Versuchen GOLD - Frei
തളരുമോ തീ തിന്നു വളർന്നവർ
Vanitha
|February 17, 2024
കടത്തിണ്ണയിൽ കിടക്കുമ്പോൾ പേടിയുണ്ടായിരുന്നില്ലേ?' രജിതയോട് ചോദിച്ചു “തിരഞ്ഞെടുക്കാൻ മറ്റൊന്നില്ലാത്തതു കൊണ്ട് അത് അവഗണിച്ചു ആ മറുപടിയിൽ തുടങ്ങുന്നു രജിതയുടെ ജീവിതകഥ
പെരുമ്പാവൂർ മാർത്തോമ്മാ കോളജിൽ ആരോട് രജിതയെപ്പറ്റി ചോദിച്ചാലും അഭിമാനത്തോടെയാണ് അവളെ പറ്റി പറയുക. കൂട്ടുകാർക്കെല്ലാം അവൾ കുട്ടു'വാണ്. അവർക്കെല്ലാവർക്കും വാത്സല്യത്തോടെ ഓമനിക്കാൻ വഴിയമ്പലത്തിൽ നിന്നു മനസ്സുകളിലേക്കു ചേക്കേറിയ സ്വന്തം കുട്ടു.
കുട്ടുവിന്റെ സ്നേഹം ചെറുതായൊന്നു പകുത്തെടുക്കാൻ ക്യാംപസിലേക്ക് ഒപ്പം കൂട്ടിയ 'അമ്മു'വുമുണ്ട്. വഴിയരികിൽ നിന്ന് കുട്ടുവിനു കിട്ടിയ നായ്ക്കുട്ടി. ഫോട്ടോയെടുക്കാൻ ഗ്രൗണ്ടിലേക്ക് ഇറങ്ങിയപ്പോൾ ഉത്തരവാദിത്തത്തോടെ അമ്മുവും ഒപ്പം ചേർന്നു. അമ്മയുടെ മരണവും അച്ഛന്റെ ആരോഗ്യപ്രശ്നങ്ങളും ദാരിദ്ര്യവും ഒക്കെ വെല്ലുവിളികളായി മുന്നിൽ വന്ന് അട്ടഹസിച്ചപ്പോഴും രജിത തളർന്നില്ല. ക്രിക്കറ്ററാകണം എന്ന ആഗ്രഹമാണ് രജിതയെ മുന്നോട്ടു നടത്തിയത്. സംസ്ഥാനത്തിനു വേണ്ടി ഇന്ന് രജിത കളിക്കുന്നുണ്ട്. ഒപ്പം കോളജ് ചെയർപേഴ്സണായും തിരഞ്ഞെടുക്കപ്പെട്ടു.
സ്പോർട്സിനോടുള്ള ഇഷ്ടം
“തിരുവനന്തപുരം ചെങ്കിക്കുന്ന്, കിളിമാനൂരാണ് നാട് അച്ഛൻ കായികരംഗത്തോട് ഇഷ്ടമുള്ള ആളായിരുന്നു. റഗ്ബി, അതലറ്റിക്സ് തുടങ്ങിയവയിലൊക്കെ പങ്കെടുത്തിരുന്നു. അമ്മ നീന്തലിൽ താൽപര്യമുണ്ടായിരുന്നു. ചേട്ടൻ റിജുലാലും സ്പോർട്സ് ഇഷ്ടമുള്ളയാളാണ്. അച്ഛൻ ലാലു കർണാടക സ്വദേശിയാണ്. അമ്മ റീന മലയാളിയും ചേട്ടൻ തിരുവനന്തപുരത്ത് അച്ഛനൊപ്പമാണ്. ചെമ്പഴന്തി കോളജിൽ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി. അമ്മയുടെ മരണശേഷം അച്ഛൻ വീണ്ടും കല്യാണം കഴിച്ചു.
ക്രിക്കറ്റെന്ന സ്വപ്നത്തിനു വേണ്ടിയാണ് ഞാൻ പെരുമ്പാവൂർ മാർത്തോമ്മാ കോളജിലെത്തി നിൽക്കുന്നത്. കോളജ് അധികൃതരാണു ദൈനംദിന കാര്യങ്ങളൊക്കെ നോക്കുന്നത്. സഹായിക്കാൻ നിർഭയ എന്നൊരു ചാരിറ്റി യൂണിറ്റുമുണ്ട്. നാലാം ക്ലാസ് വരെ കിളിമാനൂർ എൽപി സ്കൂളിലാണു പഠി ച്ചത്. പിന്നെ, പ്ലസ് ടു വരെ ഗവ. എച്ച്എസ്എസ് കിളിമാനൂർ സ്കൂളിൽ. അതിനുശേഷം വഴുതക്കാട് വിമൻസ് കോളജിൽ രണ്ടു വർഷം ബിഎ ഹിസ്റ്ററി പഠിച്ചു. പിന്നീട് യൂണിവേഴ്സിറ്റിക്ക് വേണ്ടി ക്രിക്കറ്റ് കളിക്കാൻ വന്നപ്പോൾ എംജി സർവകലാശാലയാകും ക്രിക്കറ്റിന് അനുയോജ്യമെന്നു തോന്നി. അഡ്മിഷന് അപേക്ഷിച്ചു. ജൂലൈയിൽ ക്ലാസും തുടങ്ങി.
Diese Geschichte stammt aus der February 17, 2024-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Listen
Translate
Change font size
