Try GOLD - Free
ഉള്ളിൽ നിറയും ഇലയുടെ ഇമ്പം
Vanitha
|July 23, 2022
അകത്തളങ്ങൾക്ക് അഴകും ശുദ്ധവായുവും പകരാൻ ഇലച്ചാർത്തുകൾ നിറഞ്ഞ ഇന്റീരിയർ ഗാർഡൻ
മഴക്കാലത്ത് മോഹിക്കും മഴത്തുള്ളികൾ ചിന്നുന്ന പച്ചപ്പു കാണാനായെങ്കിലെന്ന്. വേനലെത്തുമ്പോൾ കൊതിക്കും അകത്തളം നിറയുന്ന തണുപ്പുണ്ടായിരുന്നെങ്കിൽ എന്ന്. ഈ സ്വപ്നങ്ങളെല്ലാം സഫലമാക്കുന്നത് വീട്ടകങ്ങളിലെ പച്ചത്തുരുത്തുകളാണ്.
പ്രകൃതിയെ വീട്ടിലേക്കു ക്ഷണിച്ചിരുത്തണമെന്ന്, പച്ചപ്പിനൊപ്പം മനസ്സു നിറഞ്ഞു ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. പക്ഷേ, ശരിയായ രീതിയിൽ ചെടിക്കു വളരാനുള്ള സാഹചര്യം ഉണ്ടാക്കിയില്ലെങ്കിൽ അകത്തളത്തിലെ കരിഞ്ഞുണങ്ങിയ ചെടി പൊല്ലാപ്പാകും. മനസ്സിനിണങ്ങുന്ന തരത്തിലും അസൗകര്യമാകാതെയും പച്ചപ്പിനെ എങ്ങനെ അകത്തളത്തിന്റെ ഭാഗമാക്കാം? അറിയാം ഈ വഴികൾ.
ഏതാണ് ഗാർഡൻ സ്പേസ്?
വീടിന്റെ പടി മുതൽ അടുക്കളയുടെ പാതകം വരെ ചെടികളെ സ്വാഗതം ചെയ്യാൻ തയാറാണ്. എന്നാൽ എവിടെയും ഏതു ചെടിയും വയ്ക്കാം എന്നു വിചാരിക്കരുത്. സൂര്യ പ്രകാശത്തിന്റെ ലഭ്യത, മുറിയുടെ വലുപ്പം, മുറിയുടെ സ്വഭാവം, അകത്തളം ക്രമീകരിച്ചിരിക്കുന്ന വിധം, ഏതു വിധത്തിലുള്ള ഇന്റീരിയർ ഗാർഡൻ ഒരുക്കണം ഇതെല്ലാം കണക്കിലെടുത്തു വേണം ചെടികൾ തിരഞ്ഞെടുക്കാൻ.
അകത്തളങ്ങളിൽ പച്ചത്തുരുത്ത് ഒരുക്കുമ്പോൾ പ്രധാനമായും മൂന്ന് അടിസ്ഥാന ഘടകങ്ങൾ ഉൾപ്പെടുത്തണം. വാട്ടർ സപ്ലൈ ലൈൻ, ഡ്രയിനേജിനുള്ള സംവിധാനം, ചെടികൾക്കാവശ്യമായ വെളിച്ചം. ഇവ മൂന്നും ചേരുന്ന ഇടമാണ് ഇന്റീരിയർ ഗാർഡൻ ഒരുക്കാൻ അനുയോജ്യം. ചട്ടിയിൽ രണ്ടോ മൂന്നോ ചെടി വയ്ക്കുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ഓർത്ത് അധികം തലപുകയ്ക്കേണ്ട.
വീട്ടിലെ സൗകര്യങ്ങളെ തെല്ലും ബാധിക്കാതെ, വീട്ടു ജോലികൾക്കും കുടുംബാംഗങ്ങളുടെ ഇടപെടലിനും അസൗകര്യങ്ങൾ സൃഷ്ടിക്കാത്ത തരത്തിലാകണം പച്ചത്തുരുത്തുകൾ ഒരുക്കാനുള്ള സ്പേസ് തിരഞ്ഞെടുക്കാൻ.
