Try GOLD - Free
തളരുമോ തീ തിന്നു വളർന്നവർ
Vanitha
|February 17, 2024
കടത്തിണ്ണയിൽ കിടക്കുമ്പോൾ പേടിയുണ്ടായിരുന്നില്ലേ?' രജിതയോട് ചോദിച്ചു “തിരഞ്ഞെടുക്കാൻ മറ്റൊന്നില്ലാത്തതു കൊണ്ട് അത് അവഗണിച്ചു ആ മറുപടിയിൽ തുടങ്ങുന്നു രജിതയുടെ ജീവിതകഥ
പെരുമ്പാവൂർ മാർത്തോമ്മാ കോളജിൽ ആരോട് രജിതയെപ്പറ്റി ചോദിച്ചാലും അഭിമാനത്തോടെയാണ് അവളെ പറ്റി പറയുക. കൂട്ടുകാർക്കെല്ലാം അവൾ കുട്ടു'വാണ്. അവർക്കെല്ലാവർക്കും വാത്സല്യത്തോടെ ഓമനിക്കാൻ വഴിയമ്പലത്തിൽ നിന്നു മനസ്സുകളിലേക്കു ചേക്കേറിയ സ്വന്തം കുട്ടു.
കുട്ടുവിന്റെ സ്നേഹം ചെറുതായൊന്നു പകുത്തെടുക്കാൻ ക്യാംപസിലേക്ക് ഒപ്പം കൂട്ടിയ 'അമ്മു'വുമുണ്ട്. വഴിയരികിൽ നിന്ന് കുട്ടുവിനു കിട്ടിയ നായ്ക്കുട്ടി. ഫോട്ടോയെടുക്കാൻ ഗ്രൗണ്ടിലേക്ക് ഇറങ്ങിയപ്പോൾ ഉത്തരവാദിത്തത്തോടെ അമ്മുവും ഒപ്പം ചേർന്നു. അമ്മയുടെ മരണവും അച്ഛന്റെ ആരോഗ്യപ്രശ്നങ്ങളും ദാരിദ്ര്യവും ഒക്കെ വെല്ലുവിളികളായി മുന്നിൽ വന്ന് അട്ടഹസിച്ചപ്പോഴും രജിത തളർന്നില്ല. ക്രിക്കറ്ററാകണം എന്ന ആഗ്രഹമാണ് രജിതയെ മുന്നോട്ടു നടത്തിയത്. സംസ്ഥാനത്തിനു വേണ്ടി ഇന്ന് രജിത കളിക്കുന്നുണ്ട്. ഒപ്പം കോളജ് ചെയർപേഴ്സണായും തിരഞ്ഞെടുക്കപ്പെട്ടു.
സ്പോർട്സിനോടുള്ള ഇഷ്ടം
“തിരുവനന്തപുരം ചെങ്കിക്കുന്ന്, കിളിമാനൂരാണ് നാട് അച്ഛൻ കായികരംഗത്തോട് ഇഷ്ടമുള്ള ആളായിരുന്നു. റഗ്ബി, അതലറ്റിക്സ് തുടങ്ങിയവയിലൊക്കെ പങ്കെടുത്തിരുന്നു. അമ്മ നീന്തലിൽ താൽപര്യമുണ്ടായിരുന്നു. ചേട്ടൻ റിജുലാലും സ്പോർട്സ് ഇഷ്ടമുള്ളയാളാണ്. അച്ഛൻ ലാലു കർണാടക സ്വദേശിയാണ്. അമ്മ റീന മലയാളിയും ചേട്ടൻ തിരുവനന്തപുരത്ത് അച്ഛനൊപ്പമാണ്. ചെമ്പഴന്തി കോളജിൽ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി. അമ്മയുടെ മരണശേഷം അച്ഛൻ വീണ്ടും കല്യാണം കഴിച്ചു.
ക്രിക്കറ്റെന്ന സ്വപ്നത്തിനു വേണ്ടിയാണ് ഞാൻ പെരുമ്പാവൂർ മാർത്തോമ്മാ കോളജിലെത്തി നിൽക്കുന്നത്. കോളജ് അധികൃതരാണു ദൈനംദിന കാര്യങ്ങളൊക്കെ നോക്കുന്നത്. സഹായിക്കാൻ നിർഭയ എന്നൊരു ചാരിറ്റി യൂണിറ്റുമുണ്ട്. നാലാം ക്ലാസ് വരെ കിളിമാനൂർ എൽപി സ്കൂളിലാണു പഠി ച്ചത്. പിന്നെ, പ്ലസ് ടു വരെ ഗവ. എച്ച്എസ്എസ് കിളിമാനൂർ സ്കൂളിൽ. അതിനുശേഷം വഴുതക്കാട് വിമൻസ് കോളജിൽ രണ്ടു വർഷം ബിഎ ഹിസ്റ്ററി പഠിച്ചു. പിന്നീട് യൂണിവേഴ്സിറ്റിക്ക് വേണ്ടി ക്രിക്കറ്റ് കളിക്കാൻ വന്നപ്പോൾ എംജി സർവകലാശാലയാകും ക്രിക്കറ്റിന് അനുയോജ്യമെന്നു തോന്നി. അഡ്മിഷന് അപേക്ഷിച്ചു. ജൂലൈയിൽ ക്ലാസും തുടങ്ങി.
This story is from the February 17, 2024 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

