Essayer OR - Gratuit
മരുന്നും ചിരിയും നല്ല കൂട്ട്
Vanitha
|July 08, 2023
രോഗികൾക്കു മരുന്നിനൊപ്പം നർമത്തിന്റെ കുറിപ്പടി കുറിക്കുന്ന ഡോ. സതീഷ് വാരിയരും അമ്മ ഗീതയും ചിരിയിൽ ഒറ്റക്കെട്ടാണ്
എന്താടോ വാരിയരേ നന്നാകാത്തേ... 'കൂട്ടുകാർ ഡോ. സതീഷ് വാരിയരോടു തമാശയായി ചോദിക്കുന്ന ചോദ്യമാണിത്. നർമം മേമ്പൊടി ചേർത്ത ആയുർവേദ വിഡിയോകൾ ഇറക്കിയ കാലത്തു വെറുതേയാണ് ഈ ചോദ്യം ചോദിച്ചതെങ്കിലും എങ്ങാനും വാരിയർ നന്നായാൽ കഷ്ടമാകും' എന്നവർ മനസ്സിൽ പേടിച്ചു കാണും. അത്ര രസമാണു ഡോ. സതീഷ് വാരിയരുടെയും അമ്മ ഗീത വാരിയരുടെയും അഭിനയം.
എറണാകുളം ജില്ലാ ആയുർവേദ ആശുപത്രിയിൽ സീനിയർ മെഡിക്കൽ ഓഫിസർ ( സ്‌പെഷലിസ്റ്റ് - പഞ്ചകർമ) ആയി ജോലി ചെയ്യുന്ന ഡോക്ടർക്ക് ഈ തിരക്കിനിടയിൽ വിഡിയോ ചെയ്യാൻ എവിടെ സമയമെന്നാണ് ആദ്യം തന്നെ ചോദിച്ചത്. തൊടുപുഴയിലെ വീട്ടിലിരുന്നു ഡോക്ടർ പറഞ്ഞു തുടങ്ങിയത് ഇങ്ങനെ കുട്ടിക്കാ ലത്ത് ആയുർവേദമെന്നു കേട്ടാൽ വെറുപ്പായിരുന്നു. പക്ഷേ, മുകളിലിരിക്കുന്ന ആൾ തലയിൽ വരച്ചത് ഏതോ ആയുർവേദ വൃക്ഷത്തിന്റെ കോലു കൊണ്ടാകും. ആയുർവേദ വിഡിയോ തന്നെ വൈറൽ ഡോക്ടറുമാക്കി.
അതെന്താ ആയുർവേദം ഇഷ്ടമില്ലാത്തത് ?
ഡോ. സതീഷ് വാരിയർ: അച്ഛൻ ഡോ. രാമ ഭദ വാരിയർ കോട്ടയ്ക്കൽ മെഡിക്കൽ കോളജിൽ നിന്ന് ആയുർവേദ മെഡിസിൻ പാസ്സാ യി 21-ാം വയസ്സിൽ സർക്കാർ സർവീസിൽ കയറിയ ആളാണ്. ഭാരതീയ ചികിത്സാവകുപ്പു ഡയറക്ടറായി വിരമിച്ചതിനു ശേഷം മരിക്കുന്നതു വരെ തിരക്കോടു തിരക്കായിരുന്നു. അതുകൊണ്ടാകാം, ആയുർവേദത്തോടുള്ള താൽപര്യം പോയത്. പക്ഷേ, പാരമ്പര്യം കൊണ്ടുനടക്കാൻ ഈ തലമുറയിൽ ആളില്ലെന്ന ഘട്ടം വന്നു.
ഗീത വാരിയർ: സതീഷിന്റെ മുതുമുത്തച്ഛൻ നാട്ടുവൈദ്യനായിരുന്നു. മുത്തച്ഛൻ എസ്.ആർ. വാരിയർ വൈദ്യകലാനിധി പട്ടം നേടിയ ആളും. മഹാവൈദ്യൻ രാഘവൻ തിരുമുൽപ്പാടിനോട് ആയുർവേദ പ്രബന്ധ മത്സരങ്ങളിൽ മ ത്സരിച്ചു സമ്മാനം നേടിയ മഹാപണ്ഡിതനാണ് അദ്ദേഹം. ആ കുറിപ്പുകളും പുസ്തകങ്ങളും ഇപ്പോഴുമുണ്ട്. അന്നു വീട്ടിൽ തന്നെ മരുന്നുകൾ ഉണ്ടാക്കും. അരിഷ്ടങ്ങളും ആസവങ്ങളും മൺ കുടത്തിലാക്കി കുഴിച്ചിട്ടാണു പാകപ്പെടുത്തുന്നത്. അവ തുറന്നു ചൈനീസ് പോർസലീൻ കുപ്പികളിലേക്കു മാറ്റുന്നതു കാണാൻ കുട്ടികൾക്കു വലിയ കൗതുകമായിരുന്നു.
ഡോ. സതീഷ് വാരിയർ: വീട്ടിൽ വൈകുന്നേരം എല്ലാവരും കൂടിയിരുന്നാണ് ഗുളിക ഉരുട്ടുന്നത്. താൽപര്യമെന്നൊക്കെ അന്നവർ തെറ്റിദ്ധരിച്ചതാ, അത്രയും നേരം പഠിക്കാതിരിക്കാമല്ലോ എന്നായിരുന്നു ഞങ്ങളുടെ ചിന്ത.
പിന്നെയെങ്ങനെ ആ ഇഷ്ടം കൂടി ?
Cette histoire est tirée de l'édition July 08, 2023 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ
പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ
1 mins
November 22, 2025
Vanitha
എന്റെ ലോകം മാറ്റിയ മെസ്സി
മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്
2 mins
November 22, 2025
Vanitha
അമ്മത്തണലിൽ അദ്വൈത്
മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി
3 mins
November 22, 2025
Vanitha
രണ്ടാം വട്ടം കണ്ടപ്പോൾ...
സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ
1 mins
November 22, 2025
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Translate
Change font size

