ഗർഭകാലത്തിൽ സ്നേഹവും കരുതലുമായി ഒപ്പം നിന്നവരെ സ്ത്രീ ഒരിക്കലും മറക്കില്ല. അതുപോലെ തന്നെ അവളെ ആ സമയത്തു വേദനിപ്പിച്ചവരെയും ആയുസ്സോളം നീണ്ട കരുത്തുള്ള ബോണ്ടിങ് ഭാര്യയുമായി നിലനിർത്താൻ ഗർഭകാലത്ത് അവൾ ആഗ്രഹിക്കുന്ന സ്നേഹവും പരിചരണവും നൽകാം. സാമീപ്യവും നല്ല വാക്കുകളും കൊണ്ടു മനസ്സു നിറഞ്ഞ് ഉല്ലാസവതിയാകുമ്പോൾ ആരോഗ്യത്തോടെ വാവയും അവൾക്കുള്ളിൽ വളരും.
അറിയാമെന്നുറപ്പാക്കാം
ഭാര്യ ഗർഭിണിയാണെന്ന് അറിയുന്ന നിമിഷം മുതൽ ജീവിതം മാറുകയാണ്. ഭാര്യയുടെ ശരീരത്തിലും മനസ്സിലുമുണ്ടാകുന്ന മാറ്റം അവൾക്കൊപ്പം തിരിച്ചറിയണം. എന്തിനും കൂടെ നിൽക്കാൻ പങ്കാളി ഒപ്പമുണ്ടെന്ന തോന്നൽ അവളിൽ വളരേ കാലം കൂടിയാണിത്. ഭക്ഷണകാര്യത്തിൽ മുതൽ പങ്കാളിയുടെ ശ്രദ്ധ വേണം.
ആ സമയത്തെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിയണം. ഗർഭിണിയുടെ ആരോഗ്യത്തിനു സമീകൃതാഹാരം നിർബന്ധമാണ്. ഗർഭാവസ്ഥയിലെ പ്രമേഹം, മലബന്ധം, അസിഡിറ്റി, ഛർദ്ദി തുടങ്ങിയ സാധാരണമായ അവസ്ഥകൾ വിലയിരുത്തി ഓരോ സ്ത്രീക്കും അനുയോജ്യമായ ഭക്ഷണ ക്രമം ഡോക്ടർ നിർദേശിക്കും. ഓരോരുത്തർക്കും ചെയ്യാവുന്ന വ്യായാമങ്ങളും പറഞ്ഞുതരും.
ഇതെല്ലാം ഗർഭിണി മാത്രം ഓർത്തിരുന്നാൽ പോരാ. ഭാര്യ ചെക്കപ്പിനു പോകുമ്പോൾ അവൾക്കൊപ്പം കഴിയുന്നത്ര അവസരങ്ങളിൽ പോകുകയും ഡോക്ടറോടു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നതിൽ മുൻകൈ എടുക്കയും വേണം. അതെല്ലാം കൃത്യമായാണു നടപ്പാക്കപ്പെടുന്നതെന്നു സൗമ്യമായി ഉറപ്പാക്കുകയും വേണം.
വേണം, സാമ്പത്തികാസൂത്രണം
ജോലിക്കു പോകുന്ന സ്ത്രീയാണെങ്കിൽ പ്രസവശേഷം ജോലി തുടരുന്നതിനെക്കുറിച്ചും കുഞ്ഞിന്റെ സംരക്ഷണം എങ്ങനെയെല്ലാം ഉറപ്പാക്കാമെന്നും ആലോചിക്കേണ്ട ഉത്തരവാദിത്തം പങ്കാളി ഏറ്റെടുക്കണം. അവളെന്തെങ്കിലും മാർഗം പറയുമായിരിക്കും അതനുസരിച്ചു ചെയ്യാം എന്ന നിലപാടു ശരിയല്ല.
കുഞ്ഞു ജനിച്ച ശേഷം അമ്മ ജോലി തുടരണോ വേണ്ടയോ എന്ന തീരുമാനം പങ്കാളികൾ ഒരുമിച്ചെടുക്കണം. ഇരു കൂട്ടർക്കും സ്വീകാര്യമായ രീതിയിൽ തീരുമാനങ്ങളെടുക്കുന്നതു മാനസികസമ്മർദം കുറയ്ക്കും.
പ്രസവച്ചെലവുകൾ കുഞ്ഞിന്റെയും അമ്മയുടെയും പ്രസവാനന്തര പരിചരണം എന്നിവയ്ക്കുള്ള ചെലവുകൾ തുടങ്ങി സാമ്പത്തിക മുന്നൊരുക്കം കൂടിയേ തീരൂ. ദമ്പതികളൊരുമിച്ച് ഇക്കാര്യങ്ങളിലും തീരുമാനമെടുക്കുക.
പോസിറ്റീവ് മനോഭാവം
Bu hikaye Vanitha dergisinin February 17, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin February 17, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
വൈദ്യുത ലൈൻ പൊട്ടി വീണാൽ...
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി.
മിടുമിടുക്കൻ
കൊച്ചിയിൽ കലൂർ - കടവന്ത്ര റോഡിലെ വീട്ടിലിരുന്നു നന്ദകുമാർ മേനോൻ, ഐഐടിയുടെ ഓൺലൈൻ കോഴ്സ് പഠിക്കുകയാണ്
ചൂടോടെ വിളമ്പാം ആരോഗ്യം
പല തരം പോഷകങ്ങൾ ചേർന്ന 'സമീകൃതാഹാരം ആണ് ഹെൽതി റോട്ടി
കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ
അച്ഛന്റെ കരൾ പകുത്ത് ഏറ്റുവാങ്ങുമ്പോൾ കുഞ്ഞി കാശിക്കു പ്രായം വെറും ഒൻപതു മാസം. ഒരു കുടുംബത്തിന്റെ അസാധാരണ പോരാട്ടകഥ
ജിമെയിലും എസിയും ബുദ്ധിപൂർവം
ജിമെയിൽ സ്റ്റോറേജ് കൂട്ടാനുള്ള ടെക് ടിപ്പും എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ലാഭിക്കാനുള്ള യൂട്ടിലിറ്റി ടിപ്പും അറിയാം
എളുപ്പം നേടാം ഇനി ജർമൻ ജോലി
അക്കരയ്ക്കു പോകും മുൻപ്
മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ
മുടികൊഴിച്ചിലിനു സ്വയം ചികിത്സിച്ചു സമയം കളയല്ലേ. കൃത്യസമയത്തു ശരിയായ ചികിത്സ നേടാനുള്ള മാർഗനിർദേശങ്ങൾ ഇതാ...
അഖിൽ C/O ധർമജൻ
റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു
ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...
'മഞ്ഞുമ്മൽ ബോയ്സി'ൽ ചന്തു സലിംകുമാറിനെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതാണ് വാചകം
ആ നല്ല സമയം
ഫ്രീഡം ഫൈറ്റ്, തലവൻ... മികച്ച വേഷങ്ങളിലൂടെ പ്രിയതാരമാകുന്നു രഞ്ജിത് ശേഖർ