يحاول ذهب - حر

പ്രായത്തിന്റെ കളികൾ

December 13,2025

|

Manorama Weekly

കഥക്കൂട്ട്

- തോമസ് ജേക്കബ്+

പ്രായത്തിന്റെ കളികൾ

തല നരയ്ക്കാത്തതല്ലെന്റെ യൗവനം
തല നരയ്ക്കുവതല്ലെന്റെ വാർധക്യം

എന്നു കവി തിരുമുമ്പു പാടിയത് ഏറെ യോജിക്കുന്നത് ബർട്രാൻഡ് റസ്സലിനാണന്നു തോന്നുന്നു. പ്രായമേറെയായിട്ടും ഓർമയ്ക്കും സർഗാത്മകതയ്ക്കും ഒരു മങ്ങലുമേൽക്കാതെ 94-ാം വയസ്സിൽ ലോകസമാധാന യജ്ഞത്തിനു നേതൃത്വം നൽകിയ അദ്ദേഹം 95-ാം വയസ്സിൽ ആത്മകഥ എഴുതി.

മാതൃഭൂമി പത്രാധിപർ കെ.പി.കേശവമേനോൻ അറുപതു വയസ്സിനു ശേഷവും മുപ്പതിലേറെ ഗ്രന്ഥങ്ങൾ എഴുതിയത് കാഴ്ചയുടെ വെല്ലുവിളികൂടി നേരിട്ടു കൊണ്ടാണ്. എഴുപതാം വയസ്സിൽ "കാഴ്ചപ്പാടുകൾ' എന്ന പേരിൽ ആത്മകഥ എഴുതിയ പുത്തേഴത്തു രാമമേനോൻ അതിനുശേഷം പതിനഞ്ചു കൃതികൾ രചിച്ചു.

ചേമഞ്ചേരി കുഞ്ഞിരാമൻ നായർ നൂറു വയസ്സിനു ശേഷവും കഥകളി അരങ്ങിൽ സജീവമായിരുന്നില്ലേ? നൂറ്റേഴു വയസ്സുവരെ ജീവിച്ചിരുന്ന പാപ്പുക്കുട്ടി ഭാഗവതർ "മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിൽ പാടിയത് തൊണ്ണൂറ്റേഴാം വയസ്സിലാണ്.

മനോരമ ചീഫ് എഡിറ്റർ കെ.സി. മാമ്മൻ മാപ്പിളയുടെ മകൻ കെ.എം.ഫിലിപ്പ് നൂറ്റിനാലാം വയസ്സുവരെ ബോംബെയിലെ വ്യവസായരംഗത്തുണ്ടായിരുന്നു.

മലയാളിയായ കെ.കെ.വേണുഗോപാൽ തൊണ്ണൂറു വയസ്സിനു ശേഷവും ഇന്ത്യാഗവൺമെന്റിന്റെ അറ്റോർണി ജനറലായി കോടതികൾ കയറിയിറങ്ങിയില്ലേ? മുക്കാൽ നൂറ്റാണ്ടുകാലം ഇന്ത്യൻ കോടതികളിൽ തന്റെ ശബ്ദം പ്രകമ്പനം കൊള്ളിച്ച റാംജഠ്മലാനി തൊണ്ണൂറ്റഞ്ചു വയസ്സു വരെ കോടതികളിൽ വാദിച്ചിരുന്നു.

المزيد من القصص من Manorama Weekly

Listen

Translate

Share

-
+

Change font size