يحاول ذهب - حر
പച്ചക്കറിക്കായത്തട്ടിൽ
December 01,2024
|Fast Track
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
ആയിരത്തിത്തൊള്ളായിരത്തി എഴുപ തുകളുടെ അവസാനം. സ്ഥലം തമിഴ്നാട്ടിലെ തേനി. നട്ടുച്ച നേരം.
അവർ മുപ്പതു പേരുണ്ടായിരുന്നു. കാവൽദേവതയായ കറുപ്പുസ്വാമിക്ക് വെട്ടിയ മുട്ടനാടിന്റെ ചോര നേദിച്ച് അനുഗ്രഹാശിസ്സുകൾ വാങ്ങി കായസഞ്ചിയിലിട്ട അരസിക്കും പരിപ്പിനും വെങ്കായത്തിനും മീതെ മാറിയുടുക്കാൻ ഒരൊറ്റമുണ്ടും ചുരുട്ടിവച്ച് കയ്യിലെ കൊടുവാളുകൾ വായുവിലുയർത്തി അലറിക്കൊണ്ട് അവർ കുന്നിറങ്ങുമ്പോൾ നാട്ടുകാർ സന്തോഷം അടക്കാനാകാതെ തകിലിന്റെ താളത്തിൽ ഡപ്പാംകൂത്തടിച്ചു.
പോയതിൽ എത്ര പേർ തിരിച്ചെത്തുമെന്നറിയാത്ത യാത്ര.
ഒരുപക്ഷേ, മടങ്ങിവരികയാണെങ്കിൽ അവർ ഇടുക്കിയിൽനിന്ന് വെട്ടിയെടുത്ത് തലച്ചുമടായി കൊണ്ടുവരാൻ പോകുന്ന സ്വർണത്തിന്റെ ഭാരമോർത്തപ്പോൾ നാട്ടുകാർ ദുഃഖമെല്ലാം മറന്നു. തകിൽ ഒന്നുകൂടി മുറുകി. ആട്ടക്കാരുടെ കാലടികളിൽ നിന്നു പൊടിമണ്ണിളകി ആകാശത്തേക്കുയർന്നു.
നൂറ്റിയൻപതു കിലോമീറ്റർ ദൂരെ മൂന്നാറും താണ്ടി വട്ടവടയ്ക്കപ്പുറം കമ്പ ക്കല്ലിലെ കൊടുംകാട്ടിൽ പത്തടി പൊക്ക ത്തിൽ തലയിൽ പൊന്നിൻ കിരീടവുമായി തലയെടുപ്പോടെ പൂവിട്ടുനിൽക്കുന്ന നീലച്ചടയനല്ലാതെ മറ്റൊന്നും ആ മുപ്പതുപേരുടെ മനസ്സിലില്ലായിരുന്നു.
ആ തലകൾ വെട്ടിയെടുക്കണം. ചേര രാജ്യം പിടിച്ചടക്കുന്നതിനെക്കാൾ അപകടം പിടിച്ച പണിയാണ്.
കമ്പക്കല്ലിലെ കൊടുംകാട്ടിൽ "ഇടുക്കി ഗോൾഡ്' എന്ന പേരിൽ യൂറോപ്പിൽ പോ ലും ഡിമാൻഡുള്ള കഞ്ചാവുചെടികളെ നട്ടും നനച്ചും പൊലീസിന്റെയും വനം വകുപ്പിന്റെയും കണ്ണിൽ പെടാതെ അവയെ ഒളിപ്പിച്ചുവച്ചും വിളവെടുപ്പിനായി നോറ്റിരിക്കുന്ന കൃഷിക്കാരുണ്ട്.
മൃഗങ്ങളാണവർ!
കാട്ടിലെ സാഹസികമായ ജീവിതം അട്ടയെപ്പോലെ അവരുടെ ഹൃദയത്തിൽ കടിച്ചുതൂങ്ങി മനുഷ്യത്വമെല്ലാം ഏതാണ്ട് ഊറ്റിയെടുത്തു കഴിഞ്ഞിട്ടുണ്ട്.
കമ്പക്കല്ലിലെ കഞ്ചാവിന്റെ തലപോയിട്ട് ഇലയിൽ ഒന്നു തൊടാൻ പോലും ഒരുത്തനെയും അവരനുവദിക്കില്ല.
അതറിഞ്ഞു കൊണ്ടുതന്നെയാണ് തേനിയിലെ തിരുട്ടുസംഘം വരും വഴി കാട്ടുകല്ലിൽ കൊടുവാൾ ഉരച്ചു കൊണ്ടിരിക്കുന്നത്.
അവരുടെ ആയുധത്തിന് മൂർച്ച കൂടുമ്പോൾ കമ്പക്കല്ലിലെ തോട്ടത്തിലിരുന്ന് കഞ്ചാവുകൃഷിക്കാർ നാടൻ തോക്കിൽ വെടി മരുന്നിട്ടു നിറച്ചു. കാട്ടുകല്ലുകൾ വലിച്ചിട്ട് ബാരിക്കേഡുകൾ ഉണ്ടാക്കി.
തേനിയിൽ നിന്നും സ്ഥിരമായി കക്കാൻ വരുന്ന പൊറുക്കിനായകൾക്ക് ഇത്തവണ ഒരു ചെടിപോലും വിട്ടു കൊടുക്കില്ലെന്നവർ തീരുമാനിച്ച മട്ടാണ്.
هذه القصة من طبعة December 01,2024 من Fast Track.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Fast Track
Fast Track
ടാറ്റ സിയറ
കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്
4 mins
January 01,2026
Fast Track
എക്സ്ഇവി 9.എസ്
ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര
5 mins
January 01,2026
Fast Track
പാലക്കാട് പച്ചക്കടൽ
കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര
5 mins
January 01,2026
Fast Track
കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്
3 mins
January 01,2026
Fast Track
യാത്രയിലെ സ്ത്രീപക്ഷം
സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ
2 mins
January 01,2026
Fast Track
നെക്സോൺ ഇവിയിൽ 92,000 കിമീ
ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല
1 min
January 01,2026
Fast Track
വാനിലെ താരം
COMPANY HISTORY
5 mins
January 01,2026
Fast Track
ബിഇ6 ഫോർമുല ഇ
ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര
1 min
January 01,2026
Fast Track
'കാർ'ഡിയാക് അറസ്റ്റ്
COFFEE BREAK
2 mins
January 01,2026
Fast Track
ബിഗ് ‘CAT
ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ
4 mins
December 01,2025
Listen
Translate
Change font size
