Prøve GULL - Gratis
അവനി വീണ്ടും പാടുന്നു
Vanitha
|July 23, 2022
മാരകരോഗത്തെ പാട്ടു കൊണ്ടും ആത്മവിശ്വാസത്താലും നേരിട്ട അവനിയുടെ സംഗീതമധുരമായ ജീവിതത്തിൽ നിന്ന്
അവനിയുടെ വെഞ്ഞാറമൂട് ആലന്തറയിലെ വീടിനു മുന്നിൽ ചെറിയൊരു ആമ്പൽ കുളമുണ്ട്. അതിനു ചുറ്റും ഫലവൃക്ഷങ്ങൾ. ചുവപ്പു പരവതാനി എടുത്തെറിഞ്ഞതു പോലെ നിറയെ പഴങ്ങളുമായി റംബൂട്ടാൻ പന്തലിട്ടു പടർത്തിയ പാഷൻ ഫ്രൂട്ട് കുള്ളൻ തെങ്ങുകൾ. പിന്നെയും ധാരാളം ഫലവൃക്ഷങ്ങളും ചെടികളും.
അവനി എസ്. എസ്. എന്ന ഗായികയെ ഇന്ന് മലയാളികൾക്കെല്ലാമറിയാം. കാൻസറെന്ന മാരകരോഗം പിടിപെട്ട് ശബ്ദം നഷ്ടപ്പെട്ടപ്പോൾ പ്രാർഥനയും ആത്മവിശ്വാസവും കൈമുതലാക്കി അതൊക്കെ തിരിച്ചുപിടിച്ച പതിനാറുകാരി. പ്രമുഖ ചാനലുകളിലെ റിയാലിറ്റി ഷോകളിൽ രോഗകിടക്കയിൽ നിന്നുവന്ന് പാടി പ്രേക്ഷകരുടെ കണ്ണുനനയിച്ച പാട്ടുകാരി. വെഞ്ഞാറമൂട് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനി.
അച്ഛനും അമ്മയ്ക്കും ഭൂമിയോടുള്ള ഇഷ്ടം കൊണ്ടാണ് മകൾക്ക് അവനി എന്നു പേരിട്ടത്. വെഞ്ഞാറമൂട് ടൗണിൽ തന്നെയായിരുന്നു അവനിയുടെ അച്ഛൻ ശിവപ്രസാദിന്റെയും അമ്മ സതിജയുടെയും വീട് ശിവ പ്രസാദിന് ടൗണിൽ പച്ചക്കറി കടയാണ്. വീട്ടമ്മയാണ് സതിജ. രണ്ടു വയസ്സിലേ പാട്ട് മൂളിത്തുടങ്ങിയ അവനിയുടെ ആദ്യ ഗുരു അമ്മയാണ്. സംഗീതം ശാസ്ത്രീയമായി പഠിച്ചെങ്കിലും സതിജ അത് കരിയറാക്കിയില്ല. അമ്മ പകുതിയിൽ നിർത്തിയ പാട്ട് അവനിയിലൂടെ തുടരുന്നു.
ശ്രുതിഭംഗത്തിൽ തളരാതെ
പ്രാഥമിക സംഗീത പഠനത്തിനുശേഷം വെഞ്ഞാറമൂട് ജീവകലയിലെ ബിന്ദു ഹരിദാസിന്റെ ശിഷ്യയായി. അതിനുശേഷം കിളിമാനൂർ ശിവപ്രസാദാണ് സംഗീതഗുരു. അങ്ങനെ പാട്ട് പോലെ മധുരമായി ജീവിതം മുന്നോട്ട് പോകവെയാണ് രോഗത്തിന്റെ വരവ്. അഞ്ചുവർഷം മുൻപാണ് ഈ സംഭവം. പ്രമുഖ ചാനലിൽ മ്യൂസിക് റിയാലിറ്റി ഷോ തുടങ്ങുന്നു. ആദ്യ ഒഡിഷനിൽ പങ്കെടുക്കാൻ പ്രത്യേക പരിശീലനം തുടങ്ങി. പക്ഷേ, അതിനിടയിൽ ചില ബുദ്ധിമുട്ടുകൾ വന്നുതുടങ്ങി. പാടുമ്പോൾ ശ്വാസതടസ്സം. കഴുത്തിലെ ഞരമ്പുകൾ വീർക്കുന്നു. അതു വരെയില്ലാത്ത വേദന. എന്തോ നിസ്സാര പ്രശ്നം എന്നാണ് ആദ്യം കരുതിയത്. തൊട്ടടുത്ത ആശുപത്രികളിൽ ചികിത്സ തേടി.
