എന്താടോ വാരിയരേ നന്നാകാത്തേ... 'കൂട്ടുകാർ ഡോ. സതീഷ് വാരിയരോടു തമാശയായി ചോദിക്കുന്ന ചോദ്യമാണിത്. നർമം മേമ്പൊടി ചേർത്ത ആയുർവേദ വിഡിയോകൾ ഇറക്കിയ കാലത്തു വെറുതേയാണ് ഈ ചോദ്യം ചോദിച്ചതെങ്കിലും എങ്ങാനും വാരിയർ നന്നായാൽ കഷ്ടമാകും' എന്നവർ മനസ്സിൽ പേടിച്ചു കാണും. അത്ര രസമാണു ഡോ. സതീഷ് വാരിയരുടെയും അമ്മ ഗീത വാരിയരുടെയും അഭിനയം.
എറണാകുളം ജില്ലാ ആയുർവേദ ആശുപത്രിയിൽ സീനിയർ മെഡിക്കൽ ഓഫിസർ ( സ്‌പെഷലിസ്റ്റ് - പഞ്ചകർമ) ആയി ജോലി ചെയ്യുന്ന ഡോക്ടർക്ക് ഈ തിരക്കിനിടയിൽ വിഡിയോ ചെയ്യാൻ എവിടെ സമയമെന്നാണ് ആദ്യം തന്നെ ചോദിച്ചത്. തൊടുപുഴയിലെ വീട്ടിലിരുന്നു ഡോക്ടർ പറഞ്ഞു തുടങ്ങിയത് ഇങ്ങനെ കുട്ടിക്കാ ലത്ത് ആയുർവേദമെന്നു കേട്ടാൽ വെറുപ്പായിരുന്നു. പക്ഷേ, മുകളിലിരിക്കുന്ന ആൾ തലയിൽ വരച്ചത് ഏതോ ആയുർവേദ വൃക്ഷത്തിന്റെ കോലു കൊണ്ടാകും. ആയുർവേദ വിഡിയോ തന്നെ വൈറൽ ഡോക്ടറുമാക്കി.
അതെന്താ ആയുർവേദം ഇഷ്ടമില്ലാത്തത് ?
ഡോ. സതീഷ് വാരിയർ: അച്ഛൻ ഡോ. രാമ ഭദ വാരിയർ കോട്ടയ്ക്കൽ മെഡിക്കൽ കോളജിൽ നിന്ന് ആയുർവേദ മെഡിസിൻ പാസ്സാ യി 21-ാം വയസ്സിൽ സർക്കാർ സർവീസിൽ കയറിയ ആളാണ്. ഭാരതീയ ചികിത്സാവകുപ്പു ഡയറക്ടറായി വിരമിച്ചതിനു ശേഷം മരിക്കുന്നതു വരെ തിരക്കോടു തിരക്കായിരുന്നു. അതുകൊണ്ടാകാം, ആയുർവേദത്തോടുള്ള താൽപര്യം പോയത്. പക്ഷേ, പാരമ്പര്യം കൊണ്ടുനടക്കാൻ ഈ തലമുറയിൽ ആളില്ലെന്ന ഘട്ടം വന്നു.
ഗീത വാരിയർ: സതീഷിന്റെ മുതുമുത്തച്ഛൻ നാട്ടുവൈദ്യനായിരുന്നു. മുത്തച്ഛൻ എസ്.ആർ. വാരിയർ വൈദ്യകലാനിധി പട്ടം നേടിയ ആളും. മഹാവൈദ്യൻ രാഘവൻ തിരുമുൽപ്പാടിനോട് ആയുർവേദ പ്രബന്ധ മത്സരങ്ങളിൽ മ ത്സരിച്ചു സമ്മാനം നേടിയ മഹാപണ്ഡിതനാണ് അദ്ദേഹം. ആ കുറിപ്പുകളും പുസ്തകങ്ങളും ഇപ്പോഴുമുണ്ട്. അന്നു വീട്ടിൽ തന്നെ മരുന്നുകൾ ഉണ്ടാക്കും. അരിഷ്ടങ്ങളും ആസവങ്ങളും മൺ കുടത്തിലാക്കി കുഴിച്ചിട്ടാണു പാകപ്പെടുത്തുന്നത്. അവ തുറന്നു ചൈനീസ് പോർസലീൻ കുപ്പികളിലേക്കു മാറ്റുന്നതു കാണാൻ കുട്ടികൾക്കു വലിയ കൗതുകമായിരുന്നു.
ഡോ. സതീഷ് വാരിയർ: വീട്ടിൽ വൈകുന്നേരം എല്ലാവരും കൂടിയിരുന്നാണ് ഗുളിക ഉരുട്ടുന്നത്. താൽപര്യമെന്നൊക്കെ അന്നവർ തെറ്റിദ്ധരിച്ചതാ, അത്രയും നേരം പഠിക്കാതിരിക്കാമല്ലോ എന്നായിരുന്നു ഞങ്ങളുടെ ചിന്ത.
പിന്നെയെങ്ങനെ ആ ഇഷ്ടം കൂടി ?
Diese Geschichte stammt aus der July 08, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der July 08, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...
യൂറോപ്പിൽ ജോലി കണ്ടെത്താം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു
മനക്കരുത്തിന്റെ ക്യാപ്റ്റൻ
ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്
വർണങ്ങൾ പൂക്കും സന്ധ്യയിൽ
ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും
മുഖം പൂവായ് വിരിയാൻ
നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി