يحاول ذهب - حر
അവനി വീണ്ടും പാടുന്നു
July 23, 2022
|Vanitha
മാരകരോഗത്തെ പാട്ടു കൊണ്ടും ആത്മവിശ്വാസത്താലും നേരിട്ട അവനിയുടെ സംഗീതമധുരമായ ജീവിതത്തിൽ നിന്ന്
അവനിയുടെ വെഞ്ഞാറമൂട് ആലന്തറയിലെ വീടിനു മുന്നിൽ ചെറിയൊരു ആമ്പൽ കുളമുണ്ട്. അതിനു ചുറ്റും ഫലവൃക്ഷങ്ങൾ. ചുവപ്പു പരവതാനി എടുത്തെറിഞ്ഞതു പോലെ നിറയെ പഴങ്ങളുമായി റംബൂട്ടാൻ പന്തലിട്ടു പടർത്തിയ പാഷൻ ഫ്രൂട്ട് കുള്ളൻ തെങ്ങുകൾ. പിന്നെയും ധാരാളം ഫലവൃക്ഷങ്ങളും ചെടികളും.
അവനി എസ്. എസ്. എന്ന ഗായികയെ ഇന്ന് മലയാളികൾക്കെല്ലാമറിയാം. കാൻസറെന്ന മാരകരോഗം പിടിപെട്ട് ശബ്ദം നഷ്ടപ്പെട്ടപ്പോൾ പ്രാർഥനയും ആത്മവിശ്വാസവും കൈമുതലാക്കി അതൊക്കെ തിരിച്ചുപിടിച്ച പതിനാറുകാരി. പ്രമുഖ ചാനലുകളിലെ റിയാലിറ്റി ഷോകളിൽ രോഗകിടക്കയിൽ നിന്നുവന്ന് പാടി പ്രേക്ഷകരുടെ കണ്ണുനനയിച്ച പാട്ടുകാരി. വെഞ്ഞാറമൂട് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനി.
അച്ഛനും അമ്മയ്ക്കും ഭൂമിയോടുള്ള ഇഷ്ടം കൊണ്ടാണ് മകൾക്ക് അവനി എന്നു പേരിട്ടത്. വെഞ്ഞാറമൂട് ടൗണിൽ തന്നെയായിരുന്നു അവനിയുടെ അച്ഛൻ ശിവപ്രസാദിന്റെയും അമ്മ സതിജയുടെയും വീട് ശിവ പ്രസാദിന് ടൗണിൽ പച്ചക്കറി കടയാണ്. വീട്ടമ്മയാണ് സതിജ. രണ്ടു വയസ്സിലേ പാട്ട് മൂളിത്തുടങ്ങിയ അവനിയുടെ ആദ്യ ഗുരു അമ്മയാണ്. സംഗീതം ശാസ്ത്രീയമായി പഠിച്ചെങ്കിലും സതിജ അത് കരിയറാക്കിയില്ല. അമ്മ പകുതിയിൽ നിർത്തിയ പാട്ട് അവനിയിലൂടെ തുടരുന്നു.
ശ്രുതിഭംഗത്തിൽ തളരാതെ
പ്രാഥമിക സംഗീത പഠനത്തിനുശേഷം വെഞ്ഞാറമൂട് ജീവകലയിലെ ബിന്ദു ഹരിദാസിന്റെ ശിഷ്യയായി. അതിനുശേഷം കിളിമാനൂർ ശിവപ്രസാദാണ് സംഗീതഗുരു. അങ്ങനെ പാട്ട് പോലെ മധുരമായി ജീവിതം മുന്നോട്ട് പോകവെയാണ് രോഗത്തിന്റെ വരവ്. അഞ്ചുവർഷം മുൻപാണ് ഈ സംഭവം. പ്രമുഖ ചാനലിൽ മ്യൂസിക് റിയാലിറ്റി ഷോ തുടങ്ങുന്നു. ആദ്യ ഒഡിഷനിൽ പങ്കെടുക്കാൻ പ്രത്യേക പരിശീലനം തുടങ്ങി. പക്ഷേ, അതിനിടയിൽ ചില ബുദ്ധിമുട്ടുകൾ വന്നുതുടങ്ങി. പാടുമ്പോൾ ശ്വാസതടസ്സം. കഴുത്തിലെ ഞരമ്പുകൾ വീർക്കുന്നു. അതു വരെയില്ലാത്ത വേദന. എന്തോ നിസ്സാര പ്രശ്നം എന്നാണ് ആദ്യം കരുതിയത്. തൊട്ടടുത്ത ആശുപത്രികളിൽ ചികിത്സ തേടി.
