കുഞ്ചക്കോ ബോബൻ നായകനായ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി മലയാള സിനിമയിൽ എത്തിയത്. പിന്നീട് ടൊവിനോയുടെ "മെക്സിക്കൻ അപാരത', നിവിൻ പോളി നായകനായ 'സഖാവ്' എന്നീ ചിത്രങ്ങളിലും ഗായത്രി തിളങ്ങി. ഗായത്രിയുടെ സിനിമകളെക്കാൾ ഹിറ്റ് ആണ് അഭിമുഖങ്ങൾ. തനതായ തൃശൂർ ശൈലിയിലുള്ള നിഷ്കളങ്കമായ സംസാരം തല്ലും തലോടലും നേടിക്കൊടുത്തിട്ടുണ്ട്. എന്നാൽ, വിമർശനങ്ങളും ട്രോളുകളും ഒരു ഘട്ടം കഴിഞ്ഞപ്പോൾ തന്റെ ആത്മവിശ്വാസം വർധിപ്പിച്ചുവെന്ന് ഗായത്രി പറയുന്നു. ഗായത്രി മുഖ്യ വേഷത്തിൽ എത്തിയ ബദൽ' തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമാജീവിത വിശേഷങ്ങളുമായി ഗായത്രി സുരേഷ് മനോരമ ആഴ്ചപ്പതിപ്പിനൊപ്പം.
ഗായത്രി അഭിനയിച്ച 'ബദൽ' എന്ന ചിത്രം ഇപ്പോൾ തിയറ്ററുകളിൽ ഉണ്ട്. ബദലിനെക്കുറിച്ച് പറയൂ.
അധികാര വ്യവസ്ഥയുടെ അടിച്ചമർത്തലുകൾക്കും ചൂഷണങ്ങൾക്കും എതിരെ വനമേഖലകളിൽ വളർന്നുവന്ന സായുധ പോരാളികൾ നടത്തുന്ന യുദ്ധമാണ് ബദൽ' എന്ന ചിത്രം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധം കൂടി പറയുന്ന സിനിമയാണിത്. ശ്വേത മേനോൻ, സലിംകുമാർ, സന്തോഷ് കീഴാറ്റൂർ, സിദ്ധാർഥ് മേനോൻ, ഐ.എം.വിജയൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഞാൻ ഇതുവരെ ചെയ്തിട്ടുള്ള സിനിമകളിൽ നിന്നു കുറച്ചുകൂടി വ്യത്യസ്തമാണ് "ബദൽ'. പ്രകൃതിയുമായി വളരെയധികം അടുത്തു നിൽക്കുന്ന സിനിമയാണ്. കാട്ടിലായിരുന്നു ചിത്രീകരണം കൂടുതൽ. പുല്ലിൽ കിടക്കുക, മലയിൽ ഓടിക്കയറുക തുടങ്ങി ഇതുവരെ ചെയ്യാത്ത കുറെ കാര്യങ്ങൾ ഈ സിനിമയിൽ ചെയ്തിട്ടുണ്ട്. വയനാട്, ഇടുക്കി, നേര്യമംഗലം, രാജാക്കാട് തുടങ്ങിയ ഭാഗങ്ങളിലായിരുന്നു ചിത്രീകരണം. ഇതിൽ ഞാൻ ഒരു കുട്ടിയെ പിടിച്ച് നടക്കുന്ന ഒരു രംഗമുണ്ട്. തുടർന്ന് വലിയ ഒരു മലമുകളിലേക്ക് ഈ കുട്ടിയെയും പിടിച്ച് ഓടുകയാണ്. ഇതൊന്നും മുൻപ് ഒരു സിനിമയിലും ചെയ്തിട്ടില്ല. കുറെ കായികാധ്വാനം വേണ്ടിവന്ന സിനിമയാണ് ബദൽ.
ജമ്നാപ്യാരിയായിരുന്നു ഗായത്രിയുടെ ആദ്യ സിനിമ. എങ്ങനെയാണ് സിനിമയിലേക്ക് എത്തിയത്?
هذه القصة مأخوذة من طبعة April 27, 2024 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة April 27, 2024 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ശബ്ദാഭിനയത്തിന്റെ മണിച്ചിത്രത്താഴുകൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
രസവട
സിതാരയുടെ വഴിത്താര
പതിനേഴു വർഷമായി പിന്നണി ഗായികയായ സിതാര നാനൂറോളം പാട്ടുകളിലൂടെ മലയാളിയുടെ ജീവിതത്തിൽ നിത്വസാന്നിധ്യമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുടെ ജേതാവ്. എന്നാൽ,സിനിമയിൽ മാത്രം സിതാര ഒതുങ്ങുന്നില്ല. പ്രോജക്ട് മലബാറിക്കസ് എന്ന സിതാരയുടെ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ട് ജനപ്രീതി നേടി. ബാൻഡിന്റെ അകമ്പടിയോടെ സിതാര ഒരുക്കിയ ഋതുവും ചായപ്പാട്ടും പോലുള്ള ആൽബങ്ങൾ സൂപ്പർ ഹിറ്റ് ആണ്.
ഇനി ഒരു പാട്ട്
കഥക്കൂട്ട്
അച്ഛനും അപ്പൂട്ടനും
വഴിവിളക്കുകൾ
ദേവിക ഇനി മലയാളത്തിൽ
തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ മലപ്പുറംകാരി ദേവിക സതീഷിന്റെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിൻസൻ സിൽവയാണ്. ഇതരഭാഷകളിൽ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചശേഷം മലയാളത്തിൽ നായികയായി ചുവടുറപ്പിക്കുന്ന ദേവിക സതീഷ് മനസ്സു തുറക്കുന്നു.
അഞ്ച് വർഷത്തെ ആടിയ ജീവിതം
2022 ജൂണിലാണ് ഷൂട്ടിങ് കഴിഞ്ഞു ജോർദാനിൽനിന്നു തിരിച്ചു നാട്ടിലെത്തിയത്. കണ്ടപാടെ എല്ലാവരും വന്നു കെട്ടിപ്പിടിച്ചു. പിന്നീടു കുറെ കാലം, പോയ ആരോഗ്യം തിരിച്ചു പിടിക്കലായിരുന്നു. വയറ് വല്ലാതെ ചുരുങ്ങിയിരുന്നു. വയറ് പൊട്ടുംവരെ ഭക്ഷണം കഴിച്ചു. ചുരുങ്ങിയ വയറിനെ വലുതാക്കി എടുക്കാൻ അതായിരുന്നു മാർഗം. പതിയെ പഴയ രൂപത്തിലായി. എവിടെപ്പോയാലും വലിയ രീതിയിൽ ആളുകൾ തിരിച്ചറിയുന്നുണ്ട്.
കൊതിയൂറും വിഭവങ്ങൾ
ഇടിയിറച്ചി
കാൽനടജാഥ
കഥക്കൂട്ട്
പുലിയെ തേടിപ്പോയ വഴി
വഴിവിളക്കുകൾ