ആദ്യമാദ്യം ഡോക്ടർമാരും പറഞ്ഞു; “ചെറിയ എതോ അണുബാധയാണെന്ന്. അതിനുള്ള മരുന്നുകളും കഴിച്ചു. പക്ഷേ, അതുകൊണ്ടൊന്നും അസുഖം മാറിയില്ല. ഒടുവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തി. പരിശോധനയ്ക്കൊടുവിൽ രോഗത്തിന്റെ ക്രൂരമുഖം തിരിച്ചറിഞ്ഞു. ലിംബോ ബ്ലാസ്റ്റിക് ലിംഫോമ എന്ന കാൻസർ.
വല്യമ്മ തന്ന ധൈര്യം
Denne historien er fra July 23, 2022-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
പിരിമുറുക്കം നിയന്ത്രിക്കാൻ അഞ്ചു വഴികൾ
വളരെ പ്രധാനപ്പെട്ടതും ഫലപ്രദവുമായ ചില പരിഹാര മാർഗങ്ങളെ പരിചയപ്പെടാം...
1 mins
January 17, 2026
Vanitha
ആഹാ, ഇവർ മിടുക്കരാണല്ലോ
ഗോൾഡ് മെഡലിലോ ഒന്നാം റാങ്കിലോ കാര്യമില്ല. വേണ്ടത് പ്രായോഗികമായ കഴിവുകളാണ്.
4 mins
January 17, 2026
Vanitha
ടേം ഇൻഷുറൻസ് എന്തിന് ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 17, 2026
Vanitha
അടുക്കത്തെ ആമയൂട്ട്
കൂർമാവതാരം ഉപദേവതയായ അടുക്കത്ത് ഭഗവതി ക്ഷേത്രത്തിലെ വിശേഷ വഴിപാടാണ് ആമയൂട്ട്. ചർമരോഗശമന പ്രാർഥനയുമായാണു ഭക്തർ ആമയൂട്ടിനെത്തുന്നത്
3 mins
January 17, 2026
Vanitha
'മണ്ണ് വേണ്ടാ' ചെടികൾ
ചട്ടിയോ മണ്ണോ ആവശ്യമില്ലാത്ത എയർ പ്ലാന്റ്സ് വളർത്തുന്ന വിധം
1 mins
January 17, 2026
Vanitha
RECYCLING UPCYCLING THRIFTING ഇതാണ് ട്രെൻഡ്
മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പതിനൊന്ന് എഡിഷനുകളുടെ അണിയറ പ്രവർത്തക ന്യൂയോർക്കിൽ ഫാഷൻ ട്രെൻഡുകളിൽ ഗവേഷണം നടത്തുന്ന സ്റ്റൈലിസ്റ്റ്- സഞ്ജന ജോൺ
3 mins
January 17, 2026
Vanitha
പത്തിൽ പത്തും മധുരം
പത്തു മക്കളെ പ്രസവിച്ച രമ്യ പറയുന്നത് കുട്ടികളെ വളർത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് കൊട്ടിയൂരെ ബിഗ് ഫാമിലി വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
ചിരിപ്രസാദം
മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു
4 mins
January 17, 2026
Vanitha
Pookie പൂമ്പാറ്റ
ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്
2 mins
January 17, 2026
Vanitha
ജിമ്മിൽ വേണോ അമിതാവേശം?
പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ
3 mins
January 17, 2026
Translate
Change font size

