Try GOLD - Free
ഉള്ളിൽ നിറയും ഇലയുടെ ഇമ്പം
Vanitha
|July 23, 2022
അകത്തളങ്ങൾക്ക് അഴകും ശുദ്ധവായുവും പകരാൻ ഇലച്ചാർത്തുകൾ നിറഞ്ഞ ഇന്റീരിയർ ഗാർഡൻ

മഴക്കാലത്ത് മോഹിക്കും മഴത്തുള്ളികൾ ചിന്നുന്ന പച്ചപ്പു കാണാനായെങ്കിലെന്ന്. വേനലെത്തുമ്പോൾ കൊതിക്കും അകത്തളം നിറയുന്ന തണുപ്പുണ്ടായിരുന്നെങ്കിൽ എന്ന്. ഈ സ്വപ്നങ്ങളെല്ലാം സഫലമാക്കുന്നത് വീട്ടകങ്ങളിലെ പച്ചത്തുരുത്തുകളാണ്.
പ്രകൃതിയെ വീട്ടിലേക്കു ക്ഷണിച്ചിരുത്തണമെന്ന്, പച്ചപ്പിനൊപ്പം മനസ്സു നിറഞ്ഞു ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. പക്ഷേ, ശരിയായ രീതിയിൽ ചെടിക്കു വളരാനുള്ള സാഹചര്യം ഉണ്ടാക്കിയില്ലെങ്കിൽ അകത്തളത്തിലെ കരിഞ്ഞുണങ്ങിയ ചെടി പൊല്ലാപ്പാകും. മനസ്സിനിണങ്ങുന്ന തരത്തിലും അസൗകര്യമാകാതെയും പച്ചപ്പിനെ എങ്ങനെ അകത്തളത്തിന്റെ ഭാഗമാക്കാം? അറിയാം ഈ വഴികൾ.
ഏതാണ് ഗാർഡൻ സ്പേസ്?
വീടിന്റെ പടി മുതൽ അടുക്കളയുടെ പാതകം വരെ ചെടികളെ സ്വാഗതം ചെയ്യാൻ തയാറാണ്. എന്നാൽ എവിടെയും ഏതു ചെടിയും വയ്ക്കാം എന്നു വിചാരിക്കരുത്. സൂര്യ പ്രകാശത്തിന്റെ ലഭ്യത, മുറിയുടെ വലുപ്പം, മുറിയുടെ സ്വഭാവം, അകത്തളം ക്രമീകരിച്ചിരിക്കുന്ന വിധം, ഏതു വിധത്തിലുള്ള ഇന്റീരിയർ ഗാർഡൻ ഒരുക്കണം ഇതെല്ലാം കണക്കിലെടുത്തു വേണം ചെടികൾ തിരഞ്ഞെടുക്കാൻ.
അകത്തളങ്ങളിൽ പച്ചത്തുരുത്ത് ഒരുക്കുമ്പോൾ പ്രധാനമായും മൂന്ന് അടിസ്ഥാന ഘടകങ്ങൾ ഉൾപ്പെടുത്തണം. വാട്ടർ സപ്ലൈ ലൈൻ, ഡ്രയിനേജിനുള്ള സംവിധാനം, ചെടികൾക്കാവശ്യമായ വെളിച്ചം. ഇവ മൂന്നും ചേരുന്ന ഇടമാണ് ഇന്റീരിയർ ഗാർഡൻ ഒരുക്കാൻ അനുയോജ്യം. ചട്ടിയിൽ രണ്ടോ മൂന്നോ ചെടി വയ്ക്കുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ഓർത്ത് അധികം തലപുകയ്ക്കേണ്ട.
വീട്ടിലെ സൗകര്യങ്ങളെ തെല്ലും ബാധിക്കാതെ, വീട്ടു ജോലികൾക്കും കുടുംബാംഗങ്ങളുടെ ഇടപെടലിനും അസൗകര്യങ്ങൾ സൃഷ്ടിക്കാത്ത തരത്തിലാകണം പച്ചത്തുരുത്തുകൾ ഒരുക്കാനുള്ള സ്പേസ് തിരഞ്ഞെടുക്കാൻ.
വെയിൽ ചാഞ്ഞു കിട്ടുന്നിടത്തേക്ക് ഇലകളിൽ പച്ചയ്ക്കൊപ്പം മറ്റു നിറം കൂടി ഉള്ള ഇൻഡോർ പ്ലാന്റ്സ് ഉപയോഗിക്കാം. സിങ്കോണിയം, അഗ്ളോനിമ, മണിപ്ലാന്റ്, ഡസീന ഇനങ്ങൾ എല്ലാം ഈ ഇടങ്ങളിൽ യോജിക്കും. പച്ച നിറത്തിൽ ഇലകൾ ഉള്ള സീസീ പ്ലാന്റ്, പീസില്ലി, ഫിംഗർ പാം ഇപ്രകാശം കുറഞ്ഞ ഇടങ്ങളിലേക്ക് പറ്റിയവയാണ്.
സ്നേക് പ്ലാന്റ്, പീസ് ലില്ലി, കറ്റാർവാഴയുടെ അലങ്കാര ഇനങ്ങൾ, പൈഡർ ലില്ലി, ഫിംഗർ പാം, അരക്ക പാമിന്റെ വെറൈറ്റികൾ എന്നിവ അകത്തളങ്ങൾക്ക് ഏറെ യോജിച്ചതാണ്. ഇവയ്ക്ക് വീടിനുള്ളിലെ വായു ശുദ്ധീകരിക്കാനും കഴിവുണ്ട്.
This story is from the July 23, 2022 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Translate
Change font size