Share

-
+

Change font size