നിത്യകന്യകയായ നിളയുടെ തീരത്ത് ഒരു കലാക്ഷേത്രം- കേരള കലാമണ്ഡലം. മഹാകവി വള്ളത്തോൾ നാരായണമേനോന്റെ ഇച്ഛാശക്തിയുടെ മുന്നിട്ടിറങ്ങി പൂർത്തീകരണം എന്നു പറയാവുന്ന കലാവിദ്യാലയമാ ണത്. കേരളീയ കലാരൂപങ്ങൾ അന്യം നിന്നുപോകും എന്ന നിലവന്നപ്പോൾ വള്ളത്തോൾ സ്ഥാപിച്ച കലാകേന്ദ്രമാണത്. വളരെ ചെറിയ രീതിയിൽ പ്രവർത്തനമാരംഭിച്ച കലാമണ്ഡലം ഇന്ന് ഡീംഡ് യൂണിവേഴ്സിറ്റിയാണ്. ലോകപ്രശസ്തമായ സാംസ്ക്കാരിക കേന്ദ്രം.
ഇപ്പോൾ കലാമണ്ഡലത്തിന് ഒരു പുതിയ ചാൻസലറെ ലഭിച്ചിരിക്കുന്നു. ഡോ. മല്ലികാസാരാഭായ്. ലോക പ്രശസ്ത ശാസ്ത്രജ്ഞനും ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവുമായ ഡോ. വിക്രം സാരാഭായിയു ടേയും വിശ്വപ്രസിദ്ധ നർത്തകി മൃണാളിനി സാരാഭായിയുടേയും മകൾ. നർത്തകി, ആക്ടിവിസ്റ്റ്, അഭിനേത്രി, സാഹിത്യകാരി എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച മല്ലികാസാരാഭായ് സ്ത്രീശാക്തീകരണത്തിനും പാവപ്പെട്ടവരുടെ വളർച്ചയ്ക്കും വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നുമുണ്ട്. ഒരു കലാകാരി എന്ന നിലയിൽ മാത്രമല്ല ആക്ടിവിസ്റ്റ് എന്ന നിലയിലും സാമൂഹിക പ്രവർത്തക എന്ന നിലയിലും ആദരവോടെയാണ് ഡോ. മല്ലികാസാരാഭായിയെ ലോകം നോക്കിക്കാണുന്നത്. മുൻകാലങ്ങളിൽ സംസ്ഥാന ഗവർണ്ണർമാർ തന്നെയായിരുന്നു കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റിയുടേയും ചാൻസലർ. ആ രീതി മാറ്റിയശേഷം വന്ന ആദ്യത്തെ ചാൻസലറുമാണ്. ബിസിനസ്സ് മാനേജുമെന്റിൽ ബിരുദാനന്തരബിരുദം നേടിയിട്ടുള്ള ഡോ. മല്ലികാ സാരാഭായി കലാകാരി എന്ന നിലയിൽ മാത്രമല്ല ഭരണ പരമായ കാര്യങ്ങളിലും അതിനിപുണയാണ്. തീർച്ചയായും കലാമണ്ഡലത്തിന്റെ വളർച്ചയ്ക്കും പുരോഗ തിക്കും ഒരു മുതൽക്കൂട്ടാകും. നന്നെ ചെറുപ്പം മുതൽ നൃത്തം പഠിച്ചുതുടങ്ങി. പതിനഞ്ചുവയസ്സുള്ളപ്പോൾ അഭിനയരംഗത്തേക്കും കടന്നു. വിദ്യാഭ്യാസവും കലാ പ്രവർത്തനവും ഒരുമിച്ചുകൊണ്ടു പോകാൻ കഴിയു മെന്നു തെളിയിച്ച അപൂർവ്വ പ്രതിഭ കൂടിയാണ്. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള തന്റെ സങ്കൽപ്പങ്ങൾ വെളിവാക്കിക്കൊണ്ട് കലാമണ്ഡലം ഡീംഡ് യൂണിവേ ഴ്സിറ്റി ചാൻസലർ ഡോ. മല്ലികാസാരാഭായ് “മഹിളാ രത്നം പ്രതിനിധി മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി യുമായി സംസാരിക്കുന്നു.
പത്മഭൂഷൺ ബഹുമതി നൽകി രാജ്യം ആദരിച്ച കലാകാരിയാണ്. ഒപ്പം സ്ത്രീശാക്തീകരണത്തിനു വേണ്ടിയും അനീതിക്കതിരെയും പോരാടുന്ന പോരാളിയുമാണ്. ഇതിൽ ഏതു രീതിയിൽ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്?
This story is from the March 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the March 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ഹോ..എന്തൊരു ചൂട്
വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്
കാനഡയിൽ വിഷു
മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ
ഒരു ജർമ്മൻ വിസ്മയം
അന്താരാഷ്ട്ര മഹിളാദിനവുമായി ബന്ധപ്പെട്ട് ജർമ്മനിയിൽ പരിസ്ഥിതി ഓഫീസിൽ ജോലി ചെയ്യുന്ന, യാത്രയും, ഫോട്ടോഗ്രാഫിയും ഏറെ ഇഷ്ടപ്പെടുന്ന, സ്വയം വാർത്താധാരയിൽ കടന്നുവരാൻ ആഗ്രഹിക്കാത്ത ഒരു ജർമ്മൻ മഹിളയുടെ വർത്തമാനത്തിലൂടെ....
വെജിറ്റബിൾ പാറ്റീസ്
തയ്യാറാക്കുന്ന വിധം
ആർത്തവ വിരാമ ലക്ഷണങ്ങൾ
പൊതുവെ ആർത്തവം 45-55 വയസ്സിനിടയിൽ ആണ് പൂർണമായും നിൽക്കുന്നത്.
ഇവിടെ ആരും ഒറ്റപ്പെടരുത്...
ഭിന്നശേഷിക്കാരായ കുട്ടികളിലെ കലാകാരന്മാരെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ദൃശ്യശക്തിയിലൂടെ ഗീത പൊതുവാൾ
ലളിതം...സുന്ദരം ബ്ലാക്ക് സിൽവർ ആഭരണങ്ങൾ
ഉത്തരേന്ത്യയിലെ ജയ്പൂർ, കോലാപ്പൂർ എന്നിവിടങ്ങളിൽ നിന്നുമാണ് ഈ ഓർണമെന്റ്സിന്റെ വരവ്.
പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ!
പരീക്ഷ, പരീക്ഷ മാത്രമാണ്, പരീക്ഷയാണ് ജീവിതം എന്ന് കരുതരുത്.
വെള്ളിത്തിരയേകും നിശ്വാസം
കാൻസർ എന്നെ ആദ്യം തളർത്തിയെങ്കിലും പിന്നീട് എന്നിൽ അത് നേരിടാനുള്ള വല്ലാത്തൊരു ആത്മവിശ്വാസമായിരുന്നു.