മഴക്കാലത്ത് മോഹിക്കും മഴത്തുള്ളികൾ ചിന്നുന്ന പച്ചപ്പു കാണാനായെങ്കിലെന്ന്. വേനലെത്തുമ്പോൾ കൊതിക്കും അകത്തളം നിറയുന്ന തണുപ്പുണ്ടായിരുന്നെങ്കിൽ എന്ന്. ഈ സ്വപ്നങ്ങളെല്ലാം സഫലമാക്കുന്നത് വീട്ടകങ്ങളിലെ പച്ചത്തുരുത്തുകളാണ്.
പ്രകൃതിയെ വീട്ടിലേക്കു ക്ഷണിച്ചിരുത്തണമെന്ന്, പച്ചപ്പിനൊപ്പം മനസ്സു നിറഞ്ഞു ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. പക്ഷേ, ശരിയായ രീതിയിൽ ചെടിക്കു വളരാനുള്ള സാഹചര്യം ഉണ്ടാക്കിയില്ലെങ്കിൽ അകത്തളത്തിലെ കരിഞ്ഞുണങ്ങിയ ചെടി പൊല്ലാപ്പാകും. മനസ്സിനിണങ്ങുന്ന തരത്തിലും അസൗകര്യമാകാതെയും പച്ചപ്പിനെ എങ്ങനെ അകത്തളത്തിന്റെ ഭാഗമാക്കാം? അറിയാം ഈ വഴികൾ.
ഏതാണ് ഗാർഡൻ സ്പേസ്?
വീടിന്റെ പടി മുതൽ അടുക്കളയുടെ പാതകം വരെ ചെടികളെ സ്വാഗതം ചെയ്യാൻ തയാറാണ്. എന്നാൽ എവിടെയും ഏതു ചെടിയും വയ്ക്കാം എന്നു വിചാരിക്കരുത്. സൂര്യ പ്രകാശത്തിന്റെ ലഭ്യത, മുറിയുടെ വലുപ്പം, മുറിയുടെ സ്വഭാവം, അകത്തളം ക്രമീകരിച്ചിരിക്കുന്ന വിധം, ഏതു വിധത്തിലുള്ള ഇന്റീരിയർ ഗാർഡൻ ഒരുക്കണം ഇതെല്ലാം കണക്കിലെടുത്തു വേണം ചെടികൾ തിരഞ്ഞെടുക്കാൻ.
അകത്തളങ്ങളിൽ പച്ചത്തുരുത്ത് ഒരുക്കുമ്പോൾ പ്രധാനമായും മൂന്ന് അടിസ്ഥാന ഘടകങ്ങൾ ഉൾപ്പെടുത്തണം. വാട്ടർ സപ്ലൈ ലൈൻ, ഡ്രയിനേജിനുള്ള സംവിധാനം, ചെടികൾക്കാവശ്യമായ വെളിച്ചം. ഇവ മൂന്നും ചേരുന്ന ഇടമാണ് ഇന്റീരിയർ ഗാർഡൻ ഒരുക്കാൻ അനുയോജ്യം. ചട്ടിയിൽ രണ്ടോ മൂന്നോ ചെടി വയ്ക്കുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ഓർത്ത് അധികം തലപുകയ്ക്കേണ്ട.
വീട്ടിലെ സൗകര്യങ്ങളെ തെല്ലും ബാധിക്കാതെ, വീട്ടു ജോലികൾക്കും കുടുംബാംഗങ്ങളുടെ ഇടപെടലിനും അസൗകര്യങ്ങൾ സൃഷ്ടിക്കാത്ത തരത്തിലാകണം പച്ചത്തുരുത്തുകൾ ഒരുക്കാനുള്ള സ്പേസ് തിരഞ്ഞെടുക്കാൻ.
വെയിൽ ചാഞ്ഞു കിട്ടുന്നിടത്തേക്ക് ഇലകളിൽ പച്ചയ്ക്കൊപ്പം മറ്റു നിറം കൂടി ഉള്ള ഇൻഡോർ പ്ലാന്റ്സ് ഉപയോഗിക്കാം. സിങ്കോണിയം, അഗ്ളോനിമ, മണിപ്ലാന്റ്, ഡസീന ഇനങ്ങൾ എല്ലാം ഈ ഇടങ്ങളിൽ യോജിക്കും. പച്ച നിറത്തിൽ ഇലകൾ ഉള്ള സീസീ പ്ലാന്റ്, പീസില്ലി, ഫിംഗർ പാം ഇപ്രകാശം കുറഞ്ഞ ഇടങ്ങളിലേക്ക് പറ്റിയവയാണ്.
സ്നേക് പ്ലാന്റ്, പീസ് ലില്ലി, കറ്റാർവാഴയുടെ അലങ്കാര ഇനങ്ങൾ, പൈഡർ ലില്ലി, ഫിംഗർ പാം, അരക്ക പാമിന്റെ വെറൈറ്റികൾ എന്നിവ അകത്തളങ്ങൾക്ക് ഏറെ യോജിച്ചതാണ്. ഇവയ്ക്ക് വീടിനുള്ളിലെ വായു ശുദ്ധീകരിക്കാനും കഴിവുണ്ട്.
Bu hikaye Vanitha dergisinin July 23, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin July 23, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്