വെയിൽ ചാഞ്ഞു കിട്ടുന്നിടത്തേക്ക് ഇലകളിൽ പച്ചയ്ക്കൊപ്പം മറ്റു നിറം കൂടി ഉള്ള ഇൻഡോർ പ്ലാന്റ്സ് ഉപയോഗിക്കാം. സിങ്കോണിയം, അഗ്ളോനിമ, മണിപ്ലാന്റ്, ഡസീന ഇനങ്ങൾ എല്ലാം ഈ ഇടങ്ങളിൽ യോജിക്കും. പച്ച നിറത്തിൽ ഇലകൾ ഉള്ള സീസീ പ്ലാന്റ്, പീസില്ലി, ഫിംഗർ പാം ഇപ്രകാശം കുറഞ്ഞ ഇടങ്ങളിലേക്ക് പറ്റിയവയാണ്.
സ്നേക് പ്ലാന്റ്, പീസ് ലില്ലി, കറ്റാർവാഴയുടെ അലങ്കാര ഇനങ്ങൾ, പൈഡർ ലില്ലി, ഫിംഗർ പാം, അരക്ക പാമിന്റെ വെറൈറ്റികൾ എന്നിവ അകത്തളങ്ങൾക്ക് ഏറെ യോജിച്ചതാണ്. ഇവയ്ക്ക് വീടിനുള്ളിലെ വായു ശുദ്ധീകരിക്കാനും കഴിവുണ്ട്.
This story is from the July 23, 2022 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
ചൂടിലൽപം കൂൾ മേക്കപ് ട്രിക്
വേനലിൽ സ്വെറ്റ് പ്രൂഫ് മേക്കപ്പ് അണിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...
1 min
April 25, 2026
Vanitha
ജീവിതം "പോസ് ആയിട്ടില്ല
അമ്മയുടെ അനുഭവം കണ്ടതുകൊണ്ടാണ് ലെന മെനോപോസിനെക്കുറിച്ച് പഠിക്കാൻ തീരുമാനിച്ചതും പുസ്തകം എഴുതിയതും
2 mins
April 25, 2026
Vanitha
ഭംഗി കണ്ടു വാങ്ങും മുൻപ്
നഴ്സറികളിലും ഓൺലൈൻ സ്റ്റോറുകളിലും കണ്ടിഷ്ടപ്പെട്ടു വാങ്ങുന്ന ചെടികൾ നിരാശപ്പെടുത്തിയോ? ഇതാവും കാരണം
1 mins
April 25, 2026
Vanitha
നാടകം വഴി സിനിമയിൽ
ഡീസ് ഈറെയിലെ വില്ലത്തിയായ അമ്മ റോളിലൂടെ ജയ കുറുപ്പ് അഭിനയത്തിന്റെ പുതിയ തലത്തിലേക്കു ചുവടു വച്ചുകഴിഞ്ഞു
2 mins
April 25, 2026
Vanitha
ആണുങ്ങൾക്കും അതു വരുമോ!
മധ്യവയസ്സ് പിന്നിടുമ്പോൾ ചില പുരുഷന്മാരുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും വരുന്ന മാറ്റത്തിന്റെ കാരണം എന്തെന്നറിയാമോ?
2 mins
April 25, 2026
Vanitha
ഇതെന്റെ യുറേക്കാ നിമിഷം
'പ്രതിഛായ' എന്ന സിനിമയിലെ നായികയായി തിളങ്ങിയ നീതു കൃഷ്ണന്റെ വിശേഷങ്ങൾ
1 min
April 25, 2026
Vanitha
ഓർമപ്പാലം കടന്ന് തീവണ്ടി
കേരളത്തിൽ ആദ്യ ട്രെയിൻ ചൂളം വിളിച്ചിട്ട് 165 വർഷം. ദക്ഷിണ റെയിൽവേ രൂപീകരിച്ചിട്ട് 75 വർഷം. തീവണ്ടി കൂവിപ്പാഞ്ഞ ചരിത്രം വാർത്തകളിൽ നിറയുമ്പോൾ മൂന്നു സംവിധായകർ ഓർമത്തിവണ്ടി കയറുന്നു
4 mins
April 25, 2026
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Translate
Change font size

