Try GOLD - Free
സംഗീതം കടൽ കാറ്റുപോലെ
Vanitha
|October 11, 2025
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയ സംഗീതപ്രതിഭയാണു മുഹമ്മദ് യാസിൻ വളർച്ചയില്ലാത്ത കൈകൾ കീ ബോർഡിനെ തലോടുമ്പോൾ അനുഗ്രഹത്തിന്റെ മാന്ത്രികസ്പർശം...
തിരയൊടുങ്ങാത്ത കടലിനപ്പുറം കരകളുണ്ടെന്നു മുഹമ്മദ് യാസിനറിയാം. അങ്ങ കലെ ആകാശത്തുകൂടി പറക്കുന്ന വിമാനങ്ങളെ അവൻ നോക്കിയിരിക്കാറുണ്ട്. ചില സമയങ്ങളിൽ അവിടെയൊക്കെ ഓടിയെത്തണമെന്നു തോന്നും. പക്ഷേ, ഏറെ ദൂരം നടക്കാനോ കാണുന്നതെല്ലാം എത്തിപ്പിടിക്കാനോ അവനു കഴിയില്ല.
പിടയുന്ന പിഞ്ചുമനസ്സിന്റെ നൊമ്പരം തിരിച്ചറിഞ്ഞതു കൊണ്ടാവാം അവന്റെ കുഞ്ഞു കൈകളിൽ സംഗീതത്തിന്റെ തലോടലുണ്ടായി. ഹൃദയസ്പർശിയായ ഗാനത്തിന്റെ ഈണം പോലെ പതിമൂന്നുകാരനു മുന്നിലേക്കു പ്രശസ്തിയും പുരസ്കാരങ്ങളും വന്നു ചേർന്നു.
യാസിൻ സംഗീതം പരിശീലിച്ചിട്ടില്ല. ഡാൻസ് പ്രാക്ടീസ് ചെയ്തിട്ടില്ല. സംഗീതോപകരണത്തിൽ ഗുരുക്കന്മാരുമില്ല. ചലിപ്പിക്കാൻ അവനു കൈവിരലുകളുമില്ല. വളർച്ചയെത്തിയ കാലുകളില്ലാത്തതിനാൽ നടക്കാനുമാവില്ല. ഇല്ലാത്ത വിരൽത്തുമ്പു കൊണ്ടു കീബോർഡ് വായിക്കുന്നതു കേൾക്കാനും അവൻ നൃത്തം ചെയ്യുന്നതു കാണാനും ആളുകളും മാധ്യമങ്ങളുമെത്തുന്നതു ദൃക്സാക്ഷ്യം.
കാലം ഒന്നിനും കണക്കു ബോധിപ്പിക്കാതെ കടന്നു പോകില്ലെന്നു പറയുന്നതു വെറുതെയല്ല. ദിവ്യാംഗങ്ങളോടെ പിറന്ന മുഹമ്മദ് യാസിന്റെ പ്രതിഭാശേഷി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു. കണ്ണുകെട്ടി കീബോർഡ് വായിച്ച യാസിനെ നോക്കി അവാർഡ് നിർണയ സമിതി അദ്ഭുതം പ്രകടിപ്പിച്ചു. കേരള സർക്കാരിന്റെ ഉജ്വലബാല്യ പുരസ്കാരം, സാമൂഹിക നീതി വകുപ്പിന്റെ പ്രത്യേക പുരസ്കാരം, ഫീനിക്സ് അവാർഡ്, എപിജെ അ ബ്ദുൾ കലാം ബാലപ്രതിഭ, ടിവി പ്രോഗ്രാമിൽ ഷൈ നിങ് സ്റ്റാർ വിന്നർ, ദേശീയ ശിശുസംരക്ഷണ വകു പ്പിന്റെ ബാലപ്രതിഭ പുരസ്കാരം എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ വന്നു ചേർന്നു.
യാസിൻ പിറന്ന നിമിഷം മുതൽ ഇന്നുവരെ അവന്റെ കുറവുകളെയോർത്തു സങ്കടപ്പെടാതെ, അവന്റെ കഴിവുകൾക്കൊപ്പം നടക്കുന്ന ഷാനവാസും ഷൈലയും ഹൃദയഭാഷയിൽ വർത്തമാനം പറഞ്ഞു ശീലിച്ചവരാണ്. “ഇടയ്ക്കു ഞാനുമായി വഴക്കിടും. കൂടുതൽ നേരം മൊബൈൽ ഫോൺ നോക്കരുതെന്നു പറയുമ്പോഴാണു പിണക്കം. അവന്റെ ഏത് ഇഷ്ടത്തിനും ഇക്ക എതിരു പറയാറില്ല''ഉമ്മറത്തെ കസേരയിലിരുന്ന് ഷൈല മകനെ ചേർത്തു പിടിച്ചു.
അനുജൻ അൽ അമീനാണു വീടിനുള്ളിൽ യാസിന്റെ കൂട്ടുകാരൻ. സ്കൂളിൽ പോയാൽ സായന്താണ് ബെസ്റ്റ് ഫ്രണ്ട്. സായന്തിന്റെ ചുമലിൽ കയറിയാണു ബാത്റൂമിൽ പോകാറുള്ളത്. ഭക്ഷണം കഴിക്കാൻ പോകുമ്പോഴും യാസിനെ ചുമക്കുന്നതു സായന്താണ്. ഒന്നാം ക്ലാസിൽ തുടങ്ങിയതാണ് ഈ ചങ്ങാത്തം.
This story is from the October 11, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Vanitha
എന്ന തവം ശെയ്തനേ യശോദാ.
കാസർകോട് അതിർത്തി ഗ്രാമമായ കുമ്പളയിലെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഈ വിഷുയാത്ര
3 mins
April 11, 2026
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Listen
Translate
Change font size
