ഗർഭകാലത്തിൽ സ്നേഹവും കരുതലുമായി ഒപ്പം നിന്നവരെ സ്ത്രീ ഒരിക്കലും മറക്കില്ല. അതുപോലെ തന്നെ അവളെ ആ സമയത്തു വേദനിപ്പിച്ചവരെയും ആയുസ്സോളം നീണ്ട കരുത്തുള്ള ബോണ്ടിങ് ഭാര്യയുമായി നിലനിർത്താൻ ഗർഭകാലത്ത് അവൾ ആഗ്രഹിക്കുന്ന സ്നേഹവും പരിചരണവും നൽകാം. സാമീപ്യവും നല്ല വാക്കുകളും കൊണ്ടു മനസ്സു നിറഞ്ഞ് ഉല്ലാസവതിയാകുമ്പോൾ ആരോഗ്യത്തോടെ വാവയും അവൾക്കുള്ളിൽ വളരും.
അറിയാമെന്നുറപ്പാക്കാം
ഭാര്യ ഗർഭിണിയാണെന്ന് അറിയുന്ന നിമിഷം മുതൽ ജീവിതം മാറുകയാണ്. ഭാര്യയുടെ ശരീരത്തിലും മനസ്സിലുമുണ്ടാകുന്ന മാറ്റം അവൾക്കൊപ്പം തിരിച്ചറിയണം. എന്തിനും കൂടെ നിൽക്കാൻ പങ്കാളി ഒപ്പമുണ്ടെന്ന തോന്നൽ അവളിൽ വളരേ കാലം കൂടിയാണിത്. ഭക്ഷണകാര്യത്തിൽ മുതൽ പങ്കാളിയുടെ ശ്രദ്ധ വേണം.
ആ സമയത്തെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിയണം. ഗർഭിണിയുടെ ആരോഗ്യത്തിനു സമീകൃതാഹാരം നിർബന്ധമാണ്. ഗർഭാവസ്ഥയിലെ പ്രമേഹം, മലബന്ധം, അസിഡിറ്റി, ഛർദ്ദി തുടങ്ങിയ സാധാരണമായ അവസ്ഥകൾ വിലയിരുത്തി ഓരോ സ്ത്രീക്കും അനുയോജ്യമായ ഭക്ഷണ ക്രമം ഡോക്ടർ നിർദേശിക്കും. ഓരോരുത്തർക്കും ചെയ്യാവുന്ന വ്യായാമങ്ങളും പറഞ്ഞുതരും.
ഇതെല്ലാം ഗർഭിണി മാത്രം ഓർത്തിരുന്നാൽ പോരാ. ഭാര്യ ചെക്കപ്പിനു പോകുമ്പോൾ അവൾക്കൊപ്പം കഴിയുന്നത്ര അവസരങ്ങളിൽ പോകുകയും ഡോക്ടറോടു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നതിൽ മുൻകൈ എടുക്കയും വേണം. അതെല്ലാം കൃത്യമായാണു നടപ്പാക്കപ്പെടുന്നതെന്നു സൗമ്യമായി ഉറപ്പാക്കുകയും വേണം.
വേണം, സാമ്പത്തികാസൂത്രണം
ജോലിക്കു പോകുന്ന സ്ത്രീയാണെങ്കിൽ പ്രസവശേഷം ജോലി തുടരുന്നതിനെക്കുറിച്ചും കുഞ്ഞിന്റെ സംരക്ഷണം എങ്ങനെയെല്ലാം ഉറപ്പാക്കാമെന്നും ആലോചിക്കേണ്ട ഉത്തരവാദിത്തം പങ്കാളി ഏറ്റെടുക്കണം. അവളെന്തെങ്കിലും മാർഗം പറയുമായിരിക്കും അതനുസരിച്ചു ചെയ്യാം എന്ന നിലപാടു ശരിയല്ല.
കുഞ്ഞു ജനിച്ച ശേഷം അമ്മ ജോലി തുടരണോ വേണ്ടയോ എന്ന തീരുമാനം പങ്കാളികൾ ഒരുമിച്ചെടുക്കണം. ഇരു കൂട്ടർക്കും സ്വീകാര്യമായ രീതിയിൽ തീരുമാനങ്ങളെടുക്കുന്നതു മാനസികസമ്മർദം കുറയ്ക്കും.
പ്രസവച്ചെലവുകൾ കുഞ്ഞിന്റെയും അമ്മയുടെയും പ്രസവാനന്തര പരിചരണം എന്നിവയ്ക്കുള്ള ചെലവുകൾ തുടങ്ങി സാമ്പത്തിക മുന്നൊരുക്കം കൂടിയേ തീരൂ. ദമ്പതികളൊരുമിച്ച് ഇക്കാര്യങ്ങളിലും തീരുമാനമെടുക്കുക.
പോസിറ്റീവ് മനോഭാവം
Esta historia es de la edición February 17, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición February 17, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്