Versuchen GOLD - Frei
ഇനിയൽപം കൂൾ ആകണം
Vanitha
|August 20, 2022
ഇതുവരെ ചെയ്തതിൽ നിന്നു വ്യത്യസ്തമായി കൂൾ റൊമാന്റിക് കഥാപാത്രമാകാൻ കൊതിച്ച് നീത പിള്ള
പാപ്പന്റെ സീസർ ഹൈലൈറ്റ് ചെയ്തത് ഒരു കിടിലൻ അടിയാണ്. ഇരുട്ടൻ ചാക്കോ എന്ന ക്രിമിനലിന്റെ കരണക്കുറ്റിക്ക് അടി പൊട്ടിക്കുന്നത് നായകൻ സുരേഷ് ഗോപിയല്ല, നീത പിള്ളയാണ്. നീത ചിത്രത്തിലെ "ലേഡി സുരേഷ് ഗോപി ആണ് എന്ന സുരേഷ് ഗോപിയുടെ വാക്കുകളെ ഉറപ്പിക്കുന്നതാണ് ആ അടി.
“സ്ക്രിപ്റ്റ് വായിക്കുമ്പോൾ, ഷൂട്ട് നടക്കുമ്പോൾ പോലും ഞാനും കരുതിയിരുന്നില്ല ഇത്ര പ്രാധാന്യം വിൻസി എബ്രഹാം ഐപിഎസ് എന്ന എന്റെ കഥാപാത്രത്തിന് ഉണ്ടെന്ന് സിനിമയുടെ പ്രിവ്യൂ കണ്ടപ്പോഴാണ് അത് മനസിലായത്.
"പാപ്പന്റെ സെറ്റിൽ ഏറ്റവും കുറവ് അഭിനയപരിചയം ഉള്ള ആളായിരുന്നു ഞാൻ. ജോഷി സാറിനെപ്പോലൊരു സംവിധായകൻ, സുരേഷ് ഗോപി, വിജയരാഘവൻ, ഷമ്മി തിലകൻ, ആശ ശരത് പോലുള്ള സീനിയർ കോആക്റ്റേഴ്സ് ഇവരോടൊപ്പം ഉള്ള ചിത്രം ഞാനായിട്ടു മോശമാക്കരുത് എന്ന് മാത്രം ചിന്തിച്ചു.
2018 ൽ "പൂമരം, 2020 ൽ കുങ്ഫു മാസ്റ്റർ എവിടെയായിരുന്നു ഇത്രനാൾ ?
“പൂമര'ത്തിന്റെ റിലീസിന് തൊട്ടു മുൻപ് തന്നെ സംവിധായകൻ എബ്രിഡ് ഷൈൻ സർ കുങ്ഫു മാസ്റ്ററെക്കുറിച്ച് പറഞ്ഞിരുന്നു. ചെയ്യാൻ താൽപര്യമുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു.
സ്പോർട്സ്, മാർഷൽ ആർട്സ്', ആക്ഷൻ സിനിമകൾ എന്നിവയോടൊക്കെ ഇഷ്ടമായതിനാൽ ഞാൻ കേട്ടയുടൻ ചെയ്യാമെന്നു സമ്മതിച്ചു. കൂടെ അഭിനയിക്കുന്നത് മാർഷൽ ആർട്സിലെ മാസ്റ്റേഴ്സ് ആണ്. നന്നായി പരിശീലിച്ചാൽ മാത്രമേ മുന്നോട്ട് പോകാൻ പറ്റൂ എന്ന് പറഞ്ഞിരുന്നു. “പൂമരം' കഴിഞ്ഞയുടൻ കുങ്ഫു ട്രെയിനിങ് തുടങ്ങി. ഏകദേശം ഒന്നര വർഷത്തെ പരിശീലനം. ദിവസവും അഞ്ചു മണിക്കൂർ. പരിശീലനത്തെ ബാധിക്കും എന്നതിനാൽ അതിനിടെ വന്ന ഓഫറുകളൊന്നും സ്വീകരിച്ചില്ല. കുങ്ഫു കഴിഞ്ഞയുടൻ ലോക്ഡൗൺ വന്നു.
ഒന്നൊന്നര മാസം കടുത്ത മഞ്ഞും കടുത്ത വെയിലും ഒന്നിച്ചുള്ള കാലാവസ്ഥയിൽ ആയിരുന്നു ഷൂട്ട്. ഉത്തരാഖണ്ഡിലെ ഓലി, ജോഷിമഠ എന്നീ സ്ഥലങ്ങളിൽ അത് ആരോഗ്യത്തെ വല്ലാതെ ബാധിച്ചു. തോളുകൾക്കും കാൽ പാദത്തിലും പൊട്ടൽ, ലിന്റ് ടെയർ, ഉളുക്ക് ഇങ്ങനെ പരുക്കുകളുണ്ടായി. വർക്ക് ചെയ്യുമ്പോൾ ആരോഗ്യത്തെക്കുറിച്ച് ആലോചിക്കാത്ത സ്വഭാവം കൊണ്ട് സംഭവിച്ചതാണ്.
പരുക്കുകൾ മാറ്റിയെടുത്ത ശേഷമേ വീണ്ടും ഷൂട്ട് ചെയ്യാൻ സാധിക്കുമായിരുന്നുള്ളു. ലോക്ഡൗൺ സമയമായതു കൊണ്ട് ഷൂട്ട് തടസപ്പെടാതെ തന്നെ ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞു. ലോക്ഡൗൺ കഴിഞ്ഞയുടൻ ജോഷി സാറിന്റെ വിളി വന്നു.
Diese Geschichte stammt aus der August 20, 2022-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ
പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ
1 mins
November 22, 2025
Vanitha
എന്റെ ലോകം മാറ്റിയ മെസ്സി
മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്
2 mins
November 22, 2025
Vanitha
അമ്മത്തണലിൽ അദ്വൈത്
മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി
3 mins
November 22, 2025
Vanitha
രണ്ടാം വട്ടം കണ്ടപ്പോൾ...
സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ
1 mins
November 22, 2025
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Translate
Change font size

