പാപ്പന്റെ സീസർ ഹൈലൈറ്റ് ചെയ്തത് ഒരു കിടിലൻ അടിയാണ്. ഇരുട്ടൻ ചാക്കോ എന്ന ക്രിമിനലിന്റെ കരണക്കുറ്റിക്ക് അടി പൊട്ടിക്കുന്നത് നായകൻ സുരേഷ് ഗോപിയല്ല, നീത പിള്ളയാണ്. നീത ചിത്രത്തിലെ "ലേഡി സുരേഷ് ഗോപി ആണ് എന്ന സുരേഷ് ഗോപിയുടെ വാക്കുകളെ ഉറപ്പിക്കുന്നതാണ് ആ അടി.
“സ്ക്രിപ്റ്റ് വായിക്കുമ്പോൾ, ഷൂട്ട് നടക്കുമ്പോൾ പോലും ഞാനും കരുതിയിരുന്നില്ല ഇത്ര പ്രാധാന്യം വിൻസി എബ്രഹാം ഐപിഎസ് എന്ന എന്റെ കഥാപാത്രത്തിന് ഉണ്ടെന്ന് സിനിമയുടെ പ്രിവ്യൂ കണ്ടപ്പോഴാണ് അത് മനസിലായത്.
"പാപ്പന്റെ സെറ്റിൽ ഏറ്റവും കുറവ് അഭിനയപരിചയം ഉള്ള ആളായിരുന്നു ഞാൻ. ജോഷി സാറിനെപ്പോലൊരു സംവിധായകൻ, സുരേഷ് ഗോപി, വിജയരാഘവൻ, ഷമ്മി തിലകൻ, ആശ ശരത് പോലുള്ള സീനിയർ കോആക്റ്റേഴ്സ് ഇവരോടൊപ്പം ഉള്ള ചിത്രം ഞാനായിട്ടു മോശമാക്കരുത് എന്ന് മാത്രം ചിന്തിച്ചു.
2018 ൽ "പൂമരം, 2020 ൽ കുങ്ഫു മാസ്റ്റർ എവിടെയായിരുന്നു ഇത്രനാൾ ?
“പൂമര'ത്തിന്റെ റിലീസിന് തൊട്ടു മുൻപ് തന്നെ സംവിധായകൻ എബ്രിഡ് ഷൈൻ സർ കുങ്ഫു മാസ്റ്ററെക്കുറിച്ച് പറഞ്ഞിരുന്നു. ചെയ്യാൻ താൽപര്യമുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു.
സ്പോർട്സ്, മാർഷൽ ആർട്സ്', ആക്ഷൻ സിനിമകൾ എന്നിവയോടൊക്കെ ഇഷ്ടമായതിനാൽ ഞാൻ കേട്ടയുടൻ ചെയ്യാമെന്നു സമ്മതിച്ചു. കൂടെ അഭിനയിക്കുന്നത് മാർഷൽ ആർട്സിലെ മാസ്റ്റേഴ്സ് ആണ്. നന്നായി പരിശീലിച്ചാൽ മാത്രമേ മുന്നോട്ട് പോകാൻ പറ്റൂ എന്ന് പറഞ്ഞിരുന്നു. “പൂമരം' കഴിഞ്ഞയുടൻ കുങ്ഫു ട്രെയിനിങ് തുടങ്ങി. ഏകദേശം ഒന്നര വർഷത്തെ പരിശീലനം. ദിവസവും അഞ്ചു മണിക്കൂർ. പരിശീലനത്തെ ബാധിക്കും എന്നതിനാൽ അതിനിടെ വന്ന ഓഫറുകളൊന്നും സ്വീകരിച്ചില്ല. കുങ്ഫു കഴിഞ്ഞയുടൻ ലോക്ഡൗൺ വന്നു.
ഒന്നൊന്നര മാസം കടുത്ത മഞ്ഞും കടുത്ത വെയിലും ഒന്നിച്ചുള്ള കാലാവസ്ഥയിൽ ആയിരുന്നു ഷൂട്ട്. ഉത്തരാഖണ്ഡിലെ ഓലി, ജോഷിമഠ എന്നീ സ്ഥലങ്ങളിൽ അത് ആരോഗ്യത്തെ വല്ലാതെ ബാധിച്ചു. തോളുകൾക്കും കാൽ പാദത്തിലും പൊട്ടൽ, ലിന്റ് ടെയർ, ഉളുക്ക് ഇങ്ങനെ പരുക്കുകളുണ്ടായി. വർക്ക് ചെയ്യുമ്പോൾ ആരോഗ്യത്തെക്കുറിച്ച് ആലോചിക്കാത്ത സ്വഭാവം കൊണ്ട് സംഭവിച്ചതാണ്.
പരുക്കുകൾ മാറ്റിയെടുത്ത ശേഷമേ വീണ്ടും ഷൂട്ട് ചെയ്യാൻ സാധിക്കുമായിരുന്നുള്ളു. ലോക്ഡൗൺ സമയമായതു കൊണ്ട് ഷൂട്ട് തടസപ്പെടാതെ തന്നെ ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞു. ലോക്ഡൗൺ കഴിഞ്ഞയുടൻ ജോഷി സാറിന്റെ വിളി വന്നു.
Bu hikaye Vanitha dergisinin August 20, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin August 20, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്
യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ
കുറഞ്ഞ പരിപാലനത്തിൽ വളരും ഔഷധഗുണമുള്ള കുടങ്ങൽ
ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്
വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും അകറ്റി ചർമത്തിന് ക്ലീൻ ലുക് നൽകാൻ സൂപ്പർ ടിപ്സ് ഇതാ
വീണ്ടും പുത്തനായി വാട്സാപ്
വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി
സത്യമാണ് എന്റെ സേവനം
ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?
തീയണയ്ക്കാൻ ഇനി പെൺപട
പ്രൗഢമായൊരു ചരിത്രം കുറിക്കൽ. 80 പേരടങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ അഗ്നിശമന സേന
അഭിരാമി ലാലിയേ
മകൾ ജീവിതത്തിലേക്കു വന്ന വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ചുവരവിലെ തീരുമാനങ്ങളും പങ്കുവച്ച് പ്രിയ നായിക അഭിരാമി
ഇല കൊഴിഞ്ഞ വസന്തങ്ങൾ
സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും