Versuchen GOLD - Frei
പ്രായം പോയി പണി നോക്കട്ടെ
Vanitha
|September 16, 2023
തിളക്കമാർന്ന മറ്റൊരു കരിയറിൽ നിന്ന് ഇടവേളയെടുത്താണ് വിജി വെങ്കിടേശ് അഭിനയം പരീക്ഷിച്ചത്
പാച്ചുവും അത്ഭുതവിളക്കും സിനിമയിൽ ലൈല എന്ന കഥാപാത്രമായാണ് വിജി വെങ്കിടേശിനെ മലയാളികൾ ശ്രദ്ധിക്കുന്നത്. വിനീത് അവതരിപ്പിച്ച റിയാസ് എന്ന കഥാപാത്രത്തിന്റെ ഉമ്മച്ചിയായി വിജി തിളങ്ങി. ഒരു സിനിമാതാരത്തെക്കാൾ തിളക്കമുള്ള കരിയറാണ് വിജിക്ക് ഉളളതെന്നു തിരിച്ചറിയുന്നവർ ചുരുക്കമാണ്. മാക്സ് ഫൗണ്ടേഷൻ എന്ന ആഗോള ആരോഗ്യപ്രവർത്തക സംഘടനയുടെ ഏഷ്യൻ റീജ്യണൽ ഹെഡ് ആയ വിജി വെങ്കിടേശിന്റെ ജീവിതം അനുഭവങ്ങൾ കൊണ്ട് ആർക്കും പാഠപുസ്തകമാണ്.
ഇത്രയും തിളക്കമാർന്ന കരിയറിനുടമയാണ് എന്നതു പലർക്കും അറിയില്ല?
കാൻസർ രോഗികൾക്കു വേണ്ടിയാണ് ഞാൻ ജോലി ചെയ്യുന്നത്. ഫാക്ടറി ജോലിക്കാർ, മില്ലിൽ ജോലി ചെയ്യുന്നവർ ഇവർക്കിടയിലിറങ്ങി കാൻസറിനു കാരണമാകുന്ന ദുഃശീലങ്ങൾ ഒഴിവാക്കാൻ പ്രേരിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. സ്ത്രീകളോട് സ്തനാർബുദത്തെക്കുറിച്ചും ഗർഭാശയ കാൻസർ എത്രയും നേരത്തെ കണ്ടുപിടിച്ചു ചികിത്സിക്കേണ്ടതിനെക്കുറിച്ചും സംസാരിച്ചു.
ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിലെ കാൻസർ പ്രതിരോധ വിഭാഗത്തിൽ 1987 ൽ ജോലി ലഭിക്കുന്നതോടെയാണ് എന്റെ കരിയർ സാമൂഹിക പ്രവർത്തനം ആണെന്ന് ഉറപ്പിക്കുന്നത്. കാൻസർ രംഗത്തെക്കുറിച്ച് സമഗ്രമായ അറിവ് അവിടെ നിന്നു ലഭിച്ചു. അനുഭവങ്ങളിലൂടെ കണ്ടും അറിഞ്ഞും പലതും പഠിച്ചു. പിന്നീട് മാക്സ് ഫൗണ്ടേഷനിലേക്കെത്തി.
അഭിനയിക്കുന്നതിനെക്കുറിച്ചൊന്നും ഒരിക്കലും ചിന്തിച്ചിട്ടില്ലെങ്കിലും മലയാള സിനിമകൾ ഞാൻ കാണാറുണ്ട്. വിനീതിന്റെയും ഫഹദിന്റെയുമെല്ലാം. എന്റെ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ കണ്ടിട്ടാണ് പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയുടെ കാസ്റ്റിങ് ഡയറക്ടർ ഗായത്രി സ്മിത സമീപിക്കുന്നത്. ആദ്യം ഒഴിയാനാണു ശ്രമിച്ചത്. സംവിധായകൻ അഖിൽ സത്യൻ നിർബന്ധിച്ചപ്പോൾ പരീക്ഷിക്കാമെന്നു കരുതി. അങ്ങനെ ലൈല എന്ന ഉമ്മച്ചിയായി. മലയാള സിനിമയുടെയും മലയാളി പ്രേക്ഷകരുടെയും ദീദി ആയി.
സാമൂഹ്യപ്രവർത്തനത്തിലേക്കെത്തുന്നത് എങ്ങനെയാണ് ? ടി.ആർ. വിജയലക്ഷ്മി എന്നാണ് യഥാർഥ പേര്. അമ്മ ലളിതയുടെ നാട് തിരുവനന്തപുരവും അച്ഛൻ രാമകൃഷ്ണന്റെ നാട് തൃശൂരുമാണ്. അച്ഛന് ഡൽഹിയിലായിരുന്നു ജോലി. പഠിച്ചതും വളർന്നതും ഡൽഹിയിൽ ലേഡി ശ്രീറാം കോളജിൽ ഇംഗ്ലിഷ് ലിറ്ററേച്ചർ ആയിരുന്നു പഠനവിഷയം. എനിക്കു ചേച്ചിയും ചേട്ടനും അനുജനും അനുജത്തിയുമുണ്ട്.
Diese Geschichte stammt aus der September 16, 2023-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ
പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ
1 mins
November 22, 2025
Vanitha
എന്റെ ലോകം മാറ്റിയ മെസ്സി
മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്
2 mins
November 22, 2025
Vanitha
അമ്മത്തണലിൽ അദ്വൈത്
മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി
3 mins
November 22, 2025
Vanitha
രണ്ടാം വട്ടം കണ്ടപ്പോൾ...
സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ
1 mins
November 22, 2025
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Translate
Change font size