ആദ്യമാദ്യം ഡോക്ടർമാരും പറഞ്ഞു; “ചെറിയ എതോ അണുബാധയാണെന്ന്. അതിനുള്ള മരുന്നുകളും കഴിച്ചു. പക്ഷേ, അതുകൊണ്ടൊന്നും അസുഖം മാറിയില്ല. ഒടുവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തി. പരിശോധനയ്ക്കൊടുവിൽ രോഗത്തിന്റെ ക്രൂരമുഖം തിരിച്ചറിഞ്ഞു. ലിംബോ ബ്ലാസ്റ്റിക് ലിംഫോമ എന്ന കാൻസർ.
വല്യമ്മ തന്ന ധൈര്യം
هذه القصة من طبعة July 23, 2022 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
RECYCLING UPCYCLING THRIFTING ഇതാണ് ട്രെൻഡ്
മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പതിനൊന്ന് എഡിഷനുകളുടെ അണിയറ പ്രവർത്തക ന്യൂയോർക്കിൽ ഫാഷൻ ട്രെൻഡുകളിൽ ഗവേഷണം നടത്തുന്ന സ്റ്റൈലിസ്റ്റ്- സഞ്ജന ജോൺ
3 mins
January 17, 2026
Vanitha
പത്തിൽ പത്തും മധുരം
പത്തു മക്കളെ പ്രസവിച്ച രമ്യ പറയുന്നത് കുട്ടികളെ വളർത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് കൊട്ടിയൂരെ ബിഗ് ഫാമിലി വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
ചിരിപ്രസാദം
മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു
4 mins
January 17, 2026
Vanitha
Pookie പൂമ്പാറ്റ
ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്
2 mins
January 17, 2026
Vanitha
ജിമ്മിൽ വേണോ അമിതാവേശം?
പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ
3 mins
January 17, 2026
Vanitha
സ്ലീപ് ഡിവോഴ്സ് പ്രായോഗികമോ?
നല്ല ഉറക്കത്തിനായി ദമ്പതികൾ രണ്ടിടത്ത് ഉറങ്ങുന്ന രീതിയാണ് സ്ലീപ് ഡിവോഴ്സ്. നമ്മുടെ നാട്ടിലും ഈ രീതി ട്രെൻഡാകുന്നോ...
3 mins
January 17, 2026
Vanitha
കിനാ കാണും സ്വരങ്ങൾ
കളങ്കാവലിലെ 'നിലാ കായും വെളിച്ചം എന്ന ഗാനത്തിലൂടെ മനസ്സിൽ പതിഞ്ഞ വിന്റേജ് ശബ്ദത്തിനുടമ സിന്ധു ഡെൽസന്റെ വിശേഷങ്ങൾ
1 min
January 17, 2026
Vanitha
ചുണ്ടിൽ വരൾച്ച തൊടാതിരിക്കാൻ
മൃദുലമായ ചുണ്ടുകൾ സ്വന്തമാക്കാൻ കൃത്യമായ കരുതൽ മതി
1 mins
January 17, 2026
Vanitha
സ്വർഗത്തിലെ തപാലാപ്പീസ്
കഴിഞ്ഞ 75 വർഷമായി വനത്തിനുള്ളിൽ പ്രവർത്തിക്കുന്ന കാസർകോട് സ്വർഗയിലെ പദ്രെ പോസ്റ്റ് ഓഫിസിന്റെ വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Translate
Change font size

