പെരുമ്പാവൂർ മാർത്തോമ്മാ കോളജിൽ ആരോട് രജിതയെപ്പറ്റി ചോദിച്ചാലും അഭിമാനത്തോടെയാണ് അവളെ പറ്റി പറയുക. കൂട്ടുകാർക്കെല്ലാം അവൾ കുട്ടു'വാണ്. അവർക്കെല്ലാവർക്കും വാത്സല്യത്തോടെ ഓമനിക്കാൻ വഴിയമ്പലത്തിൽ നിന്നു മനസ്സുകളിലേക്കു ചേക്കേറിയ സ്വന്തം കുട്ടു.
കുട്ടുവിന്റെ സ്നേഹം ചെറുതായൊന്നു പകുത്തെടുക്കാൻ ക്യാംപസിലേക്ക് ഒപ്പം കൂട്ടിയ 'അമ്മു'വുമുണ്ട്. വഴിയരികിൽ നിന്ന് കുട്ടുവിനു കിട്ടിയ നായ്ക്കുട്ടി. ഫോട്ടോയെടുക്കാൻ ഗ്രൗണ്ടിലേക്ക് ഇറങ്ങിയപ്പോൾ ഉത്തരവാദിത്തത്തോടെ അമ്മുവും ഒപ്പം ചേർന്നു. അമ്മയുടെ മരണവും അച്ഛന്റെ ആരോഗ്യപ്രശ്നങ്ങളും ദാരിദ്ര്യവും ഒക്കെ വെല്ലുവിളികളായി മുന്നിൽ വന്ന് അട്ടഹസിച്ചപ്പോഴും രജിത തളർന്നില്ല. ക്രിക്കറ്ററാകണം എന്ന ആഗ്രഹമാണ് രജിതയെ മുന്നോട്ടു നടത്തിയത്. സംസ്ഥാനത്തിനു വേണ്ടി ഇന്ന് രജിത കളിക്കുന്നുണ്ട്. ഒപ്പം കോളജ് ചെയർപേഴ്സണായും തിരഞ്ഞെടുക്കപ്പെട്ടു.
സ്പോർട്സിനോടുള്ള ഇഷ്ടം
“തിരുവനന്തപുരം ചെങ്കിക്കുന്ന്, കിളിമാനൂരാണ് നാട് അച്ഛൻ കായികരംഗത്തോട് ഇഷ്ടമുള്ള ആളായിരുന്നു. റഗ്ബി, അതലറ്റിക്സ് തുടങ്ങിയവയിലൊക്കെ പങ്കെടുത്തിരുന്നു. അമ്മ നീന്തലിൽ താൽപര്യമുണ്ടായിരുന്നു. ചേട്ടൻ റിജുലാലും സ്പോർട്സ് ഇഷ്ടമുള്ളയാളാണ്. അച്ഛൻ ലാലു കർണാടക സ്വദേശിയാണ്. അമ്മ റീന മലയാളിയും ചേട്ടൻ തിരുവനന്തപുരത്ത് അച്ഛനൊപ്പമാണ്. ചെമ്പഴന്തി കോളജിൽ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി. അമ്മയുടെ മരണശേഷം അച്ഛൻ വീണ്ടും കല്യാണം കഴിച്ചു.
ക്രിക്കറ്റെന്ന സ്വപ്നത്തിനു വേണ്ടിയാണ് ഞാൻ പെരുമ്പാവൂർ മാർത്തോമ്മാ കോളജിലെത്തി നിൽക്കുന്നത്. കോളജ് അധികൃതരാണു ദൈനംദിന കാര്യങ്ങളൊക്കെ നോക്കുന്നത്. സഹായിക്കാൻ നിർഭയ എന്നൊരു ചാരിറ്റി യൂണിറ്റുമുണ്ട്. നാലാം ക്ലാസ് വരെ കിളിമാനൂർ എൽപി സ്കൂളിലാണു പഠി ച്ചത്. പിന്നെ, പ്ലസ് ടു വരെ ഗവ. എച്ച്എസ്എസ് കിളിമാനൂർ സ്കൂളിൽ. അതിനുശേഷം വഴുതക്കാട് വിമൻസ് കോളജിൽ രണ്ടു വർഷം ബിഎ ഹിസ്റ്ററി പഠിച്ചു. പിന്നീട് യൂണിവേഴ്സിറ്റിക്ക് വേണ്ടി ക്രിക്കറ്റ് കളിക്കാൻ വന്നപ്പോൾ എംജി സർവകലാശാലയാകും ക്രിക്കറ്റിന് അനുയോജ്യമെന്നു തോന്നി. അഡ്മിഷന് അപേക്ഷിച്ചു. ജൂലൈയിൽ ക്ലാസും തുടങ്ങി.
Bu hikaye Vanitha dergisinin February 17, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin February 17, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
വൈദ്യുത ലൈൻ പൊട്ടി വീണാൽ...
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി.
മിടുമിടുക്കൻ
കൊച്ചിയിൽ കലൂർ - കടവന്ത്ര റോഡിലെ വീട്ടിലിരുന്നു നന്ദകുമാർ മേനോൻ, ഐഐടിയുടെ ഓൺലൈൻ കോഴ്സ് പഠിക്കുകയാണ്
ചൂടോടെ വിളമ്പാം ആരോഗ്യം
പല തരം പോഷകങ്ങൾ ചേർന്ന 'സമീകൃതാഹാരം ആണ് ഹെൽതി റോട്ടി
കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ
അച്ഛന്റെ കരൾ പകുത്ത് ഏറ്റുവാങ്ങുമ്പോൾ കുഞ്ഞി കാശിക്കു പ്രായം വെറും ഒൻപതു മാസം. ഒരു കുടുംബത്തിന്റെ അസാധാരണ പോരാട്ടകഥ
ജിമെയിലും എസിയും ബുദ്ധിപൂർവം
ജിമെയിൽ സ്റ്റോറേജ് കൂട്ടാനുള്ള ടെക് ടിപ്പും എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ലാഭിക്കാനുള്ള യൂട്ടിലിറ്റി ടിപ്പും അറിയാം
എളുപ്പം നേടാം ഇനി ജർമൻ ജോലി
അക്കരയ്ക്കു പോകും മുൻപ്
മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ
മുടികൊഴിച്ചിലിനു സ്വയം ചികിത്സിച്ചു സമയം കളയല്ലേ. കൃത്യസമയത്തു ശരിയായ ചികിത്സ നേടാനുള്ള മാർഗനിർദേശങ്ങൾ ഇതാ...
അഖിൽ C/O ധർമജൻ
റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു
ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...
'മഞ്ഞുമ്മൽ ബോയ്സി'ൽ ചന്തു സലിംകുമാറിനെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതാണ് വാചകം
ആ നല്ല സമയം
ഫ്രീഡം ഫൈറ്റ്, തലവൻ... മികച്ച വേഷങ്ങളിലൂടെ പ്രിയതാരമാകുന്നു രഞ്ജിത് ശേഖർ